Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
പണപ്പെരുപ്പം പ്രതീക്ഷയ്ക്ക് അപ്പുറമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതം കൂടും
REPORTER

ലണ്ടന്‍: രാജ്യത്ത് ശമ്പളങ്ങള്‍ വര്‍ദ്ധിച്ചതോടെ കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് കളമൊരുങ്ങുന്നു. പണപ്പെരുപ്പം പ്രതീക്ഷിച്ചതിനും മുകളിലേക്ക് ഉയരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവികള്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രവചനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം പരിധി കടന്ന് ഉയരാനാണ് സാധ്യതയെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ സാറാ ബ്രീഡെന്‍ പറഞ്ഞു.പലിശ നിരക്കുകള്‍ അതിന്റെ പരമോന്നതിയിലേക്ക് എത്തുന്നതായി നേരത്തെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി ആശ്വാസവാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് മറ്റ് ഉദ്യോഗസ്ഥര്‍ കടകവിരുദ്ധമായ നിലപാടുകള്‍ പങ്കുവെയ്ക്കുന്നത്. ശമ്പളം ഇപ്പോഴും റെക്കോര്‍ഡ് വേഗത്തില്‍ ഉയരുന്നുവെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.ജൂലൈ വരെയുള്ള പാദത്തില്‍ വാര്‍ഷിക വര്‍ദ്ധന 7.8 ശതമാനം എത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 2021 ഒക്ടോബറിന് ശേഷം ആദ്യമായി പണപ്പെരുപ്പം വരുമാനവുമായി അനുപാതത്തില്‍ വന്നിരിക്കുകയാണ്. അടുത്ത മാസം പണപ്പെരുപ്പ നിരക്ക് പുറത്തുവരുമ്പോള്‍ ഇത് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ധന ചെലവുകളാണ് ഇതിലേക്ക് പ്രധാനമായും സംഭാവന ചെയ്യുന്നത്.ഇതോടെ ബേസ് റേറ്റ് വീണ്ടുമൊരു കാല്‍ശതമാനം വര്‍ദ്ധിച്ച് 5.5 ശതമാനത്തില്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് വിപണികള്‍. ജീവിതച്ചെലവ് പ്രതിസന്ധി ഉയരുമ്പോള്‍ ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടുന്ന ജോലിക്കാരുടെ രീതി വര്‍ദ്ധിക്കുകയാണെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ എംപിമാര്‍ക്ക് മുന്നില്‍ തെളിവ് നല്‍കവെ വിശദമാക്കി. ചെലവുകള്‍ ഉയരുന്നതിനാല്‍ ബിസിനസ്സുകള്‍ ഉത്പന്നങ്ങളുടെ വിലയും ഉയര്‍ത്തുന്നുണ്ട്. ഇത് രണ്ടും ചേര്‍ന്നാണ് മുന്‍ പ്രതീക്ഷിച്ചതിലും പണപ്പെരുപ്പം വര്‍ദ്ധിപ്പിച്ച് നിര്‍ത്തുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.പലിശ നിരക്ക് വര്‍ദ്ധനവുകള്‍ക്ക് വഴിയൊരുങ്ങിയതോടെ മോര്‍ട്ട്ഗേജുകാര്‍ വലിയ ആശങ്കയിലാണ്.

 
Other News in this category

 
 




 
Close Window