Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
കരള്‍ ശസ്ത്രക്രിയയ്ക്കായി പ്രായമായവരേക്കാള്‍ സമയം ചെറുപ്പക്കാര്‍ കാത്തിരിക്കേണ്ടതായി വരുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്കായി ചെറുപ്പക്കാര്‍ പ്രായമായവരേക്കാള്‍ നാലിരട്ടി സമയം കാത്തിരിക്കേണ്ടി വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്‍എച്ച്എസില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റുകള്‍ക്കായുള്ളവരുടെ യോഗ്യതയും മുന്‍ഗണനയും നിശ്ചയിക്കുന്ന സിസ്റ്റത്തിലെ പാളിച്ചകളാണിതിന് വഴിയൊരുക്കുന്നതെന്നും ചിലര്‍ ആരോപിക്കുന്നു. നിലവില്‍ കരള്‍ ദാനം ചെയ്യുന്നതിന് തയ്യാറാകുന്നവരുടെ ദൗര്‍ലഭ്യം കാരണം കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത് പ്രകാരം 60 വയസ്സിന് മേല്‍ പ്രായമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാര്‍ ശരാശരി 156 ദിവസങ്ങളാണ് കരള്‍ മാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കേണ്ടി വരുന്നത്. ഇത് സംബന്ധിച്ച് ബുദ്ധിമുട്ടാര്‍ന്ന തീരുമാനങ്ങളാണെടുക്കേണ്ടി വരുന്നതെന്നും നിലവിലെ സിസ്റ്റമാണ് നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതെന്നുമാണ് എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് പറയുന്നത്. നിലവില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഏതാണ്ട് 700 ഓളം പേരാണ് യുകെയിലുള്ളത്.

എന്നാല്‍ പുതിയ രോഗികള്‍ ലിസ്റ്റിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചിലരുടെ സര്‍ജറി പൂര്‍ത്തിയാവുകയും ചെയ്യുന്നതിനാല്‍ ഇതില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്. ചിലര്‍ക്കാകട്ടെ സമയത്തിന് സര്‍ജറി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സര്‍ജറിക്കായി ലിവര്‍ ലഭിക്കുന്നതിന് മുമ്പ് ഈ ലിസ്റ്റിലെ 69പേരാണ് മരിച്ചിരിക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റില്‍ ഏറ്റവും അത്യാവശ്യക്കാരായവര്‍ക്ക് ട്രാന്‍പ്ലാന്റ് സര്‍ജറി ആദ്യം ലഭിക്കുന്നുവെന്നുറപ്പ് വരുത്തുന്നതിനായി 2018ല്‍ ഒരു പുതിയ കമ്പ്യൂട്ടര്‍ അല്‍ഗോരിതം ഏര്‍പ്പെടുത്തിയിരുന്നു. ലിവര്‍ ഉടനടി മാറ്റിവച്ചില്ലെങ്കില്‍ മരിക്കാന്‍ സാധ്യതയേറിയ ലിസ്റ്റിലെരോഗികള്‍ക്കാണ് ഈ സിസ്റ്റം മുന്‍ഗണന നല്‍കി വരുന്നത്. ഇത് പ്രകാരം മിക്കവാറും പ്രായമേറിയവര്‍ക്കാണ് ഇത്തരത്തില്‍ മുന്‍ഗണന നല്‍കുന്നതെന്നതിനാല്‍ ചെറുപ്പക്കാര്‍ ലിസ്റ്റിന്റെ പിന്‍നിരയിലേക്ക് തള്ളപ്പെട്ട് അവരുടെ കാത്തിരിപ്പ് സമയം വര്‍ധിപ്പിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് 26 വയസ്സിനും 49 വയസ്സിനും ഇടയിലുള്ളവരാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നത്.

 
Other News in this category

 
 




 
Close Window