Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6304 INR  1 EURO=109.7936 INR
ukmalayalampathram.com
Thu 23rd Apr 2026
ആരോഗ്യം
  02-12-2022
അസ്ഥികള്‍ക്ക് ബലം വര്‍ധിപ്പിക്കാന്‍ എന്തെല്ലാം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം?
ചെറുപ്പം മുതല്‍ ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെ മറികടക്കാം. പാല്‍, മുട്ട, സെയാബീന്‍, മുളപ്പിച്ച ചെറുപയര്‍ തുടങ്ങിയവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്. ഇതിനുപുറമെ കോളീഫ്,ളവര്‍, ബീന്‍സ് തുടങ്ങിയവ ഭക്മത്തിന്റെ ഭാഗമാക്കുന്നതും എല്ലുകളും സന്ധികളും ബലമുള്ളതാക്കാന്‍ സഹായിക്കും.
അസ്ഥികള്‍ക്കുണ്ടാകുന്ന വേദനകള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡിയുടെ അഭാവം. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നിത്യവൂും ശീലമാക്കുന്നത് അസ്ഥിവേദനയെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കും. നെല്ലിക്കയും ഇലക്കറികളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണകരമാണ്.
Full Story
  07-11-2022
വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം
തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു.

അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ ലക്ഷണങ്ങള്‍ക്കൊപ്പം കാലുകളുടെ നിയന്ത്രണം നഷ്ടമാവുക, ലഘുവായ ചലനങ്ങള്‍ പോലും ബുദ്ധിമുട്ടേറിയതാവുക, ഭാഷാപ്രശ്‌നങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ചിന്താശേഷി കുറയുക എന്നീ ലക്ഷണങ്ങളും കാണാം. സിബിഡിയിലെ ചലനവൈകല്യങ്ങള്‍ ശരീരത്തിന്റെ
Full Story
  07-11-2022
വിമാനത്തില്‍ കുഴഞ്ഞു വീണയാളെ രക്ഷിച്ചത് നൈറ്റിങ്ഗേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയ മലയാളി നഴ്‌സ്
ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്. വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചത്.

'ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് നിലമ്പൂര്‍ സ്വദേശി സുമന്‍ അബോധാവസ്ഥയിലായത്. ജമ്മുവില്‍ സൈനികനായ സുമന്‍ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നുവെന്നാണു വിവരം. വിമാനജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ജീവനക്കാരുടെ സഹായത്തോടെ
Full Story
  17-10-2022
കോവിഡിന്റെ പുതിയ വകഭേദം വരുന്നു: കേരളം പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

എല്ലാ ജില്ലകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നുമെന്ന് മന്ത്രി പറഞ്ഞു. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

എങ്കിലും എല്ലാവരും ശ്രദ്ധിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ
Full Story
  29-09-2022
20 വയസ്സു മുതല്‍ ഹൃദയത്തിന്റെ ധമനികളില്‍ ബ്ലോക്ക് രൂപപ്പെടും: വ്യായാമം തുടങ്ങും മുന്‍പ് അറിയേണ്ട ഗൗരവമേറിയ കാര്യങ്ങള്‍
ഇരുപതു വയസ്സുമുതലാണ് ബ്ലോക്കുകള്‍ ആരംഭിച്ചു തുടങ്ങുക. പ്രായം കൂടുംതോറും അതു കൂടിവരും. ഷട്ടില്‍ കളിക്കുന്നവരിലൊക്കെ പലപ്പോഴും കളിക്കിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് കാണാറുണ്ട്. ചിലരില്‍ ഷട്ടിലിനിടെ ബി.പി 200 വരെയൊക്കെ കൂടുന്നതും കാണാറുണ്ട്. ചെറുപ്പക്കാരുടേത് നേരിയ രക്തക്കുഴലുകള്‍ ആയതിനാല്‍ പെട്ടെന്ന് പൊട്ടലുണ്ടായി ഹൃദയാഘാതം സംഭവിക്കാം. ജിമ്മുകളിലും മറ്റും ഇത്തരം സാഹചര്യത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. ഹൃദയം ഒരു താളത്തില്‍ മിടിക്കുന്നത് തെറ്റിപ്പോവുകയാണ് സംഭവിക്കുന്നത്. ഒരിക്കലും വ്യായാമമോ വര്‍ക്കൗട്ടോ വാശിയോടെ എന്തെങ്കിലും ജയിക്കാന്‍ പോകുന്നതു പോലെ ചെയ്യേണ്ട കാര്യമല്ല. അവ വളരെ ആയാസരഹിതമായി ആസ്വദിച്ച് ചെയ്യേണ്ട കാര്യമാണ്. ഇരുപതു വയസ്സിനു
Full Story
  20-09-2022
ചായകുടി ചിലപ്പോള്‍ പ്രമേഹത്തിനു കാരണമായേക്കാം എന്നു പഠന റിപ്പോര്‍ട്ട്
ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ്. ബ്ലാക്ക്, ഗ്രീന്‍, ഊലാങ് ചായകളുടെ ശരാശരി ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 17 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.


ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകന്‍ ഷിയായിങ് ലിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ വാര്‍ഷകയോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നാല് കപ്പ് ചായ കുടിക്കുന്നത്
Full Story
  16-09-2022
കേരളത്തില്‍ മാരകമായ ലഹരി ഉപയോഗം: തടയാന്‍ കര്‍മപദ്ധതി നടത്തുമെന്നു മുഖ്യമന്ത്രി
ലഹരി ഉപയോഗം തടയാനുള്ള ബഹുമുഖ കര്‍മപദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ ഒന്നുവരെ കര്‍മപദ്ധതി നീണ്ടുനില്‍ക്കും. യുവാക്കളും ഓരോ കുടുംബവും സംഘടനകളും സാമൂഹിക കൂട്ടായ്മകളും ഇതില്‍ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കടകളില്‍ ലഹരി വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. ലഹരി വില്‍പ്പന നടത്തിയാല്‍ പരാതിപ്പെടാന്‍ കഴിയുന്ന നമ്പരുകള്‍ ഉള്‍പ്പെടുത്തിയതാകണം ബോര്‍ഡ്. സ്‌കൂളുകള്‍ക്ക് അടുത്തുള്ള കടകളില്‍ ലഹരി വിറ്റാല്‍ പിന്നീട് ആ കട തുറന്നു പ്രവര്‍ത്തിക്കാനാകില്ല. എക്‌സൈസിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് ലഹരിവില്‍പ്പനയെക്കുറിച്ച് രഹസ്യവിവരം നല്‍കാം. സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
Full Story
  26-08-2022
പ്രഭാതഭക്ഷണം മുടക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും: പഠന റിപ്പോര്‍ട്ട്
പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് മാനസിക സാമൂഹിക പെരുമാറ്റ പ്രശ്നങ്ങളിലേക്ക് കുട്ടികളെയും കൗമാരക്കാരെയും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രവുമല്ല ഇവരുടെ ഊര്‍ജ്ജനില പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലിലാണ് പ്രഭാത ഭക്ഷണം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

3772 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. നാല് വയസിനും പതിനാല് വയസിനും ഇടയിലുള്ള വരെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഇവരുടെ പ്രഭാത ഭക്ഷണത്തിലെ ശീലങ്ങളും വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണോ അതോ പുറത്തുനിന്നാണോ ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളും നിരീക്ഷിച്ചാണ് പഠനറിപ്പോര്‍ട്
Full Story
[14][15][16][17][18]
 
-->




 
Close Window