Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5025 INR  1 EURO=107.7006 INR
ukmalayalampathram.com
Wed 11th Feb 2026
രാഷ്ട്രീയ വിചാരം
  03-02-2026
'ദിസ് ഗവണ്‍മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി: ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ മന്ത്രി സുരേഷ് ഗോപിയെ തുടര്‍ച്ചയായി അപമാനിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ എന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സര്‍ക്കാര്‍ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ്
Full Story
  03-02-2026
മണിപ്പൂരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തിരികെ വരുന്നു: മണിപ്പൂര്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി യുമ്‌നം ഖേംചന്ദ് സിംഗ്
ഇതോടെ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങി. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഏകദേശം ഒരു വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്ന മണിപ്പൂരില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ തിരികെ വരുന്നതിലേക്കുള്ള സുപ്രധാന നീക്കമാണിത്.
നിയമസഭാ കക്ഷി നേതാവായി സിംഗിനെ തിരഞ്ഞെടുത്തതോടെ, ബിജെപി ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. രാഷ്ട്രീയ അനിശ്ചിതത്വത്തെയും ഭരണപരമായ വെല്ലുവിളികളെയും തുടര്‍ന്ന് 2025 ഫെബ്രുവരി മുതലാണ് മണിപ്പൂരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയത്.
ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി എംഎല്‍എ തോക്‌ചോം രാധേശ്യാം സിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വരുന്നത് ഏറെ
Full Story
  20-01-2026
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റിനെ അഭിനന്ദിക്കുന്നു: നിതിന്‍ നബിന് നരേന്ദ്രമോദിയുടെ അഭിനന്ദനം
പുതിയ ബിജെപി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത നിതിന്‍ നബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നിതിന്‍ നബിന്‍ ഇനി എന്റെ ബോസ് ആയിരിക്കും, ഞാന്‍ ഒരു പ്രവര്‍ത്തകനും,'' പ്രധാനമന്ത്രി മോദി പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബിനെ ഞാന്‍ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കിയ എല്ലാ മുന്‍ അധ്യക്ഷന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിന്‍ ചൊവ്വാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിന്‍ഗാമിയായാണ്
Full Story
  14-01-2026
ഞങ്ങളെയോര്‍ത്ത് ആരും കരയണ്ട; ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജോസ് കെ. മാണി
ജോസ് കെ. മാണി നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നു ചോദിച്ച അദ്ദേഹം തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം ) എവിടെയാണോ ഭരണം അവിടെ ആയിരിക്കുമെന്നും ജോസ് കെ. മാണി അവകാശപ്പെട്ടു.
ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകുമോ എന്നതില്‍ അനിശ്ചിതാവസ്ഥ നീങ്ങി.
Full Story
  08-01-2026
സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു
ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
2026
Full Story
  05-01-2026
സോമനാഥ ക്ഷേത്രത്തിലെ ആദ്യ ആക്രമണത്തിന്റെ ആയിരം വര്‍ഷം പിന്നിടുകയാണ്: പൈതൃകം വിവരിച്ച് നരേന്ദ്രമോദി
സോമനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന്റെ 1000 വര്‍ഷങ്ങള്‍ ആചരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും പുതിയ ബ്ലോഗ് തയാറാക്കി പ്രധാനമന്ത്രി. ക്ഷേത്രത്തിന്റെ പൈതൃകത്തെക്കുറിച്ച് വിവരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 1000 വര്‍ഷക്കാലത്തെ അതിജീവനവും പുനരുജ്ജീവനവും ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ ശേഷിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി 1026-ല്‍ ക്ഷേത്രത്തിനെതിരേ നടന്ന ആദ്യ ആക്രമണം നടന്നിട്ട് ആയിരം വര്‍ഷം പിന്നിടുകയാണ് ഈ വര്‍ഷം. ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ ശക്തിയുടെ കാലാതീതമായ പ്രതീകമാണ് സോമനാഥ ക്ഷേത്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ക്ഷേത്രത്തെ നശിപ്പിക്കാന്‍ ആവര്‍ത്തിച്ച് ശ്രമങ്ങള്‍ നടത്തിയിട്ടും അത് വീണ്ടും ഉയര്‍ന്നുവന്നതായും അദ്ദേഹം
Full Story
  05-01-2026
വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണ് കേരളത്തില്‍; ശക്തമായി പ്രതികരിച്ച് ആര്‍. ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നുവെന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു.
തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ആര്‍ ശ്രീലേഖ പറഞ്ഞതായാണ് രാവിലെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ കേരളത്തില്‍ നടക്കുന്നത് വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണെന്നും എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
ശ്രീലേഖയുടെ ഫേസ്ബുക്ക്
Full Story
  03-01-2026
വെനസ്വലയുടെ പ്രസിഡന്റിനേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കിയെന്നു റിപ്പോര്‍ട്ട്
വെനസ്വലയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ആക്രമണത്തിനു പുറകെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കിയെന്നു റിപ്പോര്‍ട്ട്. വെനസ്വേലന്‍ വിമാനത്താവളങ്ങളിലും അമേരിക്ക ആക്രമണം നടത്തി. ഏഴ് സ്ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. യു എന്‍ രക്ഷാസമിതിയിലും യു എന്‍ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും വെനസ്വേല പരാതി നല്‍കുമെന്ന്
Full Story
[1][2][3][4][5]
 
-->




 
Close Window