Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
UK Special
  13-05-2024
വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഇടിയുന്നു, ആശങ്കയോടെ യൂണിവേഴ്‌സിറ്റികള്‍

ലണ്ടന്‍: യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഗ്രാജുവേറ്റ് വിസ നിബന്ധനകള്‍ പ്രകാരം അന്താരാഷ്ട്ര ഗ്രാജുവേറ്റുകള്‍ക്ക് മൂന്ന് വര്‍ഷം വരെ യുകെയില്‍ ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ അവസരം മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം റദ്ദാകുമെന്നാണ് ആശങ്ക.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തങ്ങാനും, ജോലി ചെയ്യാനും

Full Story
  12-05-2024
വഴിയാധാരമായി മലയാളികള്‍, 20 ലക്ഷം മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്

ലണ്ടന്‍: ലക്ഷങ്ങള്‍ മുടക്കി യുകെയിലെത്തി കെയര്‍ഹോം ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ജീവനക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഹോം ഓഫിസ്. ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. 20 ലക്ഷം രൂപ വരെ നല്‍കിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തിയത്. എന്നാല്‍ ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതിന്റെ പേരില്‍ ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഇതോടെ ജീവനക്കാര്‍ രാജ്യം വിടേണ്ട ഗതികേടിലായി. റിക്രൂട്ട്‌മെന്റ് ഏജന്റിന് 18,000 പൗണ്ട് വരെ നല്‍കിയാണ് പലരും കെയര്‍ വിസ സംഘടിപ്പിച്ച് യുകെയില്‍ എത്തിയത്. ഇത്തരത്തില്‍ യുകെയില്‍ എത്തിച്ചേര്‍ന്ന പലര്‍ക്കും ഇവിടെ എത്തിയപ്പോള്‍ നേരത്തെ പറഞ്ഞിരുന്ന

Full Story
  12-05-2024
പഠനം കഴിഞ്ഞാല്‍ ഇനി യുകെയില്‍ നിന്ന് മടങ്ങണം, വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുന്നു

ലണ്ടന്‍: ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത. യുകെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വര്‍ക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി

Full Story
  12-05-2024
മോഷണശ്രമത്തിനിടെ പൊലീസുകാരിയെ കൊലപ്പെടുത്തി, 19 വര്‍ഷം ഒളിവിലായ പ്രതിയെ ബ്രിട്ടന് കൈമാറി പാക്കിസ്ഥാന്‍

ലണ്ടന്‍: ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ മോഷണശ്രമത്തിനിടെ ഷാരോണ്‍ ബെഷെനിവ്‌സ്‌കി എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പിരണ്‍ ദിത്ത ഖാന് ലണ്ടന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏകദേശം 19 വര്‍ഷത്തോളം പാക്കിസ്ഥാനില്‍ ഒളിവില്‍ ജീവിച്ചിരുന്ന ഖാനെ 2020 ല്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത് 2023 ല്‍ ബ്രിട്ടന് കൈമാറുകയായിരുന്നു. 2005 നവംബര്‍ 18 ന്, ബ്രാഡ്‌ഫോര്‍ഡിലെ മോര്‍ലി സ്ട്രീറ്റിലെ യൂണിവേഴ്‌സല്‍ എക്‌സ്പ്രസ് ട്രാവല്‍ ഏജന്റസിനെ ലക്ഷ്യമിട്ട് ഒരു സായുധ കവര്‍ച്ച നടന്നു. ഈ സമയത്ത്, ഷാരോണ്‍ ബെഷെനിവ്‌സ്‌കിയും അവരുടെ സഹപ്രവര്‍ത്തകയായ തെരേസ മില്‍ബേണും കവര്‍ച്ചക്കാരെ നേരിട്ടു. ഇതിനിടെ ഖാന്‍ ബെഷെനിവ്‌സ്‌കിയെ വെടിവെച്ച് കൊലപ്പെടുത്തുകയും

Full Story
  12-05-2024
200 വര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബെല്‍ഫാസ്റ്റ് സിറ്റി സെന്റര്‍ റെയില്‍വേ സ്റ്റേഷന്‍

ബെല്‍ഫാസ്റ്റ്: ഈ വര്‍ഷാവസാനം പുതിയ പൊതുഗതാഗത കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ബെല്‍ഫാസ്റ്റിന്റെ സിറ്റി സെന്റര്‍ റെയില്‍വേ സ്റ്റേഷന്‍ വെള്ളിയാഴ്ച അടച്ചു. അവസാന ട്രെയിന്‍ ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്ന് രാത്രി 11:32 (BST) ന് പുറപ്പെട്ടു. പുതിയ ഗതാഗത കേന്ദ്രമായ ബെല്‍ഫാസ്റ്റ് ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്‍ ശരത്കാലം വരെ തുറക്കില്ല. റെയില്‍ ശൃംഖലയെ പുതിയ ഹബ്ബുമായി ബന്ധിപ്പിക്കുന്നതിന് അത്യാവശ്യമായ അടിസ്ഥാന സൗകര്യ ജോലികള്‍ പുരോഗമിക്കുകയാണ്. ബൊട്ടാണിക്, ലാനിയോണ്‍ പ്ലേസ് എന്നീ റെയില്‍വേ സ്റ്റേഷനും യൂറോപ്പ ബസ് സ്റ്റേഷനും തുടര്‍ന്നും പ്രവര്‍ത്തിക്കും. ഏകദേശം 200 വര്‍ഷം പഴക്കമുള്ളതാണ് ബെല്‍ഫാസ്റ്റിലെ ഗ്രേറ്റ് വിക്ടോറിയ

Full Story
  12-05-2024
ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസം ഇന്നാണ്, എല്ലാവരും ജാഗ്രത പാലിക്കുക

ലണ്ടന്‍: ഈ വര്‍ഷത്തിലെ ഏറ്റവും ചൂടു കൂടിയ ദിവസത്തിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് ഞായറാഴ്ച ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇന്ന് താപനില 28 °C ( 82.4 F) ലേയ്ക്ക് എത്താനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുകെയില്‍ ഉടനീളം ഈ വര്‍ഷത്തെ ഏറ്റവും ചൂടു കൂടിയ ദിനമാണ് കഴിഞ്ഞുപോയത് എന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു . വെയില്‍സിലെ ഗോഗെര്‍ദ്ദാനില്‍ 25.1 ഡിഗ്രി സെല്‍ഷ്യസും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മഗില്ലിഗനില്‍ 23.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ യുകെയുടെ പല ഭാഗത്തും ഇടിമിന്നലോടെ മഴയുണ്ടാകുമെന്ന യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടെ ചൂട് കുറയുമെന്നാണ്

Full Story
  11-05-2024
സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതിന് ശേഷം ആദ്യ പാദത്തില്‍ 0.6% വളര്‍ച്ചയുമായി തിരിച്ചുവരവ്; അകലെയല്ല മോര്‍ട്ട്‌ഗേജ് നിരക്കിലെ ആശ്വാസം
ലണ്ടൻ :തകർച്ചക്ക്  ശേഷം കുതിച്ച് യുകെ സമ്പദ് വ്യവസ്ഥ. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചത് പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഗവണ്‍മെന്റിനും, കുടുംബങ്ങള്‍ക്കും ആശ്വാസ വര്‍ത്തയാണ്. രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ആഴത്തിലുള്ള, ഹൃസ്വമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിപോയ ശേഷം വര്‍ഷത്തിലെ ആദ്യ പാദത്തിലാണ് രാജ്യത്തിന്റെ ജിഡിപി 0.6 ശതമാനം വളര്‍ച്ച നേടിയത്. 2021ന് ശേഷം ആദ്യമായാണ് ഈ വേഗത്തിലുള്ള വളര്‍ച്ച.

വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക എന്നിവരെ മറികടക്കാനും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ബ്രക്‌സിറ്റ് മുതല്‍ ജി7 രാജ്യങ്ങളില്‍
Full Story
  11-05-2024
വൂപ്പിംഗ് കഫിന് ഇരയായി15 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞ്; ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞു; വാക്‌സിനെടുത്ത് സുരക്ഷിതരാകാന്‍ നിര്‍ദ്ദേശം
ലണ്ടൻ: വൂപ്പിംഗ് കഫ്  ബാധയെ തുടർന്നു ബ്രിട്ടനില്‍ മറ്റൊരു നവജാതശിശു കൂടി മരിച്ചു. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ സ്ഥിതിയിലാണ് രോഗം പടരുന്നതെന്നാണ് ആശങ്ക. ഈ വര്‍ഷം ഇതിനോടകം ഏകദേശം 3000 പെര്‍ടുസിസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.2023-നെ അപേക്ഷിച്ച് കണക്കുകളില്‍ മൂന്നിരട്ടിയാണ് വര്‍ദ്ധന. നോട്ടിംഗ്ഹാം, വെയില്‍സിലെ ചില ഭാഗങ്ങള്‍, ലീഡ്‌സ്, ഷെഫീല്‍ഡ് എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 330-ലേറെ ഡിസ്ട്രിക്ടുകളില്‍ കേവലം മൂന്നിടത്ത് മാത്രമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതായുള്ളത്.

അഞ്ചാംപനി പോലെ പടരുന്ന വൂപ്പിംഗ് കഫ് 2024 ആദ്യ പാദത്തില്‍ അഞ്ച് കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു. എല്ലവരും മൂന്ന് മാസത്തില്‍ താഴെ
Full Story
[1][2][3][4][5]
 
-->




 
Close Window