Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് അഞ്ജുവിനെയും മക്കളെയും കൊലപ്പെടുത്തിയ സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ: 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ചത് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി
Text By: Team ukmalayalampathram
വൈക്കം സ്വദേശിനിയും യുകെയിലെ കെറ്ററിങ്ങില്‍ നഴ്‌സുമായിരുന്ന അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിന് 40 വര്‍ഷം ജയില്‍ശിക്ഷ. 6 മാസത്തിനുള്ളില്‍ ശിക്ഷ വിധിച്ച് നോര്‍ത്താംപ്റ്റന്‍ ക്രൗണ്‍ കോടതി ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാ ശിക്ഷ പ്രഖ്യാപിച്ചു. ക്രൂരതയ്ക്ക് ശിക്ഷ ലഭിച്ച സജുവിന് പ്രായം 52 വയസ്. ജയില്‍ശിക്ഷ അനുഭവിച്ചു കഴിയുമ്പോള്‍ 92 വയസ്സാകും.
വളരെ വൈകി 42 വയസില്‍ വിവാഹിതനായ പ്രതിക്ക് 15 വയസോളം പ്രായം കുറഞ്ഞ ഭാര്യയെ സംശയം ഉണ്ടായതാണ് കൊലയിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തി. ഭാര്യ അഞ്ജുവിന് ആരോ മെസേജുകള്‍ അയക്കുന്നുവെന്നും ഇമെയില്‍ മുഖേനെയും അവിഹിത ബന്ധം ഉണ്ടെന്നും ഒക്കെയാണ് പ്രതി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. മാത്രമല്ല കൊല നടത്തിയ വേളയില്‍ അഞ്ജുവിന്റെ നിസ്സഹായാവസ്ഥയോടെയുള്ള നിലവിളി പോലും പ്രതി ശബ്ദ സന്ദേശമായി റെക്കോര്‍ഡ് ചെയ്ത മാനസികാവസ്ഥയും കോടതി പരിഗണിച്ചതായി പറയപ്പെടുന്നു. ഈ വോയ്‌സ് റെക്കോര്‍ഡ് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയതില്‍ അമ്മയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന മക്കളുടെ നിലവിളി പോലും വളരെ കൃത്യമാണ്. ആ ഘട്ടത്തില്‍ മക്കളോട് അടങ്ങിയിരിക്കാന്‍ സജു ആക്രോശിക്കുന്നതും വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പ്രവാസ മലയാളി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു വൈക്കം സ്വദേശിനിയായ അഞ്ജുവിനെയും മക്കളായ ജീവയേയും ജാന്‍വിയെയും സാജു കൊലപ്പെടുത്തിയത്. നീണ്ട കാലം ഗള്‍ഫില്‍ ജീവിച്ച ശേഷം യുകെയില്‍ എത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും അരുംകൊല സംഭവിക്കുക ആയിരുന്നു. നാട്ടില്‍ മുത്തച്ഛനെയും മുത്തശ്ശിയേയും ഒപ്പം കഴിഞ്ഞിരുന്ന കുട്ടികള്‍ മാസങ്ങള്‍ മാത്രമാണ് കൊലയ്ക്ക് മുന്‍പായി അമ്മയ്‌ക്കൊപ്പം ജീവിച്ചത്. നഴ്സ് ആയ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകം ബ്രിട്ടീഷ് ജനതയെയും ഏറെ വിഷമിപ്പിച്ച ദാരുണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
 
Other News in this category

 
 




 
Close Window