Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
ഇമിഗ്രേഷന്‍
  29-08-2026
ബ്രിട്ടനില്‍ സ്ഥിരതാമസവും പൗരത്വവും നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഒരു മിനിറ്റില്‍ ഒരാള്‍ക്കെന്ന് കണക്കുകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസാവകാശമോ പൗരത്വമോ അനുവദിക്കുന്നതിന്റെ തോത് ഗണ്യമായി ഉയര്‍ന്നതായി പുതിയ കണക്കുകള്‍. ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ 1,40,122 പേര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റോ ബ്രിട്ടീഷ് പൗരത്വമോ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരാശരി ഓരോ 60 സെക്കന്‍ഡിലും ഒരാളിലധികം പേര്‍ക്ക് ഈ രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്ന ആശങ്കയെ തുടര്‍ന്ന് സ്ഥിരതാമസ പദവി നേടാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് കണക്കുകള്‍ ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 1,99,628 പേര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു

 
  28-08-2026
യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഇടിവ്; അഭയാര്‍ഥി അപേക്ഷകള്‍ 21 ശതമാനം കുറഞ്ഞു, പൗരത്വ അപേക്ഷകള്‍ റെക്കോര്‍ഡില്‍

ലണ്ടന്‍: യുകെയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രധാന കണക്കുകളില്‍ ഗണ്യമായ ഇടിവ്. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്ത് അഭയം തേടിയവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം കുറഞ്ഞു. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണത്തിലും 23 ശതമാനം കുറവ് രേഖപ്പെടുത്തി. ജോലി, പഠനം, കുടുംബ ആവശ്യങ്ങള്‍ക്കായി അനുവദിച്ച വീസകളുടെ എണ്ണവും കുറഞ്ഞതായി ഹോം ഓഫിസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ 86,000 പേരാണ് യുകെയില്‍ അഭയാര്‍ഥിത്വത്തിനായി അപേക്ഷിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം കുറവാണിത്. എന്നാല്‍ 2021ന് മുന്‍പുള്ള സാധാരണ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ അഭയാര്‍ഥി അപേക്ഷകളുടെ എണ്ണം

 
  20-08-2026
യുകെയില്‍ 13 ലക്ഷം വിദേശ പൗരന്മാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് റിപ്പോര്‍ട്ട്

യുകെയില്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20,000 പേരുടെ വര്‍ധനവാണിത്. 2026 മേയില്‍ 13 ലക്ഷം വിദേശ പൗരന്മാരാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരാണ് ഏറ്റവും വലിയ വിഭാഗം. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിദേശ പൗരന്മാരില്‍ വലിയൊരു പങ്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവരില്‍ 2.33 ലക്ഷം പേര്‍ക്ക്

 
  02-07-2026
ജര്‍മനിയും ജോലിക്കാരുടെ ലീവ് കര്‍ശനമാക്കി തുടങ്ങി: മെഡിക്കല്‍ ലീവ് കിട്ടാന്‍ പുതിയ ചട്ടം നിലവില്‍ വന്നു
ജര്‍മനിയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമഗ്രമായ പരിഷ്‌കരണ പാക്കേജ് ജര്‍മന്‍ സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ ഇതിലെ ഒരു നിര്‍ദ്ദേശം വലിയ തോതില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്: ജീവനക്കാര്‍ അവധിയെടുക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള കര്‍ശനമായ രോഗാവധി (Sick Leave) നിയമങ്ങളാണത്.
ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച, ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്, പൊതുഖജനാവിന് മേലുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദം എന്നിവയുമായി രാജ്യം മല്ലിടുമ്പോള്‍, ജീവനക്കാരുടെ ഉയര്‍ന്നതോതിലുള്ള ജോലിക്ക് ഹാജരാകാതിരിക്കല്‍ ഉല്‍പ്പാദനക്ഷമതയെ തകര്‍ക്കുന്നു എന്ന് ജര്‍മന്‍ സര്‍ക്കാര്‍ വാദിക്കുന്നു. രാജ്യത്തെ കനത്ത രോഗാവധി നിരക്കുകള്‍ ബിസിനസുകളെയും
 
  26-06-2026
അഭയാര്‍ഥിത്വം ക്യാന്‍സല്‍ ആയാല്‍ നാടുകടത്തപ്പെടും: ഇമിഗ്രേഷന്‍ ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കും
ഇമിഗ്രേഷന്‍ & അസൈലം ബില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഭയാര്‍ത്ഥിത്വം റദ്ദായാല്‍ നിര്‍ബന്ധിതമായി നാടുകടത്തുന്നത് ഉള്‍പ്പെടെ കനത്ത നടപടികളാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറാക്കുന്ന ബില്ലില്‍ ഉള്‍പ്പെടുക.


യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങള്‍ ഇമിഗ്രേഷന്‍, നാടുകടത്തല്‍ കേസുകളില്‍ ഉപയോഗിക്കുന്നതിന് തടയിടാനുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടും. അതേസമയം ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിലെ മാറ്റങ്ങളാണ് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുക. കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ മാറ്റമുണ്ടായാല്‍ ബാധിക്കും. ഇവരുടെ കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ആശങ്കയിലാണ്.

ലേബര്‍ എംപിമാരും, ലിബറല്‍ ഡെമോക്രാറ്റ് എംപിമാരും ഉള്‍പ്പെടെ
 
  25-05-2026
യുകെ വിസയ്ക്കായുള്ള മത്സരത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍: 2025ല്‍ 89,000 സ്റ്റഡി വിസകള്‍
ദീര്‍ഘകാല വിസകളും, സ്റ്റുഡന്റ് വിസകളും നേടുന്ന ഇയു ഇതര പൗരന്‍മാരില്‍ ഇന്ത്യക്കാരാണ് ഇപ്പോഴും മുന്നിലുള്ളത്. പുതുതായി എത്തുന്നവരുടെ എണ്ണത്തില്‍ ഇടിവ് വരുമ്പോഴാണ് ഇത്. ഇതിനൊപ്പം ബ്രിട്ടന്‍ വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്.

2025 ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ 40,000 തൊഴില്‍, 89,000 സ്റ്റഡി, മറ്റ് 9000 ദീര്‍ഘവിസകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ലഭിച്ചത്. പാകിസ്ഥാന്‍, ചൈനീസ്, നൈജീരിയന്‍, നേപ്പാളി പൗരന്‍മാരാണ് ടോപ്പ് 5-ലുള്ള മറ്റ് രാജ്യങ്ങള്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11% ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷം 156,000 വിസകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. 2023-ല്‍ 277,000 വിസകളാണ് ഇന്ത്യക്കാര്‍ കിട്ടിയത്. ലേബര്‍ ഗവണ്‍മെന്റും, മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റും നടപ്പിലാക്കിയ
 
  27-04-2026
യുകെ 100 % ഡിജിറ്റല്‍ വിസe സംവിധാനത്തിലേക്ക് മാറിയെന്ന് ഹോം ഓഫീസ്
യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചതനുസരിച്ച്, 2026 ഏപ്രില്‍ 24 മുതല്‍ യുണൈറ്റഡ് കിംഗ്ഡം 100 ശതമാനം ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി. ഇനി മുതല്‍ ഫിസിക്കല്‍ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകള്‍ (ഇ-വിസാസ്) നല്‍കും.

കഴിഞ്ഞ വര്‍ഷം 5.5 ലക്ഷം വിസിറ്റ്-വിസ അപേക്ഷകള്‍ നല്‍കിയ ഇന്ത്യക്കാര്‍ക്ക്, ഇ-വിസയുടെ പ്രയോജനം ലഭിക്കുന്ന ആദ്യത്തെ വലിയ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

അപേക്ഷകര്‍ ഓണ്‍ലൈന്‍ അക്കൗണ്ട് സൃഷ്ടിക്കണം.
തൊഴിലുടമകള്‍ക്കും, താമസസ്ഥല ഉടമകള്‍ക്കും, അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും 90 ദിവസത്തേക്ക് സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയുന്ന ഷെയര്‍-കോഡ് ലഭിക്കും.

വിസ അപേക്ഷാ കേന്ദ്രത്തില്‍ ബയോമെട്രിക്സ് എന്റോള്‍ ചെയ്താല്‍, പരിശോധന സമയനഷ്ടമില്ലാതെ യാത്രക്കാര്‍ക്ക് ഇന്ത്യ
 
  10-04-2026
പുതുക്കിയ വിസാ ഫീസ് നിലവില്‍ വന്നു: സ്റ്റുഡന്റ്‌സ് വിസക്കാര്‍ക്ക് അധിക ബാധ്യത
ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസ നിരക്കുകള്‍ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാകും. ഹോം ഓഫീസ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, ഇമിഗ്രേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വ്യക്തമാക്കി.

വിനോദസഞ്ചാരികള്‍ക്കുള്ള 6 മാസത്തെ വിസയുടെ നിരക്ക് 127 പൗണ്ടില്‍ നിന്ന് 135 പൗണ്ടായി ഉയര്‍ത്തി. ഉപരിപഠനത്തിനായി എത്തുന്ന വിദ്യാര്‍ഥികളുടെ അപേക്ഷാ ഫീസ് 524 പൗണ്ടില്‍ നിന്ന് 558 പൗണ്ടായി വര്‍ധിപ്പിച്ചു.

സ്‌കില്‍ഡ് വര്‍ക്ക് വിസയ്ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം വരെയുള്ള വിസയ്ക്ക് 819 പൗണ്ടും, മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള വിസയ്ക്ക് 1,618 പൗണ്ടും പുതിയ നിരക്കായി. ആരോഗ്യ
 
[1][2][3][4][5]
 
-->




 
Close Window