Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
എഴുപത്തിയഞ്ചാം പിറന്നാളില്‍ ദുരിതക്കയത്തില്‍ എന്‍എച്ച്എസ്, സമരം മൂലം ആറര ലക്ഷം അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ നടത്തിയ പണിമുടക്കുകള്‍ മൂലം ആശുപത്രികളില്‍ 650,000 റദ്ദാക്കലുകളും, അപ്പോയിന്റ്മെന്റ് മാറ്റിവെയ്ക്കലും നേരിടേണ്ടി വന്നതായി വെളിപ്പെടുത്തല്‍. എന്‍എച്ച്എസ് ജീവനക്കാര്‍ കൂട്ടമായി നടത്തിയ സമരങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഴ്സുമാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സ് ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ പണിമുടക്കിയത് രോഗികള്‍ക്ക് തിരിച്ചടി സമ്മാനിച്ചെന്നാണ് വ്യക്തമാകുന്നത്. ഡിസംബര്‍ മധ്യത്തില്‍ നഴ്സുമാരാണ് ആദ്യമായി സമരം തുടങ്ങിയത്. പിന്നീടുള്ള ആഴ്ചകളില്‍ എമര്‍ജന്‍സി സര്‍വ്വീസ് ജോലിക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും സമരമുഖത്ത് ഇറങ്ങി. ഈ വര്‍ഷം മാര്‍ച്ചിലാണ് ജൂനിയര്‍ ഡോക്ടര്‍മാരും ഇവര്‍ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ ഇതോടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഹെല്‍ത്ത് സര്‍വ്വീസ് ഏറെ ബുദ്ധിമുട്ടിലായി. ഇംഗ്ലണ്ടില്‍ സമരങ്ങള്‍ മൂലം 648,000 അപ്പോയിന്റ്മെന്റുകളും, പ്രൊസീജ്യറുകളും, ഓപ്പറേഷനുകളുമാണ് റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നത്. റെയില്‍ സമരങ്ങളും, ഉയര്‍ന്ന പണപ്പെരുപ്പം നിരക്കുകളും, വര്‍ദ്ധിച്ച മോര്‍ട്ട്ഗേജ് ബില്ലുകളുമെല്ലാം ചേര്‍ന്ന് ജീവിതം ദുസ്സഹമാകുന്നതിനിടെയാണ് രോഗങ്ങള്‍ക്ക് ചികിത്സയും കിട്ടാക്കനിയാക്കി മാറ്റുന്നത്.

ഡോക്ടര്‍മാരുടെ സമരം ഇനിയും അവസാനിക്കാത്ത ഘട്ടത്തില്‍ എന്‍എച്ച്എസ് വരും ദിവസങ്ങളിലും കൂടുതല്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കണം. ജൂലൈ 13 മുതല്‍ 18 വരെ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് പിന്നാലെ ജൂലൈ 20, 21 തീയതികളിലായി എന്‍എച്ച്എസിലെ ഏറ്റവും സീനിയര്‍ ഡോക്ടര്‍മാരായ കണ്‍സള്‍ട്ടന്റുമാരും സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കും. സമരങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് മാറ്റിവെച്ച് കണ്‍സീലിയേഷന്‍ സര്‍വ്വീസ് അകാസ് വഴി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്. ഉയര്‍ന്ന ശമ്പളവര്‍ദ്ധന നല്‍കാന്‍ തയ്യാറാണെങ്കിലും ഇരുഭാഗത്ത് നിന്നും നീക്കം ആവശ്യമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window