Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ അതിവേഗം മ്യൂട്ടേഷന് വിധേയമാകുന്ന പുതിയ കൊറോണ വൈറസിനെ കണ്ടെത്തി
reporter

ലണ്ടന്‍: യുകെയില്‍ ത്വരിതഗതിയില്‍ മ്യൂട്ടേഷന് വിധേയമാകുന്ന പുതിയ കൊറോണ വൈറസ് വേരിയന്റിനെ കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബിഎ.2.86 എന്ന പേരിലറിയപ്പെടുന്ന ഈ വേരിയന്റിനെ യുകെയില്‍ വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. വിദേശത്ത് സമീപകാലത്തൊന്നും പോകാത്ത ഒരാളിലാണിത് സ്ഥിരീകരിച്ചതെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനാല്‍ ഇയാളില്‍ നിന്ന് നിരവധി പേരിലേക്ക് ഈ വേരിയന്റ് പകര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി മുന്നറിയിപ്പേകുന്നു. ജൂലൈ 24ന് ഡെന്മാര്‍ക്കിലായിരുന്നു ഈ വേരിയന്റിലുളള കൊവിഡ് ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. ഈ വേരിയന്റ് യുകെയിലും ഇസ്രായേലിലും ജൂലൈ 31ന് കണ്ടെത്തിയിരുന്നു. ഈ മാസം ആദ്യം യുഎസിലും ഈ കോവിഡ് വേരിയന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കാലത്തുണ്ടായ കോവിഡ് വേരിയന്റുകളില്‍ നിന്ന് ജനിതകപരമായി ഏറെ വ്യത്യാസമുള്ളതാണ് സ്റ്റീല്‍ത്ത് ഒമിക്രോണ്‍ എന്ന പേരിട്ട പുതിയ വേരിയന്റ്. ഒറിജിനല്‍ ഒമിക്രോണ്‍ സ്ട്രെയിനിനേക്കാള്‍ വേഗത്തില്‍ പടരുന്നതിനാലാണ് ഇതിന് ഈ പേര് വീണിരിക്കുന്നത്.

ആഫ്രിക്കയില്‍ ആവിര്‍ഭവിച്ച ഒമിക്രോണ്‍ യുകെയില്‍ കണ്ടെത്തിയത് 2021 അവസാനമായിരുന്നു. പുതിയ സ്ട്രെയിന്‍ എത്രത്തോളം മാരകമാണെന്ന് വിലയിരുത്തുന്നതിനും അത് നിലവിലെ കോവിഡ് വാക്സിനുകളേകുന്ന സുരക്ഷയെ മറികടക്കുമോയെന്ന് വിലയിരുത്തുന്നതിനും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് യുകെഎച്ച്എസ്എ പറയുന്നത്. പുതിയ വേരിയന്റിന്റെ പകര്‍ച്ചയെ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നും ഇത് ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളം മാരകമാണെന്ന് പരിശോധിച്ച് വരുന്നുവെന്നും ഈ ഏജന്‍സി വെളിപ്പെടുത്തുന്നു. 30ല്‍ അധികം മ്യൂട്ടേഷനുകളോട് കൂടിയ ഒമിക്രോണ്‍ വേരിയന്റിന് ശേഷമെത്തിയ ഏറ്റവും അപകടകരമായ സ്ട്രെയിനാണ് പുതുതായി എത്തിയിരിക്കുന്നതെന്നാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ കംപ്യൂട്ടേഷണല്‍ സിസ്റ്റംസ് ബയോളജി പ്രഫസറും യുസിഎല്‍ ജനറ്റിക്സ് ഇന്‍സ്റ്റിറ്റിയട്ട് ഡയറക്ടറുമായ ഫ്രാന്‍കോയിസ് ബല്ലൗക്സ് പറയുന്നത്. എന്നാല്‍ പുതിയ വേരിയന്റ് പുതിയ കോവിഡ് തരംഗത്തിനും മരണങ്ങള്‍ക്കും വഴിയൊരുക്കില്ലെന്നും ജനജീവിതത്തെ ബാധിക്കുന്ന വിധത്തിലുള്ള അടച്ച് പൂട്ടലുകള്‍ക്ക് കാരണമാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ മിക്കവര്‍ക്കും കോവിഡിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം കൈവരിക്കാന്‍ സാധിച്ചതിനാലാണിത്.

 
Other News in this category

 
 




 
Close Window