Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
മൂന്നാം തവണയും ലണ്ടന്‍ മേയറായി സാദ്ദിഖ് ഖാന്‍
reporter

ലണ്ടന്‍: ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സാദിഖ് ഖാന് ജയം. ലേബര്‍ പാര്‍ട്ടി നേതാവായ സാദിഖ് ഖാന്‍ 2016 മുതല്‍ ലണ്ടന്‍ മേയറാണ്. മുഖ്യ എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സൂസന്‍ ഹാളിനെക്കാള്‍ 43.8ശതമാനം വോട്ട് നേടിയാണ് സാദിഖ് ഖാന്‍ വിജയിച്ചത്. സാദിഖ് ഖാന്‍ 14 മണ്ഡലങ്ങളില്‍ ഒമ്പതിലും വിജയിക്കുകയും 276,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്താണ് ചരിത്ര വിജയം നേടിയിരിക്കുന്നത്. സാദിഖ് ഖാന്‍ 10,88,225 വോട്ടുകള്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി സൂസന്‍ ഹാളിന് 8,11,518 വോട്ടുകളാണ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മേയര്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഇതോടെ മുന്‍ഗാമിയായ ബോറിസ് ജോണ്‍സണെ പിന്തള്ളി ഈ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായി 53 കാരനായ സാദിഖ് ഖാന്‍ മാറി. 2021 ലെ അവസാന മത്സരത്തെ അപേക്ഷിച്ച് സാദിഖ് ഖാന്റെ ഭൂരിപക്ഷത്തിലും വര്‍ധവുണ്ടായിട്ടുണ്ട്.

'മൂന്നാം തവണയും മേയറായ തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായാണ് കാണുന്നതെന്ന് ഖാന്‍ അനുയായികളോട് പറഞ്ഞു. ഈ മഹത്തായ നഗരത്തിന്റെ ചൈതന്യത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമായ കാമ്പയിനാണ് ഞങ്ങള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ സാദിഖ് ഖാന്‍ ലണ്ടനിലെ ആദ്യത്തെ മുസ്‌ലിം മേയറാണ്. മുഖ്യഎതിരാളിയായ സൂസണ്‍ ഹാള്‍ സാദിഖ് ഖാനെതിരെ ഇസ്ലാമോഫോബിക് പ്രചാരണം അഴിച്ചുവിട്ടിരുന്നു.എന്നാല്‍ ഇതിനെല്ലാം മറികടന്നാണ് വന്‍ ഭൂരിപക്ഷത്തില്‍ മൂന്നാം തവണയും സാദിഖ് ഖാന്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി .തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. 500 ഓളം സീറ്റുകള്‍ നഷ്ടപ്പെട്ട ബ്രിട്ടണിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അഥവാ ടോറികള്‍ മൂന്നാം സ്ഥാനത്താണുള്ളത്.തദ്ദേശ തെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കനത്ത പരാജയം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. നാല് പതിറ്റാണ്ടിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മോശം തെരഞ്ഞെടുപ്പ് ഫലമാണിത്.

 
Other News in this category

 
 




 
Close Window