Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ അസാധാരണമായ ചൂട്, പുഴകളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു, സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഭീഷണി
reporter

ലണ്ടന്‍: യുകെയില്‍ ഈ വര്‍ഷമെത്തിയ അസാധാരണമായ ചൂട് പുഴകളിലെ മത്സ്യങ്ങള്‍ക്കും മറ്റ് ചില ജീവികള്‍ക്കും ചില സസ്യങ്ങള്‍ക്കും കടുത്ത ഭീഷണിയാണുയര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി എന്‍വയോണ്‍മെന്റ് ഗ്രൂപ്പുകള്‍ രംഗത്തെത്തി.കടുത്ത ചൂട് താങ്ങാനാവാതെ നിരവധി മത്സ്യങ്ങളാണ് ചത്തൊടുങ്ങുന്നത്. നിവരധി സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും നാശമുണ്ടാകുന്നതിനെ തുടര്‍ന്ന് കടുത്ത ചൂട് പ്രകൃതിക്ക് മേല്‍ നികത്താനാവാത്ത നഷ്ങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്സ് മുന്നറിയിപ്പേകുന്നത്. രാജ്യത്ത് ഈ വര്‍ഷമുണ്ടായിരിക്കുന്ന കടുത്ത ചൂട് ക്ലൈമറ്റ് ചേയ്ഞ്ചുമായി ബന്ധപ്പെട്ടതാണെന്ന നിര്‍ണായക പ്രഖ്യാപനം മെറ്റ് ഓഫീസ് ഇന്ന് വൈകീട്ട് നടത്തുമെന്നാണ് സൂചന. കടുത്ത ചൂട് കണക്കിലെടുത്ത് കൂടുതല്‍ ജലമാണ് ആളുകള്‍ ഉപയോഗിക്കുന്നത്. തല്‍ഫലമായി ചില ഏരിയകളില്‍ ജലോപഭോഗത്തില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ടായിരിക്കുന്നുവെന്നാണ് വാട്ടര്‍ യുകെ പറയുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയും ഹോഴ്സ് പൈപ്പുകള്‍ക്കും സ്പ്രിംഗ്ലറുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ജൂണിലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓവറാള്‍ ആവറേജ്, ആവറേജ് മാക്സിമം എന്നീ നിലകളിലെല്ലാം താപനില ഉയര്‍ന്ന റെക്കോര്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കഴിഞ്ഞ ആഴ്ച മെറ്റ് ഓഫീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം പുഴകളില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് മറ്റൊരു ജൂണിലുമില്ലാത്ത വിധത്തിലാണെന്നാണ് ആംഗ്ലിംഗ് ട്രസ്റഅറിലെ മാര്‍ക്ക് ഓവന്‍ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ വിയര്‍ നദിയില്‍ സീ ട്രൗട്ട് എന്ന മീനുകള്‍ വന്‍ തോതില്‍ ചത്ത് പൊങ്ങിയിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. വരള്‍ച്ച കാരണം നദികളിലെ ജലം കുറഞ്ഞതിനെ തുടര്‍ന്ന് ഓക്സിജന്റെ അപര്യാപ്തി കാരണമാണ് മീനുകള്‍ ചാവുന്നത് വര്‍ധിക്കാന്‍ പ്രധാന കാരണമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജുണിലുണ്ടായതിനേക്കാള്‍ മത്സ്യങ്ങളുടെ ചാവല്‍ ഈ വര്‍ഷം ജൂണില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി വെളിപ്പെടുത്തുന്നത്. ഓര്‍ക്കിഡ്, അടക്കമുള്ള നിരവധി പൂച്ചെടികള്‍ക്കും കടുത്ത ചൂട് നാശമുണ്ടാക്കുന്നുണ്ട്. തേനീച്ചകള്‍, പൂമ്പാറ്റകള്‍, തുടങ്ങിയവക്കും കടുത്ത ചൂട് വന്‍ നാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്സിലെ അലി മോര്‍സ് ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള പുമ്പാറ്റകള്‍ പോലുള്ളവയെ അസാധാരണമായ ചൂട് മുമ്പില്ലാത്ത വിധത്തില്‍ ബാധിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ജൂണില്‍ താപനില ചിലയിടങ്ങളില്‍ 32.2 ഡിഗ്രിക്ക് മേലോട്ട് പോയത് കടുത്ത ആഘാതമാണ് രാജ്യത്തെ ആവാസവ്യവസ്ഥകള്‍ക്കുണ്ടാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window