Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറായി സാജു: കോടതിയില്‍ മൗനം പാലിച്ചു; ജാമ്യാപേക്ഷ നല്‍കിയില്ല
Text by News TEAM UKMALAYALAM PATHRAM
കെറ്ററിംഗില്‍ നഴ്‌സ് അഞ്ജുവിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജു(52)വിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഈ ആഴ്ച അവസാനം നടക്കുന്ന അടുത്ത വാദം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

പ്രതി സാജു ചെലവാലേലിനെ ശനിയാഴ്ച രാത്രി നോര്‍ത്താംപ്ടണ്‍ഷയര്‍ പോലീസ് വെല്ലിംഗ്ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ ചെലവലേല്‍ തന്റെ പേരും വിലാസവും സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്. ജാമ്യാപേക്ഷയൊന്നും ഉണ്ടായിരുന്നില്ല, ബുധനാഴ്ച നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ ഷെഡ്യൂള്‍ ചെയ്ത കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ കസ്റ്റഡിയില്‍ തുടരുമെന്ന് ജഡ്ജി പ്രതിയെ അറിയിച്ചു.

മരിച്ച മൂന്ന് പേരുടെയും മരണകാരണം ശ്വാസംമുട്ടലാണെന്ന് ലോക്കല്‍ പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

'ഞങ്ങളുടെ ചിന്തകള്‍ അഞ്ജു, ജീവ, ജാന്‍വി എന്നിവരുടെ കുടുംബത്തോടൊപ്പമാണ്, അവര്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' കേസിലെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ബാണ്‍സ് പറഞ്ഞു.

മൂന്നു കൊലപാതക കുറ്റങ്ങളും ചുമത്തിയതോടെ ഇനിയുള്ള കാലം ജയിലില്‍ കഴിയണം. 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നത്. കുട്ടികളുടെ കൊലപാതകവും രണ്ടില്‍ കൂടുതല്‍ കൊല ചെയ്തുവെന്നതും ഉള്‍പ്പെടുത്തിയാണ് ചാര്‍ജ് ഷീറ്റ്. അതിവേഗ വിചാരണയും ഉണ്ടായേക്കും.
 
Other News in this category

 
 




 
Close Window