Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
ഫീച്ചര്‍ സ്‌പെഷ്യല്‍
  24-03-2025
മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയിലേക്ക് അവസരം: 250 ഒഴിവുകള്‍: നോര്‍ക്ക ഇന്റര്‍വ്യൂ എറണാകുളത്തും തിരുവനന്തപുരത്തും
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന 2025 ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. ബി.എസ്.സി/ജനറല്‍ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. എന്നാല്‍ ജനറല്‍ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്.

ഷോര്‍ട്ട്ലിസ്റ്റു
Full Story
  13-03-2025
ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച് ഭക്തര്‍ വീടുകളിലേക്ക് മടങ്ങി

അനന്തപുരിയെ ഭക്തിയിലാഴ്ത്തി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം സമാപിക്കും. ആറ്റുകാലമ്മയ്ക്ക് നിവേദ്യമര്‍പ്പിക്കാനായി നിരവധി ഭക്തന്മാരാണ് അനന്തപുരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുന്‍ വര്‍ഷങ്ങളേക്കാല്‍ വലിയ തിരക്കാണ് ഇത്തവണ. സംസ്ഥാനത്തെ വിവിധ കോണുകളില്‍ നിന്നും ആറ്റുകാല്‍ ദേവിക്ക്

Full Story
  11-03-2025
പാക്കിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിക്കൊണ്ടു പോയി: വിഘടനവാദികള്‍ 20 സൈനികരെ കൊലപ്പെടുത്തി
പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികളായ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) 182 പേരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ബിഎല്‍എ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് ആയുധധാരികള്‍ കൈയടക്കിയത്. ഒമ്പതിലേറെ ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ 400ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍
Full Story
  24-02-2025
ഹോട്ടലില്‍ അതിക്രമം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനി കസ്റ്റഡിയില്‍
ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലില്‍ അതിക്രമം നടത്തിയ പള്‍സര്‍ സുനി കസ്റ്റഡിയില്‍. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്. സുനിയെ കുറുപ്പുംപടി പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കും. ഹോട്ടലില്‍ അതിക്രമം നടത്തിയ സാഹചര്യത്തിലാണ്
Full Story
  22-02-2025
ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്കു തുടച്ചതിനു പിന്നാലെ ഓഫീസ് ടേബിള്‍ മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്
വൈറ്റ് ഹൌസില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഇളയ മകന്‍ എക്‌സ് എഇ എ-12 മൂക്കില്‍ വിരല്‍ വെച്ചതിനു ശേഷം ഈ മേശയില്‍ തുടക്കുന്ന ദൃശ്യങ്ങള്‍ കുറച്ചുദിവസം മുന്‍പ് പ്രചരിച്ചിരുന്നു. ഇലോണ്‍ മസ്‌കിനൊപ്പമാണ് തന്റെ നാലു വയസുകാരനായ ഇളയ മകനും എത്തിയത്. മസ്‌കിന്റെ മകനും ട്രംപും ഒന്നിച്ചുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു.

ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഓവല്‍ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌ക് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് തുടച്ചതിനുശേഷമാണ് മേശ മാറ്റിയത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന് എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന് ആശങ്കയുള്ള (ജെര്‍മോഫോബ്) വ്യക്തിയാണെന്നും
Full Story
  11-02-2025
ഫെബ്രുവരി 11 ആയപ്പോഴേക്കും ചുട്ടുരുകി കേരളം: പകല്‍ സമയത്ത് വെയിലത്തുള്ള ജോലി സമയം ക്രമീകരിക്കാന്‍ നിര്‍ദേശം
പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.

രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍ അറിയിച്ചു.
Full Story
  09-02-2025
കേരളം ചുട്ടു പൊള്ളുമ്പോള്‍ മൂന്നാറില്‍ താപനില പത്ത് ഡിഗ്രിയില്‍ താഴെ: ഫെബ്രുവരിയിലും തേയിലക്കുന്നുകളില്‍ സീസണ്‍
മൂന്നാറിലെ ചിത്രം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം തണുപ്പ് മൈനസ് ഒന്നിലേക്ക് എത്തി. ചെണ്ടുവാര എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം തണുപ്പ് മൈനസ് 1 ഡിഗ്രിയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ പല ഭാഗങ്ങളിലും തണുപ്പ് പൂജ്യം ഡിഗ്രി എത്തിയിരുന്നെങ്കിലും ആദ്യമായാണ് തണുപ്പ് മൈനസ് ഒന്ന് ഡിഗ്രിയില്‍ എത്തുന്നത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാര്‍ പ്രദേശത്ത് രേഖപ്പെടുത്തിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തണുപ്പ് ഒന്ന്, രണ്ട്, ഏഴ് ഡിഗ്രികളില്‍ പല ഭാഗങ്ങളിലും എത്തിയിരുന്നെങ്കിലും മൈനസ് ഒന്നിലെത്തുന്നത് ഈ വര്‍ഷത്തിലാദ്യമായാണ്.

ഇതോടെ തേയിലക്കാടുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുകട്ടകളാല്‍ നിറഞ്ഞിരിക്കുകയാണ്. തണുപ്പ് മൈനസിലെത്തിയതോടെ വിദേശവിനോദ സഞ്ചാരികളുടെ
Full Story
  04-02-2025
അയല്‍വീട്ടിലെ പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്: 2 കൊലപാതകം നടത്തിയ ചെന്താമരയുടെ മൊഴി
പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര വെളിപ്പെടുത്തിയത്. ഒരു മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ ഭാവഭേദമൊന്നുമില്ലാതെ കുറ്റകൃത്യം നടത്തിയ രീതിയെക്കുറിച്ചു ചെന്താമര പൊലീസിനോട് വിശദീകരിച്ചു.കൊലപാതകങ്ങള്‍ക്കുശേഷം രക്ഷപ്പെട്ട മലയിലേക്കുള്ള വഴി, ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലങ്ങള്‍, പ്രതിയുടെ വീട്, കൃത്യം നടന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടന്നു. നാളെയും തെളിവെടുപ്പ് തുടരും. പ്രതി ആയുധങ്ങള്‍ വാങ്ങിച്ച കടകളിലുള്‍പ്പെടെയാണ് നാളെ തെളിവെടുപ്പ് നടക്കുക.
തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര
Full Story
[1][2][3][4][5]
 
-->




 
Close Window