Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
UK Special
  17-09-2026
യുകെയില്‍ നിന്ന് ദുബായില്‍ എത്തിയാല്‍ അബുദാബി പോകാന്‍ മറക്കരുത്; വെറും 30 മിനിറ്റ് റെയില്‍ യാത്ര
യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളായ ദുബായിയും അബുദാബിയും തമ്മിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയ്ക്കുന്ന പുതിയ അതിവേഗ റെയില്‍ പദ്ധതി വരുന്നു. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ ഭാഗമായാണ് ഈ അതിവേഗ ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. എങ്കിലും ദേശീയ പാസഞ്ചര്‍ റെയില്‍ സര്‍വീസില്‍ നിന്ന് തികച്ചും വ്യത്യസ്തമായി പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ലൈനിലാണ് ഇത് പ്രവര്‍ത്തിക്കുക. വേഗത: മണിക്കൂറില്‍ പരമാവധി 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഈ പാതയിലുണ്ടാവുക. ദുബായിലെ സ്റ്റേഷനുകള്‍: അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, അല്‍ ജദ്ദാഫ് എന്നിവിടങ്ങളിലായി ദുബായില്‍ രണ്ട് ഹൈ-സ്പീഡ് റെയില്‍ സ്റ്റേഷനുകള്‍ ഉണ്ടാകും. ആര്‍ടിഎയുടെ 2032 ദുബായ് റെയില്‍
Full Story
  17-09-2026
ലണ്ടനില്‍ വിജയ് നടത്താനിരുന്ന പരിപാടി റദ്ദാക്കി: മെട്രോപൊളിറ്റന്‍ പൊലീസ് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് സംഘാടകര്‍
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്യുടെ പരിപാടിയില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ ദി ഷാര്‍ഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.

പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു.

തമിഴ്നാട്ടിലേക്ക് നിക്ഷേപകങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ് യുകെയില്‍ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ
Full Story
  17-09-2026
സ്പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുത്: ഹോം ഓഫീസ് ഗൈഡന്‍സ്
എംപ്ലോയറുടെ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടമായാല്‍ കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ നഷ്ടമാകുന്ന അവസ്ഥയ്ക്ക് അവസാനം കുറിയ്ക്കാനാണ് ഹോം ഓഫീസ് ഗൈഡന്‍സില്‍ സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

സ്പോണ്‍സര്‍ ലൈസന്‍സ് നഷ്ടമാകുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സിനാണ് ഈ താല്‍ക്കാലിക അറേഞ്ച്മെന്റ് ഹോം ഓഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ഓഫീസ് കേസ് വര്‍ക്കേഴ്സിനുള്ള 'ക്യാന്‍സലേഷന്‍ & കര്‍ട്ടെയില്‍മെന്റ് ഓഫ് പെര്‍മിഷന്‍' ഗൈഡന്‍സിലാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.

സ്പോണ്‍സറുടെ ലൈസന്‍സ് പോയതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കറുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കരുതെന്ന് ഗൈഡന്‍സില്‍ പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലെ ഈ
Full Story
  17-09-2026
കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം; സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെട്ടാലും ഇമിഗ്രേഷന്‍ പെര്‍മിഷന്‍ ഉടന്‍ റദ്ദാക്കില്ല

ലണ്ടന്‍: ബ്രിട്ടനിലെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സുപ്രധാന മാറ്റവുമായി ഹോം ഓഫീസ്. തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അതിന്റെ പേരില്‍ മാത്രം കെയര്‍ വര്‍ക്കര്‍മാരുടെ യുകെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ റദ്ദാക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുതുക്കിയ ഗൈഡന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അഡല്‍റ്റ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് ഈ താല്‍ക്കാലിക ഇളവ് ബാധകമാകുക. ഹോം ഓഫീസ് കേസ് വര്‍ക്കര്‍മാര്‍ക്കുള്ള 'Cancellation and Curtailment of Permission' ഗൈഡന്‍സിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍

Full Story
  17-09-2026
ബ്രിട്ടനില്‍ കുടുംബാംഗങ്ങളെ പരിചരിക്കാന്‍ ദിവസവും 1,500 പേര്‍ ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരുമായ കുടുംബാംഗങ്ങളെ പരിചരിക്കേണ്ട സാഹചര്യം മൂലം ബ്രിട്ടനില്‍ ദിവസവും ശരാശരി 1,500 പേര്‍ തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയ പരിചരണത്തിലേക്ക് മാറുന്നതായി പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സാമൂഹിക പരിചരണ സേവനങ്ങളുടെ ലഭ്യത പരിമിതമായതാണ് നിരവധി കുടുംബങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം പേര്‍ പ്രായമായവരെയോ രോഗികളെയോ ഭിന്നശേഷിക്കാരായ ബന്ധുക്കളെയോ പരിചരിക്കുന്നതിനായി തൊഴില്‍രംഗം പൂര്‍ണമായും ഉപേക്ഷിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ബ്രിട്ടനിലെ

Full Story
  17-09-2026
ബ്രിട്ടനില്‍ വംശീയ അസമത്വവും വിവേചനവും തുടരുന്നു; ന്യൂനപക്ഷങ്ങളില്‍ പകുതിയോളം പേര്‍ വേര്‍തിരിവ് നേരിട്ടതായി പഠനം

ലണ്ടന്‍: ബ്രിട്ടനില്‍ അസമത്വവും വിവേചനവും ഇപ്പോഴും സാധാരണ അനുഭവമായി തുടരുന്നതായി വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നുവെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ നടത്തിയ പഠനം. വംശീയ സമത്വം രാജ്യത്ത് പൂര്‍ണമായി കൈവന്നിട്ടില്ലെന്ന അഭിപ്രായമാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ബ്രിട്ടന്റെ ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ ന്യൂനപക്ഷ വംശീയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വംശീയ സമത്വത്തിന്റെ കാര്യത്തില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ പ്രവണതകളില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ഫ്യൂച്ചര്‍ ഡയറക്ടര്‍ സുന്ദര്‍ കത്വാല പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരില്‍ പകുതിയോളം

Full Story
  17-09-2026
സഫോക്ക്-എസെക്‌സ് അതിര്‍ത്തിയില്‍ കാണാതായ മൂന്ന് വയസുകാരന്‍ മരിച്ച നിലയില്‍

ലണ്ടന്‍: സഫോക്ക്-എസെക്‌സ് അതിര്‍ത്തിയിലെ കളിസ്ഥലത്തുനിന്ന് കാണാതായ മൂന്ന് വയസുകാരന്‍ നോവ വുഡ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാന്തമിലെ ഡീകോയ് പോണ്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഫോക്ക് പൊലീസ് അറിയിച്ചു. മാനിങ്ട്രീക്ക് സമീപമുള്ള ബ്രാന്തമിലെ മെറിയം ക്ലോസില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നോവയെ അവസാനമായി കണ്ടത്. ബന്ധുവിനൊപ്പമായിരുന്ന കുട്ടിയെ പിന്നീട് കാണാതായതോടെ പൊലീസ് വലിയ തോതിലുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പ്രത്യേക പരിശീലനം ലഭിച്ച തിരച്ചില്‍ ഉദ്യോഗസ്ഥര്‍, പൊലീസ് നായ്ക്കള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു പരിശോധന. എച്ച്എം കോസ്റ്റ്ഗാര്‍ഡ്, സഫോക്ക്

Full Story
  17-09-2026
യുകെയില്‍ പണപ്പെരുപ്പം 3.1 ശതമാനമായി; ഇന്ധനവില കുതിപ്പ് കുടുംബ ബജറ്റിന് തിരിച്ചടി

ലണ്ടന്‍: ഇന്ധനവിലയും യാത്രാച്ചെലവും ഉയര്‍ന്നതോടെ യുകെയിലെ പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റില്‍ 3.1 ശതമാനമായി. ജൂലൈയില്‍ 2.9 ശതമാനമായിരുന്ന പണപ്പെരുപ്പം അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത് സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് വീണ്ടും വര്‍ധിക്കുമെന്ന ആശങ്ക ശക്തമാക്കുന്നു. ഇന്ധനവിലയിലെ കുത്തനെയുള്ള വര്‍ധനയാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഓഗസ്റ്റില്‍ പെട്രോള്‍ വില ലിറ്ററിന് 9.1 പെന്‍സ് വര്‍ധിച്ച് 161.3 പെന്‍സിലെത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ ഇന്ധനങ്ങളുടെ വിലയില്‍ 23 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില

Full Story
[1][2][3][4][5]
 
-->




 
Close Window