Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
നഴ്‌സുമാര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തി എഡ്യൂക്കേഷന്‍ മന്ത്രി
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ വരുമാനം കുറഞ്ഞ ജോലി ചെയ്യുന്ന നഴ്സുമാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന പല വാര്‍ത്തകളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു. എന്നാല്‍ ഇതൊന്നും സര്‍ക്കാരിന്റെ കണ്ണില്‍ പെട്ടിട്ടില്ലെന്നാണ് ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുമ്പോഴും ഒരു മന്ത്രി നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്.നഴ്സുമാര്‍ സാധാരണയായി ഫുഡ് ബാങ്ക് ഉപയോഗിക്കുന്നത് കാമുകന്‍ ഉപേക്ഷിക്കുകയോ, ബോയ്ലര്‍ കേടാവുകയോ ചെയ്യുമ്പോഴാണെന്നാണ് ഒരു മന്ത്രി നടത്തിയ പ്രതികരണം. പ്രസ്താവനയ്ക്കെതിരെ വിവിധ യൂണിയനുകള്‍ രംഗത്തെത്തി. എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്റെ പ്രസ്താവന 'യാതൊരു കരുണയും' ഇല്ലാത്തതാണെന്ന് യൂണിയനുകള്‍ വിമര്‍ശിച്ചു.10,000 പൗണ്ടിന്റെ റോളക്സ് വാച്ച് അണിഞ്ഞെത്തിയ മന്ത്രിയാണ് ഫുഡ് ബാങ്ക് ഉപയോഗിക്കാന്‍ ദുര്യോഗം നേരിടുന്ന നഴ്സുമാരെ പുച്ഛിക്കാന്‍ തയ്യാറായത്. ചരിത്രത്തില്‍ ആദ്യമായി നഴ്സുമാര്‍ സമരരംഗത്തേക്ക് നീങ്ങുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്ഥിരീകരിച്ച ദിവസമാണ് മന്ത്രിയുടെ ഞെട്ടിക്കുന്ന നിലപാട്.

ഫുഡ് ബാങ്കുകളിലേക്ക് നിങ്ങള്‍ സാധാരണമായി പോകുമ്പോള്‍, എന്തെങ്കിലും സംഭവിച്ചിരിക്കും, ചില കാര്യങ്ങള്‍ തകരാറിലായിക്കാണും, ചിലപ്പോള്‍ ഇത് ബന്ധങ്ങളാകാം, ബോയ്ലറാകാം, മറ്റെന്തെങ്കിലും കാര്യവുമാകാം. ഇത് അടിയന്തരാവസ്ഥയിലാണ്', കീഗന്‍ അവകാശപ്പെട്ടു.നഴ്സുമാര്‍ സമരം ചെയ്യുന്നതിന്റെ യാതൊരു കാര്യവുമില്ലെന്നാണ് താന്‍ കരുതുന്നതെന്നും കീഗന്‍ പറഞ്ഞു. മഹാമാരി സമയത്ത് നഴ്സുമാര്‍ക്കായി കൈയടിച്ചെന്ന് കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് മന്ത്രി ഈ നിലപാട് അറിയിച്ചത്. അതേസമയം എന്‍എച്ച്എസ് ജീവനക്കാരെ പ്രതിനിഘീകരിക്കുന്ന യൂണിയനുകള്‍ രോഷത്തോടെയാണ് പ്രതികരിച്ചത്.'എന്‍എച്ച്എസില്‍ 135,000 വേക്കന്‍സികള്‍ ഉണ്ടാകാന്‍ കാരണം ബ്രേക്ക് അപ്പ് ആണെന്നാണോ കീഗന്‍ പറയുന്നത്? അതോ ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്ക് കുറഞ്ഞ വരുമാനം കൊടുക്കുന്ന പതിവ് രീതിയോ. ഒരു ദശകത്തിലേറെയായി കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ശമ്പളം കുറഞ്ഞതിന്റെ പരിണിതഫലമാണ് നഴ്സുമാരും, എന്‍എച്ച്എസ് ജോലിക്കാരും ഫുഡ് ബാങ്ക് ഉപയോഗിക്കുന്ന അവസ്ഥയിലെത്തിച്ചത്. എന്നിട്ടും ബ്രേക്ക് അപ്പാണ് കാരണമെന്ന് വാദിക്കുന്നത് കരുണയില്ലാത്ത അവസ്ഥയാണ്', ജിഎംബി നാഷണല്‍ സെക്രട്ടറി റേച്ചല്‍ ഹാരിസണ്‍ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window