Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
UK Special
  Add your Comment comment
നീണ്ട അനുഭവപരിചയം ഉണ്ടായാല്‍പ്പോലും എന്‍എച്ച്എസില്‍ അന്താരാഷ്ട്ര നഴ്‌സുമാര്‍ തരംതാഴ്ത്തപ്പെടുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: സ്വന്തം നാട്ടിലും, മറുനാട്ടിലുമായി വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയം ഉണ്ടായാല്‍ പോലും അന്താരാഷ്ട്ര നഴ്സുമാര്‍ എന്‍എച്ച്എസില്‍ ചേരുമ്പോള്‍ തരംതാഴ്ത്തപ്പെടുന്നതായി ആരോപണമുണ്ട്. അന്താരാഷ്ട്ര നഴ്സുമാരെ ഈ വിധം താഴ്ന്ന ബാന്‍ഡില്‍ ഒതുക്കുന്ന കാര്യം പരിശോധിക്കുമെന്ന് യുകെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വ്യക്തമാക്കി.

വിദേശത്ത് പരിശീലനം നേടിയ നഴ്സുമാരെ എന്‍എച്ച്എസിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും സ്വന്തം രാജ്യത്തെ പ്രവൃത്തിപരിചയം പരിഗണിക്കപ്പെടുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനാനുഭവം ഉള്ള നഴ്സുമാര്‍ പോലും അജണ്ട ഫോര്‍ ചേഞ്ചിലെ ഏറ്റവും താഴ്ന്ന ബാന്‍ഡ് 5-ലാണ് നിയോഗിക്കപ്പെടുന്നത്. ഇതിന് ശേഷം പതിയെ ജോലി ചെയ്ത് സ്വയം വളരാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. അനുഭവപരിചയമുള്ള വിദേശ നഴ്സുമാരെ താഴ്ന്ന ബാന്‍ഡില്‍ ഒതുക്കുന്ന വിഷയം എന്‍എച്ച്എസ് ഇംഗ്ലണ്ട് അധികൃതര്‍ പരിശോധിക്കുന്നതായി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി. 'വേക്കന്‍സികള്‍ മൂലമുള്ള സമ്മര്‍ദം അംഗീകരിക്കുന്നു. അന്താരാഷ്ട്ര ടാലന്റിനെയാണ് ഇതിനായി ആശ്രയിക്കുന്നത്. ഇവര്‍ എന്‍എച്ച്എസിനായി വലിയൊരു പ്രധാനപ്പെട്ട പങ്ക് നിര്‍വ്വഹിക്കുന്നുണ്ട്. ഇവര്‍ക്ക് ലൈസന്‍സിന്റെ ഏറ്റവും മുകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

അന്താരാഷ്ട്ര പരിശീലനം നേടിയ നഴ്സിംഗ് ജീവനക്കാരുടെ കഴിവുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കപ്പെടണമെന്നും ബാര്‍ക്ലേ കൂട്ടിച്ചേര്‍ത്തു. ഈ വിഷയം ഒരു പ്രശ്നമായി നേരത്തെ തന്നെ സീനിയര്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് അധികൃതര്‍ അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര നഴ്സുമാരുടെയും, മിഡ്വൈഫുമാരുടെയും പ്രവൃത്തിപരിചയം കണക്കിലെടുക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വക്താവ് സമ്മതിക്കുന്നു. എന്നാല്‍ ബാന്‍ഡ് തീരുമാനിക്കുന്നത് അതാത് ട്രസ്റ്റുകളാണെന്നും ഇവര്‍ പറയുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനാണ് ഈ പ്രശ്നം പ്രധാനമായി വെളിച്ചത്ത് കൊണ്ടുവന്നത്. അന്താരാഷ്ട്ര നഴ്സുമാരുടെ പ്രവൃത്തിപരിചയം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും ചില ട്രസ്റ്റുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ബിഐഎന്‍എ ചെയര്‍ മാരിമുത്തു കുമാരസ്വാമി പറഞ്ഞു. ഇത്തരം ട്രസ്റ്റുകള്‍ ചോദ്യം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window