Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
ഹെല്‍ത്ത് സര്‍വീസില്‍ മാറ്റം വരുന്ന കാലം വിദൂരമല്ല, കെയറുകള്‍ക്കെല്ലാം അധികം വൈകാതെ ചാര്‍ജ് വരും
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ കെയറുകള്‍ക്കെല്ലാം ചാര്‍ജ് വരുന്ന കാലം വിദൂരമല്ലെന്നാണ് പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്നതെന്ന് ഏറ്റവും പുതിയ സര്‍വേഫലം വെളിപ്പെടുത്തുന്നു. എന്‍എച്ച്എസിന്റെ പ്രവര്‍ത്തന തത്ത്വങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തിനിടെയുണ്ടാകാന്‍ പോകുന്നുവെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികരിച്ചിരിക്കുന്നത്. 1948ല്‍ എന്‍എച്ച്എസ് സ്ഥാപിച്ച സമയത്തുണ്ടാക്കിയ അടിസ്ഥാന തത്ത്വങ്ങളെല്ലാം ഇല്ലാതാകാന്‍ പോകുന്നുവെന്നാണ് 71 ശതമാനം പേരും വിശ്വസിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍എച്ച്എസിന്റെ 75ാം പിറന്നാള്‍ പ്രമാണിച്ച് ഹെല്‍ത്ത് ഫൗണ്ടേഷനാണീ സര്‍വേ നടത്തിയിരിക്കുന്നത്. എന്‍എച്ച്എസ് ഇപ്പോള്‍ നല്‍കുന്നത് പോലെ സൗജന്യ സര്‍വീസുകള്‍ നല്‍കേണ്ടത് അനിവാര്യമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിലെ ചില സര്‍വീസുകള്‍ക്കെങ്കിലും ഒരു ദശാബ്ദത്തിനുള്ളില്‍ പണം നല്‍കേണ്ടി വരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് 51 ശതമാനം പേര്‍ പറയുന്നത്.

എന്‍എച്ച്എസിലെ മിക്ക സര്‍വീസുകള്‍ക്കും അപ്ഫ്രണ്ടായി പണം നല്‍കേണ്ടതുണ്ടെന്നാണ് 13 ശതമാനം പേര്‍ പറയുന്നത്. വൈകാതെ എല്ലാ സര്‍വീസുകള്‍ക്കും ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് ഏഴ് ശതമാനം പേര്‍ പ്രതീക്ഷിക്കുന്നത്. ഇനി അധികകാലം എന്‍എച്ച്എസിന്റെ സൗജന്യ സര്‍വീസുണ്ടാകില്ലെന്ന പൊതു ജനത്തിന്റെ ആശങ്കയാണീ സര്‍വേയിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് ഹെല്‍ത്ത് ഫൗണ്ടേഷന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പോളിസിയായ ടിം ഗാര്‍ഡ്നര്‍ പറയുന്നത്. ജിപി അപ്പോയിന്റ്മെന്റുകള്‍, എ ആന്‍ഡ് ഇ വിസിറ്റുകള്‍,തുടങ്ങിയവക്ക് ചാര്‍ജുകള്‍ ചുമത്തുന്നതില്‍ തെറ്റില്ലെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ട് വരുന്നുവെന്നും ഗാര്‍ഡ്നര്‍ എടുത്ത് കാട്ടുന്നു.സാമ്പത്തിക പ്രതിസന്ധിയിലായ എന്‍എച്ച്എസിനെ രക്ഷിക്കാനും എന്‍എച്ച്എസിന്റെ ഡിമാന്റ് കുറയ്ക്കാനുമായി ചില സര്‍വീസുകള്‍ക്ക് ചാര്‍ജ് ചുമത്തുന്നതിനെ അനുകൂലിച്ച് നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും മുന്‍ പ്രധാനമന്ത്രി ലിസ് ട്രസും മുന്‍ ചാന്‍സലറും മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുമായ സാജിദ് ജാവിദും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഒരിക്കലും പ്രായോഗികമല്ലെന്നാണ് ഇതിന്റെ വിമര്‍ശകര്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window