Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡില്‍ ഡോക്ടര്‍മാര്‍ക്ക് 12.4 ശതമാനം ശമ്പള വര്‍ധന, ഇംഗ്ലണ്ടില്‍ വിമര്‍ശന ശരവുമായി ഹെല്‍ത്ത് സെക്രട്ടറി
reporter

ലണ്ടന്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇംഗ്ലണ്ടില്‍ നടത്തിവന്ന നാല് ദിവസം നീണ്ട സമരത്തിന് ചൊവ്വാഴ്ചയാണ് അവസാനമായത്. പണിമുടക്കുകള്‍ മൂലം 61,000-ലേറെ ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ എമര്‍ജന്‍സിയില്‍ ഉള്‍പ്പെടെ പരിചരണം നടത്തുന്നതിന് വിസമ്മതിക്കുകയും ചെയ്തു. ഇതിനിടെ സ്‌കോട്ട്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് റെക്കോര്‍ഡ് 12.4% ശമ്പളവര്‍ദ്ധന പ്രഖ്യാപിച്ചു. അവിടുത്തെ ഡോക്ടര്‍മാര്‍ തങ്ങളുടെ നേട്ടം ആഘോഷമാക്കുമ്പോള്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരെ വിമര്‍ശിച്ച് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ രംഗത്തെത്തി. രോഗികളെ അപകടത്തിലാക്കുകയും, എന്‍എച്ച്എസ് പണം പാഴാക്കുകയുമാണ് ഇവരുടെ സമരങ്ങള്‍ ചെയ്യുന്നതെന്നാണ് ബാര്‍ക്ലേയുടെ രൂക്ഷവിമര്‍ശനം.

പണിമുടക്കുകള്‍ വലിയ ധനനഷ്ടങ്ങളാണ് വരുത്തുന്നതെന്നും, ഈ പണം കൂറ്റന്‍ വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കാന്‍ ഫ്രണ്ട്ലൈനില്‍ ചെലവാക്കാന്‍ കഴിയുമായിരുന്നുവെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്. സ്‌കോട്ടിഷ് ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത റെക്കോര്‍ഡ് ഓഫര്‍ സ്വീകരിക്കാന്‍ അവിടുത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ വോട്ട് ചെയ്തതായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. 12.4% ശമ്പള വര്‍ദ്ധന കരസ്ഥമാക്കിയത് വഴി തങ്ങളുടെ ശക്തിയാണ് പ്രകടമാക്കിയതെന്ന് യൂണിയന്‍ മേധാവികള്‍ അവകാശപ്പെട്ടു. കൂടാതെ 2026/27 വരെ പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന ഗ്യാരണ്ടിയും ബിഎംഎ നേടിയെടുത്തു. ബിഎംഎ സ്‌കോട്ട്ലണ്ട് നടത്തിയ ബാലറ്റില്‍ അഞ്ചില്‍ നാല് ജൂനിയര്‍ ഡോക്ടര്‍മാരും ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ചു.അതേസമയം ട്രെയിനിംഗിലുള്ള ഫസ്റ്റ് ഇയര്‍ ഡോക്ടര്‍മാര്‍ക്ക് 10.3 ശതമാനം വര്‍ദ്ധനവും, ശരാശരി 8.8 ശതമാനം വാര്‍ഷിക വര്‍ദ്ധനവും നല്‍കുന്നതായി സ്റ്റീവ് ബാര്‍ക്ലേ വ്യക്തമാക്കി. ഈ ഡീല്‍ അന്തിമമാണെന്നും, ബിഎംഎ അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെടുന്നത്.

 
Other News in this category

 
 




 
Close Window