Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഇ-സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവുമായി കുട്ടികളുടെ ഡോക്ടര്‍മാര്‍ രംഗത്ത്
reporter

ലണ്ടന്‍: യുകെയില്‍ ഇ-സിഗററ്റുകള്‍ അഥവാ വാപ്സുകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇവ കുട്ടികളുടെ ശ്വാസകോശത്തിനും പരിസ്ഥിതിക്കും ഹാനികരമായതിനാലാണ് ഈ നിര്‍ണായക ആവശ്യവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇ സിഗററ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നത് നിയമവിരുദ്ധമായ ഇ സിഗററ്റുകളുടെ വില്‍പന വര്‍ധിപ്പിക്കാനും കൂടുതല്‍ പേര്‍ പുകവലിക്ക് അടിമപ്പെടാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്റി-സ്മോക്കിംഗ് കാംപയിന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ 18 വയസില്‍ താഴെ പ്രായമുള്ളവരിലെ വാപിംഗ് ശീലം കുറച്ച് കൊണ്ടു വരാനുള്ള ചുവട് വയ്പുകള്‍ യുകെ ഗവണ്‍മെന്റ് പദ്ധതിയിട്ട് വരുന്നുമുണ്ട്. വാപിംഗ് പ്രൊഡക്ടുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനുമുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. കുട്ടികള്‍ക്ക് ഇ സിഗററ്റുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെങ്കിലും 11 വയസിനും 17 വയസിനും ഇടയിലുള്ളവരിലെ വര്‍ധിച്ച ഇ സിഗററ്റ് വലി പരീക്ഷണങ്ങളെ തടയാന്‍ അത്തരം നിയമങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത.

ഇത് പ്രകാരം ഈ ശീലം 2022ല്‍ 7.7 ശതമാനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 11.6 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ആക്ഷന്‍ ഓണ്‍ സ്മോക്കിംഗ് ആന്‍ഡ് ഹെല്‍ത്തിന്(ആഷ്) വേണ്ടി യുഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇ സിഗററ്റുകളെ നിയന്ത്രിക്കുന്നതില്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്ന് തെളിഞ്ഞിരിക്കേ ഇത്തരം ഉല്‍പന്നങ്ങള്‍ പൂര്‍ണമായി നിരോധിക്കാന്‍ യുകെ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ദി റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ആവശ്യപ്പെട്ടിരിക്കുന്നത്. ഇ സിഗററ്റ് വലി ശീലം ചെറിയ കുട്ടികള്‍ക്കിടയില്‍ പോലും പകര്‍ച്ച വ്യാധി പോലെ വ്യാപിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും കുട്ടികള്‍ ചെന്ന് പതിക്കുകയെന്നും ആര്‍സിപിസിഎച്ച് വൈസ് പ്രസിഡന്റും പീഡിയാട്രിക് റെസ്പിറേറ്ററി കണ്‍സള്‍ട്ടന്റുമായ ഡോ. മൈക്ക് മാക് കീന്‍ മുന്നറിയിപ്പേകുന്നു. ഇ സിഗററ്റുകള്‍ അപകടരഹിതമല്ലെന്നും ഇവയുടെ ദീര്‍ഘകാല ഉപയോഗം കുട്ടികളുടെ ശ്വാസകോശം , ഹൃദയം, തലച്ചോര്‍ തുടങ്ങിയവക്കുണ്ടാകുന്ന തകരാറുകളെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. ഇംഗ്ലണ്ടില്‍ ഇ സിഗറ്റുകളുടെ സാമ്പിളുകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ വാപിംഗ് കമ്പനികള്‍ക്ക് അവസരമേകുന്ന നിലവിലെ നിയമത്തിലെ പഴുതുകള്‍ അടക്കുമെന്ന് കഴിഞ്ഞ വാരത്തില്‍ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window