Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
UK Special
  16-09-2026
ബസര്‍ മുഴങ്ങി; 80,000 പൗണ്ട് സമ്മാനത്തുക മലയാളിയായ രോഹിത്തും കൂട്ടുകാരും നേടി; ഓരോരുത്തര്‍ക്കും 20,000 പൗണ്ട് വീതം
'ദി ചേസ്' (The Chase) അതിന്റെ ഏറ്റവും അവിസ്മരണീയമായ എപ്പിസോഡുകളിലൊന്ന് സമ്മാനിച്ചു; ഇതില്‍ നാല് മത്സരാര്‍ത്ഥികള്‍ അവിശ്വസനീയമായ ഒരു സമ്മാനത്തുക സ്വന്തമാക്കി.

ഈ ആഴ്ച ആദ്യം, അവതാരകന്‍ ബ്രാഡ്ലി വാല്‍ഷിനൊപ്പം 'ദി ചേസ്' ഒരു പുതിയ സീരീസുമായി ITV-യില്‍ തിരിച്ചെത്തി. വെള്ളിയാഴ്ചത്തെ എപ്പിസോഡ് (സെപ്റ്റംബര്‍ 11) കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ടോം, ബെത്ത്, രോഹിത്, ക്ലോയി എന്നിവരായിരുന്നു പണസമ്മാനത്തിനായി മത്സരിച്ച നാല് പേര്‍. ഷോയില്‍ 'ദി സിന്നര്‍മാന്‍' (The Sinnerman) എന്ന വിളിപ്പേരിലറിയപ്പെടുന്ന ക്വിസ് മാസ്റ്റര്‍ പോള്‍ സിന്‍ഹയ്ക്കെതിരെയായിരുന്നു ഇവരുടെ മത്സരം. ടോം, ബെത്ത്, രോഹിത്, ക്ലോയി എന്നിവരുടെ വിജയം ഈ പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. കഴിഞ്ഞ വര്‍ഷം, ഫൈനല്‍ റൗണ്ടില്‍
Full Story
  16-09-2026
20 വര്‍ഷമായി രാത്രി ഭാര്യക്കു നല്‍കിയത് മയക്കു മരുന്ന്: ലൈംഗിക പീഡനമായിരുന്നു ഭര്‍ത്താവിന്റെ ഉദ്ദേശം: 60 ക്രിമിനല്‍ കുറ്റങ്ങള്‍
സ്വന്തം ഭാര്യയെ മയക്കുമരുന്ന് നല്‍കിയ ശേഷം 20 വര്‍ഷക്കാലത്തോളം ബലാത്സംഗത്തിന് ഇരയാക്കി വന്ന ഭര്‍ത്താവ് ഒടുവില്‍ കുറ്റങ്ങള്‍ ഏറ്റുപറയുന്നു. തനിക്കെതിരെ ചുമത്തിയ 60 ക്രിമിനല്‍ കുറ്റങ്ങളാണ് ഇയാള്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.

60-കളില്‍ പ്രായമുള്ള പുരുഷന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്റ്റോക്ക്പോര്‍ട്ടില്‍ നിന്നുമാണ് അറസ്റ്റിലായത്. 21 ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ ഇരയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ മുന്‍ ഭര്‍ത്താവ് കോടതിയില്‍ സത്യങ്ങള്‍ സമ്മതിക്കുമ്പോള്‍ കേള്‍ക്കാന്‍ മുന്‍നിരയില്‍ ഇരയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഓരോ കുറ്റങ്ങളും ഇയാള്‍ സമ്മതിക്കുമ്പോള്‍ ഇവര്‍ വിതുമ്പി.

ജൂണില്‍ 15 കുറ്റകൃത്യങ്ങള്‍ സമ്മതിച്ച പ്രതി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ
Full Story
  16-09-2026
ഫ്രൂട്‌സും വെജിറ്റബിള്‍സും കഴിഞ്ഞിട്ടു മതി ചിക്കന്‍: പ്രൈമറി സ്‌കൂളുകളില്‍ പുതിയ നയം
ഇംഗ്ലണ്ടിലെ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലെ ഭക്ഷണ മാനദണ്ഡങ്ങളില്‍ വന്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിനൊപ്പം പഴം, പച്ചക്കറി, ഫൈബര്‍ സമൃദ്ധമായ ഭക്ഷണം, ഹോള്‍ഗ്രെയ്ന്‍ വിഭവങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ മാനദണ്ഡങ്ങളുടെ പ്രധാന സവിശേഷത. 2027 മുതല്‍ പുതിയ ഭക്ഷണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒരു ദശാബ്ദത്തിലേറെയായി ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണരംഗത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ വ്യവസ്ഥകള്‍ പ്രകാരം കേക്ക് ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളുടെ വിതരണം നിയന്ത്രിക്കും. സെക്കന്‍ഡറി സ്‌കൂളുകളില്‍ ആഴ്ചയില്‍ പരമാവധി രണ്ടുതവണയും പ്രൈമറി
Full Story
  16-09-2026
മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചു; മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസിംഗ് വിലക്ക്

ലണ്ടന്‍: മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്ക്. 45കാരനായ ബിജോയ് ബ്രൈഡ്വിന്‍ തോമസിനെതിരെയാണ് ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വീസ് (HCPTS) അച്ചടക്ക നടപടി സ്വീകരിച്ചത്. 2024 മാര്‍ച്ചിലാണ് കേസിന് ആധാരമായ സംഭവം. നിയമപരമായി അനുവദനീയമായ പരിധിയുടെ ഏകദേശം മൂന്നിരട്ടി മദ്യത്തിന്റെ സ്വാധീനത്തിലായിരുന്ന തോമസ് വാഹനം അപകടകരമായ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സാധുവായ ഡ്രൈവിങ് ലൈസന്‍സില്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയുമാണ് വാഹനം

Full Story
  16-09-2026
അടിമകളുടെ ശരീരത്തില്‍ ബ്രിട്ടിഷ് കിരീടചിഹ്നം ചുട്ടുപതിപ്പിച്ചു; ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്

ലണ്ടന്‍: ബ്രിട്ടന്റെ അടിമവ്യാപാര ചരിത്രത്തിലെ ഞെട്ടിക്കുന്ന അധ്യായം വെളിച്ചത്തുകൊണ്ടുവന്ന് പുതിയ ഗവേഷണം. ആഫ്രിക്കയില്‍നിന്ന് അടിമകളാക്കി കടത്തിക്കൊണ്ടുപോയവരുടെ ശരീരത്തില്‍ തിരിച്ചറിയല്‍ അടയാളമായി ബ്രിട്ടിഷ് കിരീടത്തിന്റെ ചിഹ്നം ചുട്ടുപതിപ്പിച്ചിരുന്നതായി ചരിത്രരേഖകളില്‍നിന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. കിരീടചിഹ്നത്തിന് താഴെ ബ്രിട്ടിഷ് അടിമവ്യാപാരത്തില്‍ പ്രധാന പങ്കുവഹിച്ച സൗത്ത് സീ കമ്പനിയുടെ (South Sea Company) അടയാളവും പതിപ്പിച്ചിരുന്നതായാണ് കണ്ടെത്തല്‍. ബ്രിട്ടിഷ് അടിമവ്യാപാരത്തില്‍ പങ്കാളികളായ വ്യക്തികളെയും സ്ഥാപനങ്ങളെയും രേഖപ്പെടുത്തുന്ന 'റജിസ്റ്റര്‍ ഓഫ് ബ്രിട്ടിഷ് സ്ലേവ് ട്രേഡേഴ്‌സ്' ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിവരങ്ങള്‍

Full Story
  16-09-2026
യുകെയില്‍ സ്ഥിരതാമസം; ഹാരിയുടെയും മേഗന്റെയും പൊലീസ് സുരക്ഷ പുനഃപരിശോധിക്കും

ലണ്ടന്‍: യുകെയില്‍ സ്ഥിരതാമസമാക്കിയ സസെക്‌സിലെ ഡ്യൂക്ക് ഹാരി രാജകുമാരന്റെയും ഡച്ചസ് മേഗന്റെയും പൊതുധനത്തില്‍ ഒരുക്കുന്ന പൊലീസ് സുരക്ഷ പുനഃപരിശോധിക്കാന്‍ തീരുമാനം. ഹാരി, മേഗന്‍, മക്കളായ ആര്‍ച്ചി, ലിലിബെറ്റ് എന്നിവര്‍ യുകെയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തിലാണ് രാജകുടുംബാംഗങ്ങളുടെയും പ്രമുഖരുടെയും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന റാവെക് (Ravec) കമ്മിറ്റി നിലവിലെ ക്രമീകരണങ്ങള്‍ വീണ്ടും വിലയിരുത്തുന്നത്. കുടുംബത്തിന്റെ പുതിയ വസതിയിലെ സുരക്ഷ, പതിവായി സഞ്ചരിക്കുന്ന വഴികള്‍, കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്ര തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും. ഹോം ഓഫിസ്, പൊലീസ്, രാജകുടുംബം എന്നിവയുടെ പ്രതിനിധികളാണ് റാവെക് കമ്മിറ്റിയിലുള്ളത്. ഇതിനിടെ സുരക്ഷാ ആശങ്കകളെ

Full Story
  16-09-2026
പൗരത്വ ഭാഷാ പരീക്ഷ: ഐറിഷ് ബിരുദധാരികളെയും നഴ്‌സുമാരെയും ഒഴിവാക്കണമെന്ന് കുരുവിള ജോര്‍ജ്ജ്

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൗരത്വം നേടുന്നതിനായി നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഭാഷാ പ്രാവീണ്യ പരീക്ഷയില്‍ നിന്ന് ഐറിഷ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവരെയും ജോലി ലഭിക്കുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ യോഗ്യത തെളിയിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെയും ഒഴിവാക്കണമെന്ന് യങ് ഫൈന്‍ ഗേല്‍ വൈസ് പ്രസിഡന്റും നാഷണല്‍ സെക്രട്ടറിയുമായ കുരുവിള ജോര്‍ജ്ജ് ആവശ്യപ്പെട്ടു. യങ് ഫൈന്‍ ഗേലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കുരുവിള ജോര്‍ജ്ജിനെ വൈസ് പ്രസിഡന്റും നാഷണല്‍ സെക്രട്ടറിയുമായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ ചുമതലയുള്ള സഹമന്ത്രി കോം ബ്രോഫിക്ക് അയച്ച കത്തിലാണ് കുരുവിള ജോര്‍ജ്ജ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഐറിഷ് നാഷണാലിറ്റി ആന്‍ഡ്

Full Story
  16-09-2026
അര്‍ബുദമെന്ന് തെറ്റായ രോഗനിര്‍ണയം; 11 വര്‍ഷം കീമോതെറാപ്പി, ബ്രിട്ടിഷ് വനിത നിയമപോരാട്ടത്തില്‍

ലണ്ടന്‍: തലച്ചോറില്‍ മാരകമായ അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടാകൂ എന്നും രോഗനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് 11 വര്‍ഷത്തോളം അനാവശ്യമായി കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയായ ബ്രിട്ടിഷ് വനിത നിയമനടപടിയുമായി രംഗത്ത്. രണ്ടു കുട്ടികളുടെ അമ്മയായ ബെക്കി ജോണ്‍സാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ (UHCW) എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച 40-ല്‍ അധികം രോഗികളില്‍ ഒരാള്‍. 2012-ല്‍ 21 വയസുള്ളപ്പോഴാണ് ബെക്കിയുടെ ജീവിതം മാറ്റിമറിച്ച രോഗനിര്‍ണയം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥയാകാനുള്ള സ്വപ്നവുമായി മുന്നോട്ടുപോകുന്നതിനിടെ കടുത്ത മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ വൈദ്യസഹായം തേടിയത്. തുടര്‍ന്ന്

Full Story
[1][2][3][4][5]
 
-->




 
Close Window