Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വകയില്‍ ലഭിച്ചത് 7.8 ബില്യണ്‍ പൗണ്ട്
reporter

ലണ്ടന്‍: യുകെയില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ ലഭിക്കുന്ന വരുമാനത്തില്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഈസി മണിയില്‍ നിന്നുളള പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. വീട് വിലകള്‍ കുതിച്ചുയര്‍ന്നതാണ് ഇതിന് പ്രധാന കാരണമെന്നും എടുത്ത് കാട്ടപ്പെടുന്നു. 325,000 പൗണ്ടിന് മുകളില്‍ മൂല്യം വരുന്ന വസ്തുവകകള്‍ വരും തലമുറകളിലേക്ക് ഒരു വ്യക്തിയുടെ മരണശേഷം കൈമാറ്റം ചെയ്യുമ്പോള്‍ അടക്കേണ്ടുന്ന നികുതിയാണ് ഇന്‍ഹെറിറ്റന്‍സ് ടാക്സ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഈ ലെവിയിലൂടെ മൊത്തം സമ്പാദിക്കപ്പെട്ട തുക 7.8 ബില്യണ്‍ പൗണ്ടാണെന്ന് പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 12 മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ലഭിച്ച വരുമാനത്തേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഈ വര്‍ഷത്തിലെ ആദ്യത്തെ നാല് മാസങ്ങളില്‍ മാത്രം ഈ വകയില്‍ ലഭിച്ച വരുമാനം 2.6 ബില്യണ്‍ പൗണ്ടായിരുന്നുവെന്നാണ് പീര്‍-ടു-പീര്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ഈസി മണി എടുത്ത് കാട്ടുന്നത്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എച്ച്എംആര്‍സി ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ 7.1 ബില്യണ്‍ പൗണ്ടായിരുന്നു സംഭരിച്ചിരുന്നത്. അതിന് മുമ്പത്തെ വര്‍ഷത്തേതില്‍ നിന്ന് ഇക്കാര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.1 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇക്കാര്യത്തിലുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വാര്‍ഷിക വര്‍ധനവായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തപ്പെട്ടത്.2015-16ല്‍ മാത്രമായിരുന്നു ഇക്കാര്യത്തില്‍ ഇതിലും കൂടുതല്‍ വര്‍ധനവ് അഥവാ 22.2 ശതമാനം വാര്‍ഷിക വര്‍ധനവ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ രേഖപ്പെടുത്തിയിരുന്നത്. കോവിഡിന് ശേഷം യുകെയിലെ വീട് വിലകളില്‍ വന്‍ കുതിച്ച് കയറ്റമുണ്ടായത് ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ ലഭിക്കുന്ന വരുമാനം കുതിച്ച് കയറാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചിട്ടുണ്ട്. ലഭ്യമായ വീടുകളുടെ എണ്ണം കുറഞ്ഞതും വീടുകള്‍ക്കുള്ള ആവശ്യക്കാരേറിയതും വീട് വിലകള്‍ കുതിച്ചുയരുന്നതിന് പ്രധാന കാരണങ്ങളായിത്തീരുകയായിരുന്നു. കോവിഡ് വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചതോ അല്ലെങ്കില്‍ വന്‍ ആസ്തികള്‍ അവശേഷിപ്പിച്ച് കൂടുതല്‍ പേര്‍ മരിച്ചതോ ആണ് ഇന്‍ഹെറിറ്റന്‍സ് ടാക്സ് കുതിച്ച് കയറിയതിന് പിന്നിലുള്ള രണ്ട് കാരണങ്ങളെന്നാണ് ഈസി മണി ചീഫ് എക്സിക്യൂട്ടീവായ ജാസന്‍ ഫെറാന്‍ഡോ അഭിപ്രായപ്പെടുന്നത്. വീട് വിലകള്‍ സമീപകാലത്ത് കുതിച്ച് കയറിയതും ഇന്‍ഹെറിറ്റന്‍സ് ടാക്സ് വര്‍ധിക്കുന്നതിന് വഴിയൊരുക്കിയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് വകയില്‍ നല്ലൊരു തുക കവര്‍ന്നെടുക്കുന്നതില്‍ നിരവധി പേര്‍ അസ്വസ്ഥരും പ്രതിഷേധമുയര്‍ത്തുന്നവരുമായി മാറിയിരിക്കുന്നുവെന്നും ജാസന്‍ വെളിപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window