Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=114.2204 INR  1 EURO=97.0026 INR
ukmalayalampathram.com
Wed 30th Apr 2025
ഇന്ത്യ/ കേരളം
  29-04-2025
വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സര്‍ക്കാര്‍ ബസ്സും ടൂറിസ്റ്റ് ബസ്സും
വയനാട് മാനന്തവാടി കാട്ടിക്കുളം 54-ല്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 38 പേര്‍ക്ക് പരുക്കേറ്റു.
ബസില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഒന്നേ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. വൈകുന്നേരം നാലുമണിക്കാണ് അപകടം. മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ് ആര്‍ ടി സി ബസ്സും ബാവലി'യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.ടൂറിസ്റ്റ് ബസ്സിന്റെ മുന്‍വശത്ത് ഡ്രൈവര്‍ കുടുങ്ങി.രണ്ടു കാലുകളും കുടുങ്ങിയ ഡ്രൈവറെ 1:45 മണിക്കൂര്‍ പരിശ്രമത്തിനോടുവില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്തു.
Full Story
  29-04-2025
പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ബിജെപി
പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിജെപി കൗണ്‍സിലര്‍ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. പാകിസ്ഥാന്‍ അടയാളങ്ങള്‍ പാലക്കാട് വേണ്ടെന്നും ജിന്നാ സ്ട്രീറ്റ് എന്ന പേരുമാറ്റി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഹെഡ്?ഗേവാര്‍ വിഷയത്തില്‍ ന?ഗരസഭ യോ?ഗത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ജിന്ന സ്ട്രീറ്റ് വിഷയം ബിജെപി ഉയര്‍ത്തിയത്.
നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്?ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സിപിഎം കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം വിവാദങ്ങളിലേക്കും നീങ്ങി. എന്നാല്‍
Full Story
  29-04-2025
പാലക്കാട് മീന്‍വല്ലത്ത് വെള്ളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശന്‍ - അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3), തമ്പി - മാധവി ദമ്പതികളുടെ മകള്‍ രാധിക (9) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
രണ്ടുകുട്ടികളെയാണ് ആദ്യം
Full Story
  28-04-2025
ലൈംഗിക ഇടപാടിന് പേര് റിയല്‍ മീറ്റ്: അതിനു കമ്മീഷനാണ് വാങ്ങിയതെന്ന് സൗമ്യ; ഷൈനും ശ്രീനാഥും സുഹൃത്തുക്കളാണെന്നും സൗമ്യ
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'നുള്ള കമ്മീഷന്‍ എന്ന് സൗമ്യയുടെ വെളിപ്പെടുത്തല്‍. ലൈംഗിക ഇടപാടിന് ഉപയോഗിക്കുന്ന പേരാണ് 'റിയല്‍ മീറ്റ്'. ചോദ്യം ചെയ്യലില്‍ എക്‌സൈസിനോടാണ് ഇക്കാര്യം സൗമ്യ പറഞ്ഞത്. തസ്ലിമയെ 5 വര്‍ഷമായി അറിയാമെന്നും മോഡല്‍ ആയ സൗമ്യ പറഞ്ഞു. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവര്‍ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നല്‍കി. ലഹരിയിടപാടുമായി ബന്ധമില്ലെന്നും ഷൈനും ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനാണ് വിളിച്ചതെന്നും അവര്‍ പറഞ്ഞു.

റിയല്‍ മീറ്റിനെക്കുറിച്ച് അറിയില്ല. താന്‍ സിനിമ മേഖലയില്‍ ഉള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍
Full Story
  28-04-2025
മലയാളത്തില്‍ റാപ് സംഗീതം പാടിയ വേടന്‍ കഞ്ചാവുമായി പിടിയില്‍: മാലയില്‍ കോര്‍ത്ത പുലിപ്പല്ലിനെക്കുറിച്ചും അന്വേഷണം
കഞ്ചാവുമായി പിടിയിലായ റാപ്പര്‍ വേടന് കുരുക്കുകള്‍ മുറുകുന്നു. കഴുത്തിലണിഞ്ഞ മാലയിലെ ലോക്കറ്റ് പുലിപ്പല്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വേടനെ വനം വകുപ്പും ചോദ്യം ചെയ്യും. വേടന്‍ കഴുത്തിലണിഞ്ഞിരിക്കുന്ന പുലിപ്പല്ല് ഒര്‍ജിനലാണെന്ന് കണ്ടുപിടിച്ചതോടെ മാലയിലേക്കും അന്വേഷണം നീളുകയാണ്. കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലെത്തി. മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടന്‍ മൊഴി നല്‍കിയിട്ടുണ്ട്. തായ്ലന്റില്‍ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Full Story
  28-04-2025
സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട തുഷാര പട്ടിണിയായിരുന്നു; ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലുമില്ലെന്ന് റിപ്പോര്‍ട്ട്
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം. കരുനാഗപ്പള്ളി സ്വദേശി തുഷാര ഭര്‍ത്താവിന്റെ ഓയൂര്‍ ചെങ്കുളത്തെ വീട്ടില്‍ വച്ച് മരിച്ച കേസിലാണ് ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.

സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 മാര്‍ച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി കൊല്ലം ജില്ലാ ആശുപത്രിയില്‍ രാത്രി ഒരു മണിയ്ക്ക് തുഷാരയുടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മരണത്തിന്റെ ദുരൂഹതയിലേക്ക് കടന്നത്. തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു.
Full Story
  25-04-2025
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു
ആസിഫ് ഷെയ്ക് ,ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ത്രാല്‍ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ ആണ് വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള
ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ
Full Story
  25-04-2025
ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന്‍ സെനറ്റ് പ്രമേയം പാസാക്കി
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താന്‍ സെനറ്റ്. പാകിസ്താന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സെഷനില്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ പ്രമേയം അവതരിപ്പിച്ചു.

ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍ വ്യാജവും ദോഷകരവുമായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ജനതയ്ക്കുള്ള പാക് പൂര്‍ണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ മേഖലയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ലംഘനങ്ങളെ അപലപിച്ചു.
Full Story
[1][2][3][4][5]
 
-->




 
Close Window