Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
വാര്‍ത്തകള്‍
  04-08-2026
മന്ത്രി സി.പി. ജോണ്‍ മാപ്പ് പറയണമെന്ന് ആവശ്യം; പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍

പാലക്കാട്: സൗജന്യയാത്രയും സര്‍ക്കാര്‍ ആശുപത്രി സേവനങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് ഗതാഗതമന്ത്രി സി.പി. ജോണ്‍ പൊതുസമൂഹത്തോടും സംസ്ഥാനത്തെ സ്ത്രീകളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധം ശക്തമായി. യുവമോര്‍ച്ച-മഹിളാമോര്‍ച്ച സംയുക്ത നേതൃത്വത്തിലും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കനത്ത മഴ അവഗണിച്ച് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെയും പൊതുസമൂഹത്തെയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Full Story
  04-08-2026
പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി: മന്ത്രി സി.പി. ജോണിനെതിരെ കെ.ബി. ഗണേഷ് കുമാര്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രംഗത്ത്. അധികാരത്തിലെത്തി മൂന്നുമാസത്തിനുള്ളില്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ഏതു ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വോട്ട് നേടിയശേഷം, നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സൗജന്യയാത്ര

Full Story
  04-08-2026
പാണക്കാട് മണ്ണിടിച്ചില്‍: നിര്‍മാണം നിയമാനുസൃതമെന്ന് നഗരസഭ; മൂന്ന് പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ നിര്‍മാണം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്ന് മലപ്പുറം നഗരസഭ സെക്രട്ടറി കെ. സുധീര്‍. ചെട്ടിപ്പടി സ്വദേശി നൗഫല്‍ കടക്കാടന്റെ നേതൃത്വത്തിലുള്ള നിര്‍മാണം നിയമാനുസൃതമാണെന്നും അപകടകരമായ മണ്ണിടിച്ചില്‍ നിര്‍മാണസ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റര്‍ മുകളിലാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. 3,000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഒരു വര്‍ഷത്തേക്കുള്ള അനുമതി നല്‍കിയത്. പാറ പൊട്ടിക്കാനോ വ്യാപകമായി മണ്ണെടുക്കാനോ നഗരസഭ അനുമതി നല്‍കിയിട്ടില്ല. ഇത്തരം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കേണ്ടത് ജിയോളജി വകുപ്പാണെന്നും സെക്രട്ടറി പറഞ്ഞു.

Full Story
  02-08-2026
മഴക്കെടുതിക്കിടെ പൊന്നാനിയില്‍ സ്വകാര്യ വിരുന്ന്; മുഖ്യമന്ത്രി സതീശനെതിരെ വിമര്‍ശനം

മലപ്പുറം: സംസ്ഥാനം രൂക്ഷമായ മഴക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പൊന്നാനിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തതിനെച്ചൊല്ലി വിമര്‍ശനം. മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളുടെ വീട്ടില്‍ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. മുഖ്യമന്ത്രി വീട്ടിലെത്തിയതിന്റെയും ഭക്ഷണവിരുന്നിന്റെയും ദൃശ്യങ്ങള്‍ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. വിഡിയോയ്ക്കു താഴെ മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സ്വീകരിച്ച സമീപനത്തെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്

Full Story
  02-08-2026
റാന്നിയിലെ വെള്ളം ആറന്മുളയിലേക്ക്; കൂടുതല്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് അബിന്‍ വര്‍ക്കി

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാന്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്ന് എംഎല്‍എ അബിന്‍ വര്‍ക്കി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അപ്രതീക്ഷിതവും ഗുരുതരവുമായ സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും റവന്യൂ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാന്നിയില്‍ കയറിയ വെള്ളം ആറന്മുളയിലേക്കാണ് ഒഴുകിയെത്തുന്നത്. റാന്നിയില്‍ ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ആറന്മുളയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും സാഹചര്യം നേരിടാന്‍ കൂടുതല്‍ സന്നാഹങ്ങള്‍ ആവശ്യമാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച്

Full Story
  02-08-2026
സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരംവരെ തീരദേശ ന്യൂനമര്‍ദപാത്തി തുടരുകയാണ്. ശക്തികൂടിയ ന്യൂനമര്‍ദം തെക്കുകിഴക്കന്‍ രാജസ്ഥാനു മുകളിലായും സ്ഥിതി ചെയ്യുന്നു.

ന്യൂനമര്‍ദം

Full Story
  31-07-2026
പിജി മെഡിക്കല്‍ പരീക്ഷയ്ക്കിടെ ചോദ്യപേപ്പര്‍ വാട്സാപ്പില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡിഷ

ഭുവനേശ്വര്‍: മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ പുറത്തായ സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡിഷ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിനു കീഴിലെ ജനറല്‍ സര്‍ജറി എംഡി/എംഎസ് 2023-26 ബാച്ചിന്റെ പരീക്ഷയിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടത്. പരീക്ഷ ആരംഭിച്ചതിനു തൊട്ടുപിന്നാലെ ചോദ്യപേപ്പറിന്റെ ചിത്രം വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചതായാണ് പ്രാഥമിക വിവരം. പരീക്ഷാസമയത്തുതന്നെ ചില വാട്സാപ്പ് നമ്പറുകളില്‍നിന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങളും പ്രചരിച്ചതായി പരാതിയുണ്ട്. രാവിലെ 9.58ഓടെയാണ് ചോദ്യപേപ്പര്‍ പുറത്തേക്ക് അയച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരീക്ഷ ആരംഭിക്കുന്നതിനുമുമ്പ് ചോദ്യങ്ങള്‍

Full Story
  31-07-2026
മിനിമം വേതന സമരത്തിനിടെ നഴ്സിനെ മര്‍ദിച്ചെന്ന് പരാതി; കൊയിലി ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസ്

കണ്ണൂര്‍: മിനിമം വേതനം ആവശ്യപ്പെട്ടുള്ള സമരത്തിനിടെ നഴ്സിനെ മര്‍ദിച്ചെന്ന പരാതിയില്‍ കൊയിലി ആശുപത്രിയിലെ ഡോ. ഗംഗാധരനെതിരെ കേസ്. ഉളിക്കല്‍ മണിക്കടവ് സ്വദേശിനിയായ നഴ്സ് ടിന്റു ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികള്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മിനിമം വേതന വ്യവസ്ഥ അംഗീകരിച്ച് കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കൊയിലി ആശുപത്രി മാനേജ്മെന്റ് കരാറില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ 15ന് ഉച്ചയ്ക്ക് മൂന്നോടെ സ്വന്തം കാബിനില്‍നിന്ന് പുറത്തിറങ്ങിയ ഡോ. ഗംഗാധരനെ നഴ്സുമാര്‍

Full Story
[1][2][3][4][5]
 
-->




 
Close Window