Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
ജൂണില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്, മൂന്നു ദിവസത്തെ സമരപ്രഖ്യാപനം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ജൂണില്‍ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ഏറ്റവും പുതിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതുതായി 72 മണിക്കൂര്‍ സമരത്തിന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 14 ബുധനാഴ്ച ഏഴ് മണി മുതല്‍ ജൂണ്‍ 17 ശനിയാഴ്ച 7 മണി വരെയായിരിക്കും പണി മുടക്ക് അരങ്ങേറുന്നത്. കുറച്ച് കാലമായി ഇടക്കിടെ അരങ്ങേറുന്ന പണി മുടക്കുകള്‍ക്ക് അറുതി വരുത്താനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന അഞ്ച് ശതമാനം ശമ്പള വര്‍ധനവ് തികച്ചും അപര്യാപ്തമാണെന്നാണ് ബിഎംഎ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയുള്ളുവെന്നാണ് മിനിസ്റ്റര്‍മാര്‍ പറയുന്നത്. പുതിയ ശമ്പള വര്‍ധനാ വാഗ്ദാനം നീതിപൂര്‍വകവും യുക്തവുമാണെന്നാണ് സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഇത് പരിഗണിക്കാതെ ബിഎംഎ വീണ്ടുമൊരു പുതിയൊരു സമരം പ്രഖ്യാപിച്ചിരിക്കുന്ന തികച്ചും നിരാശാജനകമാണെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. പുതിയ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും സര്‍ക്കാരില്‍ നിന്നും നീതിയുക്തമായ ഒരു വാഗ്ദാനം പ്രതീക്ഷിക്കുന്നുവെന്നുമാണ് ബിഎംഎ വ്യക്തമാക്കിയിരിക്കുന്നത്. സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പുതിയ തര്‍ക്കങ്ങള്‍ ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം വട്ടമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമത്തിനൊരുങ്ങുന്നത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ സമ്മറിലുടനീളം തങ്ങള്‍ സമരം ചെയ്യുമെന്നാണ് ബിഎംഎ മുന്നറിയിപ്പേകുന്നത്. അതായത് ഓഗസ്റ്റില്‍ മാന്‍ഡേറ്റ് അവസാനിക്കുന്നതിന് മുമ്പ് എല്ലാ മാസവും മൂന്ന് ദിവസം സമരം ചെയ്യുമെന്നാണ് ബിഎംഎ മുന്നറിയിപ്പേകിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി പണപ്പെരുപ്പത്തിന് താഴെയാണ് തങ്ങള്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതെന്നും അതിനാല്‍ ഏറ്റവും ചുരുങ്ങിയത് 35 ശതമാനം ശമ്പള വര്‍ധവെങ്കിലും അനുവദിക്കണമെന്നാണ് ബിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.

 
Other News in this category

 
 




 
Close Window