Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
നാറ്റ് വെസ്റ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു, കൂടുതല്‍ ദുരിതത്തിലേക്ക് ജനങ്ങള്‍
reporter

ലണ്ടന്‍: ലിസ് ട്രസിന്റെ മിനി-ബജറ്റ് തൊടുത്തുവിടുത്ത ദുരിതക്കൊടുങ്കാറ്റിനിടെ നാറ്റ്വെസ്റ്റ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. യുകെയിലെ ശരാശരി വീടിന്റെ ചെലവ് ശരാശരി വാര്‍ഷിക വരുമാനത്തിന്റെ ഏഴിരട്ടി വരുമെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.നാറ്റ്വെസ്റ്റിന്റെ മുന്‍ നിരക്കുകള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ബ്രോക്കര്‍മാര്‍ക്ക് അയച്ച നോട്ടീസില്‍ നിരക്കുകള്‍ നാല് മുതല്‍ ആറ് ശതമാനം വരെ ഉയരുമെന്നാണ് അറിയിച്ചത്. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണ് ഈ നീക്കമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച പൗണ്ട് തകര്‍ന്നതോടെ പ്രധാന എതിരാളികളായ എച്ച്എസ്ബിസിയും, സാന്‍ടാന്‍ഡറും മോര്‍ട്ട്ഗേജുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇതോടെ ഡിമാന്‍ഡ് കുതിച്ചുയരുകയും, ഇതിനൊപ്പം നില്‍ക്കാന്‍ നാറ്റ്വെസ്റ്റ് ബുദ്ധിമുട്ടുകയും ചെയ്തു.എതിരാളികളുടെ നിരക്കിലും താഴെയായിരുന്നു നാറ്റ്വെസ്റ്റിന്റെ പലിശ നിരക്കുകള്‍. ഇതോടെ സാധാരണ ലഭിക്കുന്നതിന്റെ അഞ്ചിരട്ടി കോളുകളാണ് നാറ്റ്വെസ്റ്റില്‍ തേടിയെത്തിയത്. വിപണിയില്‍ ആശങ്കയും, അനിശ്ചിതത്വവും നിലനില്‍ക്കുന്നതിനാല്‍ മോര്‍ട്ട്ഗേജുകള്‍ക്ക് കൃത്യമായി വിലയിടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് യുകെ ബാങ്കുകള്‍.വ്യാഴാഴ്ച 40 ശതമാനം മോര്‍ട്ട്ഗേജ് പ്രൊഡക്ടുകളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രോപ്പര്‍ട്ടി ബൂം മൂലം യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടിവില ശരാശരി വരുമാനത്തിന്റെ ഏഴിരട്ടിയാണെന്നാണ് ഇതിനിടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.10 മുതല്‍ 15% വരെ വില കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നുണ്ടെങ്കിലും ഉയരുന്ന പലിശ നിരക്കുകള്‍ മൂലം മോര്‍ട്ട്ഗേജ് അടവുകള്‍ വര്‍ദ്ധിക്കുന്നത് വീടുകള്‍ അപ്രാപ്യമായ സ്വപ്നമാക്കി മാറ്റും.

 
Other News in this category

 
 




 
Close Window