Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
നികുതി വര്‍ധന രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ടോറി എംപിമാര്‍
reporter

ലണ്ടന്‍: ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ നടപ്പാക്കുന്നത് ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്കയുമായി ടോറി എംപിമാര്‍. ബ്രിട്ടനിലെ ജനങ്ങളുടെ പോക്കറ്റില്‍ നിന്നും 35 ബില്ല്യണ്‍ പൗണ്ട് ഇന്‍കം ടാക്സ് ഇനത്തില്‍ കവര്‍ന്നെടുക്കുമെന്ന് വ്യക്തമായതോടെയാണ് ഈ മുന്നറിയിപ്പ്.യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയോയെന്ന ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകും. മൂന്നാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.5 ശതമാനത്തോളം ചുരുങ്ങിയെന്ന സ്ഥിരീകരണം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനിടെ ഗവണ്‍മെന്റ് നികുതി വര്‍ദ്ധനവുകളും, ചെലവുചുരുക്കലുകളുമായി മുന്നോട്ട് പോയാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ടോറി എംപിമാരുടെ മുന്നറിയിപ്പ്.

ഇന്‍കം ടാക്സ് പരിധികളില്‍ ആറ് വര്‍ഷം ഫ്രീസിംഗ് ഏര്‍പ്പെടുത്തിയാല്‍ 2028-ഓടെ 35 ബില്ല്യണ്‍ പൗണ്ട് ഓരോ വര്‍ഷവും നേടാന്‍ കഴിയുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പഠനം വ്യക്തമാക്കുന്നത്. നികുതിയില്‍ 6 പെന്‍സ് ബേസ് റേറ്റ് വര്‍ദ്ധന നടപ്പാക്കുന്നതിന് തുല്യമാണിത്. നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്സ്, മറ്റ് ഏതാനും നികുതികള്‍ എന്നിവയുടെ പരിധിയും മരവിപ്പിക്കാനാണ് നീക്കം.എന്നാല്‍ സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ നികുതി ഏര്‍പ്പെടുത്തുന്നത് തിരിച്ചടി നല്‍കുമെന്നാണ് മുന്‍ ബിസിനസ്സ് സെക്രട്ടറി ജേക്കബ് റീസ് മോഗ് മുന്നറിയിപ്പ് നല്‍കി. വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ തയ്യാറാകണമെന്നാണ് മോഗിന്റെ നിലപാട്. ലിസ് ട്രസിന്റെ ഭരണകൂടം വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ നടത്തിയ പാക്കേജുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതിന് സാക്ഷിയായ ശേഷമാണ് റീസ്-മോഗിന്റെ ഉപദേശം.

 
Other News in this category

 
 




 
Close Window