Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ മുന്‍കൂട്ടി ചാര്‍ജുകള്‍ കൊടുക്കാന്‍ സാധിക്കാത്ത 900 കുടിയേറ്റക്കാര്‍ക്ക് ചികിത്സ നിഷേധിച്ചു
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ മുന്‍കൂട്ടി ചാര്‍ജുകള്‍ കൊടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 900ത്തില്‍ അധികം കുടിയേറ്റക്കാര്‍ക്ക് ചികിത്സ നിഷേധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടിലൂടെ പുറത്ത് വന്ന ഈ വിവരം ദി ഒബ്സര്‍വറിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം ഇംഗ്ലണ്ടിലെ 68 ഹോസ്പിറ്റലുകളിലുടനീളം 2021ജനുവരി മുതല്‍ 3545 രോഗികളോട് അപ്ഫ്രന്റ് ചാര്‍ജുകളായി മൊത്തത്തില്‍ 7.1 മില്യണ്‍ പൗണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 905 രോഗികള്‍ക്ക് ഇത് നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 58 ട്രസ്റ്റുകളാണ് ഇവര്‍ക്ക് ചികിത്സ നിഷേധിച്ചിരിക്കുന്നത്.2017 ഒക്ടോബര്‍ മുതല്‍ ചില പ്രത്യേക കാറ്റഗറിയില്‍ പെട്ട കുടിയേറ്റക്കാര്‍ക്ക് ഇലക്ടീവ് കെയര്‍ നല്‍കുന്നതിന് മുമ്പ് മുന്‍കൂട്ടി പണം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ആവശ്യപ്പെട്ട് വരുന്നുണ്ട്. വിദേശത്ത് നിന്ന് യുകെ സന്ദര്‍ശിക്കുന്നവര്‍, നിയമപരമല്ലാത്ത കുടിയേറ്റക്കാര്‍, തുടങ്ങിയവര്‍ക്ക് സൗജന്യ എന്‍എച്ച്എസ് കെയറിന് അര്‍ഹതയില്ല. അതായത് അസൈലം നേടുന്നതില്‍ പരാജയപ്പെട്ടവര്‍, വിസപരിധി കഴിഞ്ഞും ഇവിടെ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് എന്‍എച്ച്എസില്‍ സൗജന്യ ചികിത്സയില്ല. ഇത്തരക്കാര്‍ക്ക് ഇലക്ടീവ് കെയര്‍ നല്‍കുന്നതിന് മുമ്പ് മുന്‍കൂട്ടി പണമടക്കണമെന്ന് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഇവരില്‍ പെട്ട 905 പേര്‍ക്കാണ് മുന്‍കൂട്ടി പണം നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അര്‍ജന്റ് അല്ലെങ്കില്‍ ഇമ്മീഡിയറ്റ് നെസസ്സി കാറ്റഗറിയില്‍ പെട്ട ട്രീറ്റ്മെന്റുകള്‍ക്കായി ഇത്തരത്തില്‍ മുന്‍കൂട്ടി പണം നല്‍കണമെന്ന നിബന്ധനയില്ല.

ശ്വാസകോശ രോഗംപോലുള്ളവ ബാധിച്ച കുടിയേറ്റക്കാരില്‍ നിന്ന് ചികിത്സക്കായി മുന്‍കൂട്ടി പണം വാങ്ങിയിട്ടും പര്യാപ്തമായ ചികിത്സയേകിയില്ലെന്ന ആരോപണവുമായി കണ്‍സള്‍ട്ടന്റ് റെസ്പിറേറ്ററി ഫിസിഷ്യനും കാംപയിന്‍ ഗ്രൂപ്പായ മെഡാക്ടിലെ അംഗവുമായ ഡോയ ലോറ ജാനെ സ്മിത്തിനെ പോലുള്ളവര്‍ രംഗത്തെത്തിയതും എന്‍എച്ച്എസിന് കടുത്ത തിരിച്ചടിയായിട്ടുണ്ട്. എല്‍ഫ്രെഡ സ്പെന്‍സര്‍ എന്ന കാന്‍സര്‍ രോഗിക്ക് കീമോതെറാപ്പി നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ മരിച്ചുവെന്ന് 2018ല്‍ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപ്ഫ്രന്റ് ചാര്‍ജ് കൊടുക്കാന്‍ നിഷേധിച്ചതിനെ തുടര്‍നന് സിംബ മുജകാച്ചി എന്ന കുടിയേറ്റക്കാരന് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടായിട്ടും ചികിത്സ നിഷേധിക്കുകയും അത് സ്ട്രോക്കില്‍ കലാശിക്കുകയും ചെയ്തുവെന്നും വെളിപ്പെട്ടിട്ടുണ്ട്. നിലവില്‍ അയാള്‍ ഇന്ന് കാംപയിന്‍ ഗ്രൂപ്പായ മൈഗ്രന്റ്സ് ഓര്‍ഗനൈസിലെ മെമ്പറാണ്. എന്‍എച്ച്എസ് ഒരു റെസിഡന്‍സി ബേസ്ഡ് ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണെന്നും ഇതിലൂടെ സൗജന്യ ചികിത്സ നിയമപരമായും ഉചിതമായും യുകെയില്‍ സെറ്റില്‍ ചെയ്തവര്‍ക്ക് മാത്രമേ ലഭ്യമാക്കുകയുള്ളുവെന്നുമാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വക്താവ് പ്രതികരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window