Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
രാജ്യത്തെ ജനനനിരക്ക് 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ സ്ത്രീകളുടെ മാറിയ ചിന്ത രാജ്യത്തെ ജനനനിരക്കിനെ സാരമായി ബാധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജനനങ്ങള്‍ രണ്ട് ദശകത്തിനിടെ 2022-ല്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് നേഷനുകളിലുമായി ഏകദേശം 600,000 വിജയകരമായ പ്രസവങ്ങള്‍ നടന്നു. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 3.1 ശതമാനമാണ് ഇടിവ്.

ഒരു ദശകത്തോളമായി ജനനനിരക്ക് കുത്തനെ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 2021-ല്‍ ചെറിയൊരു കുതിപ്പ് ഉണ്ടായെങ്കിലും ഇതിന് ശേഷം ദമ്പതികള്‍ തങ്ങളുടെ കുടുംബാസൂത്രണം നീട്ടിവെയ്ക്കുകയാണ്. സ്ത്രീകള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിലും, കരിയറിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഒപ്പം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അല്‍പ്പം കൂടി പ്രായമായ ശേഷം മതിയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നുണ്ട്. യുകെയുടെ ചാഞ്ചാടുന്ന സമ്പദ് വ്യവസ്ഥയും, ജീവിതച്ചെലവ് പ്രതിസന്ധിയും കുട്ടികള്‍ പിന്നീട് ആകാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഇതോടൊപ്പം ഉയരുന്ന അബോര്‍ഷന്‍ നിരക്കുകളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ജനങ്ങളുടെ സാമ്പത്തിക അവസ്ഥകള്‍ ഒരു കുടുംബം ആരംഭിക്കുന്ന തീരുമാനത്തെ സാരമായി സ്വാധീനിക്കുന്നതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു. യുകെയിലെ പകുതിയോളം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പദ്ധതിയില്ലെന്ന് ഒരു സര്‍വ്വെയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനനനിരക്ക് കുറയുന്നത് ബ്രിട്ടനെ പ്രായമേറിയ ജനസംഖ്യയിലേക്ക് നയിക്കുമെന്നാണ് ആശങ്ക. ഇത് എന്‍എച്ച്എസിലും, സോഷ്യല്‍ കെയറിലും കനത്ത സമ്മര്‍ദം ചെലുത്തുകയും, സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് ഭീതി.

 
Other News in this category

 
 




 
Close Window