Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
UK Special
  04-06-2026
നദിയില്‍ മുങ്ങിയവരെ രക്ഷിക്കാന്‍ ചാടി; യുവാവ് മരിച്ചു

ബക്കിങ്ങാംഹാംഷയര്‍: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ നദിയില്‍ മുങ്ങിയ രണ്ടുപേരെ രക്ഷിക്കാന്‍ ചാടിയ യുവാവ് മരിച്ചു. ബക്കിങ്ങാംഹാംഷയറിലെ ന്യൂപോര്‍ട്ട് പാഗ്‌നെല്ലിലെ റിവര്‍ ഗ്രേറ്റ് ഔസ് നദിയിലാണ് സംഭവം. റുഷഭ് പട്ടേല്‍ (28) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് നദിയില്‍ മുങ്ങിത്താഴ്ന്ന രണ്ടുപേരെ രക്ഷിക്കാന്‍ റുഷഭ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് റുഷഭ് തന്നെ നദിയില്‍ അകപ്പെട്ടു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ മില്‍ട്ടണ്‍ കീന്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണം

Full Story
  04-06-2026
ഇത് ഇന്ത്യയിലെ നഗരമാണെന്ന് തോന്നുന്നില്ല''; ചണ്ഡീഗഡിനെ പ്രശംസിച്ച് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്

ചണ്ഡീഗഡ്: ഇന്ത്യയെക്കുറിച്ച് മുന്‍കൂട്ടി പല ധാരണകളുമായി എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് പലപ്പോഴും ഇന്ത്യ സന്ദര്‍ശിച്ചതിന് ശേഷം അഭിപ്രായം മാറാറുണ്ട്. അത്തരത്തില്‍ ചണ്ഡീഗഡ് സന്ദര്‍ശിച്ച ശേഷം ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് പങ്കുവെച്ച അഭിപ്രായങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റസ്സല്‍ ഹെന്‍ഡേഴ്സണ്‍ എന്ന ആര്‍ക്കിടെക്റ്റാണ് ചണ്ഡീഗഡിന്റെ നഗരാസൂത്രണത്തെയും വൃത്തിയെയും സുരക്ഷിതമായ അന്തരീക്ഷത്തെയും പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. യുകെ, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം നിലവില്‍ ടാന്‍സാനിയയിലാണ് താമസിക്കുന്നത്. ചണ്ഡീഗഡിലെ വിശാലമായ നടപ്പാതകളും ക്രമബദ്ധമായ റോഡുകളും

Full Story
  04-06-2026
ബര്‍മിങ്ങാമില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; അനുശോചനവുമായി വിദ്യാര്‍ഥി സമൂഹം

ബര്‍മിങ്ങാം: ബ്രിട്ടനിലെ ബര്‍മിങ്ങാമില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. ആസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും ആസ്റ്റണ്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ വനിതാ ഓഫീസറുമായിരുന്ന അനിഷ ചക്രബര്‍ത്തി (28) ആണ് മരിച്ചത്. മേയ് 30ന് പുലര്‍ച്ചെ ബര്‍മിങ്ങാമിലെ ഡാര്‍ട്ട്മത്ത് മിഡില്‍വേയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ എത്തിയ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനിഷയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനായ യുവാവിനെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്നിന്റെ സ്വാധീനത്തില്‍

Full Story
  03-06-2026
ഇന്ത്യയില്‍ സാധാരണം, യുകെയില്‍ ആഡംബരം; വൈറലായി ഇന്ത്യന്‍ യുവതിയുടെ വീഡിയോ

ഇന്ത്യയിലെ ദൈനംദിന ജീവിതത്തില്‍ വളരെ സാധാരണമായി തോന്നുന്ന പല സൗകര്യങ്ങളും വിദേശത്ത്, പ്രത്യേകിച്ച് യുകെയില്‍, വലിയൊരു ആഡംബരമായി മാറുന്നുവെന്ന് തുറന്നുപറഞ്ഞ് യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിധി ലില്‍ഹ എന്ന യുവതിയാണ് ഇന്ത്യയിലെയും യുകെയിലെയും ജീവിതരീതികളെ താരതമ്യം ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ''ഇന്ത്യയില്‍ വളരെ സാധാരണമായി തോന്നുന്ന കാര്യങ്ങള്‍ യുകെയില്‍ പെട്ടെന്ന് ആഡംബര സര്‍വീസുകളായി മാറുന്നു'' എന്നായിരുന്നു വീഡിയോയിലെ പ്രധാന സന്ദേശം. ഭക്ഷണ ഡെലിവറി, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍, ഓണ്‍ലൈന്‍ റിട്ടേണ്‍സ്, വീട്ടുജോലിക്കാര്‍, അറ്റകുറ്റപ്പണികള്‍, ഗതാഗതം, ആരോഗ്യ

Full Story
  03-06-2026
ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്; ജിപിമാര്‍ക്ക് അമിത ജോലി ഭാരം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജിപിമാരുടെ അമിത ജോലി ഭാരവും ഡോക്ടര്‍മാരുടെ കുറവും മൂലം പ്രായമായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 65 വയസ്സിന് മുകളിലുള്ളവരില്‍ പരിക്ക് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ വീഴുന്നത് വ്യക്തികളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും വലിയ ആഘാതമുണ്ടാക്കുന്നതിന് പുറമെ എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരവും സൃഷ്ടിക്കുന്നു. 2024-25 കാലയളവില്‍ അര്‍ഹരായവരില്‍ 17 ശതമാനത്തിന് മാത്രമാണ് ആവശ്യമായ ആരോഗ്യ പരിശോധന ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Full Story
  03-06-2026
എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല'; വംശീയ നുണയും പൊലീസ് വീഴ്ചയും ചേര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട 18 കാരന്‍

ലണ്ടന്‍: ഒരു വംശീയ നുണ, പൊലീസിന്റെ അനാസ്ഥ, സഹായത്തിനായി നിലവിളിച്ചിട്ടും കേള്‍ക്കപ്പെടാതെ ചോരവാര്‍ന്ന് മരിച്ച ഒരു പതിനെട്ടുകാരന്‍ - യുകെയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ജനരോഷത്തിന് പിന്നില്‍ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂര സംഭവമാണ്. 2025 ഡിസംബറില്‍ തെക്കന്‍ ഇംഗ്ലണ്ടിലെ തീരദേശ നഗരമായ സതാംപ്ടണിലെ ഒരു റെസിഡന്‍ഷ്യല്‍ തെരുവിലായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്ന ഹെന്റി നൊവാക് എന്ന 18 കാരനെയാണ് 23 കാരനായ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചോരയൊലിപ്പിച്ച്, ശ്വാസംമുട്ടി ഒരു ഡ്രൈവ്വേയില്‍ കിടന്നിരുന്ന ഹെന്റിയുടെ അടുത്തേക്ക് പൊലീസ് എത്തിയപ്പോള്‍ പ്രതിയായ ദിഗ്വയും സ്ഥലത്തുണ്ടായിരുന്നു. താന്‍ വംശീയ

Full Story
  03-06-2026
18 കാരനായ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന കേസ്: സിഖ് യുവാവിന് ജീവപര്യന്തം തടവ്

ലണ്ടന്‍: സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ വിദ്യാര്‍ഥി ഹെന്റി നൊവാകിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ 23 കാരനായ വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സതാംപ്ടണ്‍ ക്രൗണ്‍ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറഞ്ഞത് 21 വര്‍ഷമെങ്കിലും തടവ് അനുഭവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊലപാതകത്തിന് ശേഷം, താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ പൊലീസിനോട് പറഞ്ഞിരുന്നു. തന്റെ തലപ്പാവ് തട്ടിയെടുത്തുവെന്നും തനിക്ക് പരുക്കേറ്റതായും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, പ്രതിയുടെ ബെല്‍റ്റില്‍ ഘടിപ്പിച്ചിരുന്ന വലിയ കത്തി ഉപയോഗിച്ചാണ് ഹെന്റിയെ ആക്രമിച്ചതെന്ന് സതാംപ്ടണ്‍ ക്രൗണ്‍ കോടതിയിലെ ജഡ്ജി വില്യം

Full Story
  03-06-2026
യുകെയിലെ ഗ്രൂമിങ് ഗ്യാങ്ങുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റൂപര്‍ട്ട് ലോ എംപി

ലണ്ടന്‍: യുകെയിലെ വിവിധ നഗരങ്ങളില്‍ കുട്ടികളെ ലക്ഷ്യമിട്ട് നടന്ന ലൈംഗിക ചൂഷണങ്ങളും ഗ്രൂമിങ് ഗ്യാങ്ങുകളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപി റൂപര്‍ട്ട് ലോ. സ്വതന്ത്ര അന്വേഷണത്തിലൂടെ ശേഖരിച്ച അതിജീവിതകളുടെ അനുഭവക്കുറിപ്പുകളാണ് അദ്ദേഹം പാര്‍ലമെന്റില്‍ വായിച്ചത്. മുന്‍ അന്വേഷണങ്ങളില്‍ പ്രതികളില്‍ പലരും പാകിസ്ഥാന്‍ പശ്ചാത്തലമുള്ള ടാക്‌സി ഡ്രൈവര്‍മാരും മാര്‍ക്കറ്റ് വ്യാപാരികളുമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ളപ്പോള്‍ തന്നെ നിരവധി പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായതായാണ് അതിജീവിതകളുടെ വെളിപ്പെടുത്തല്‍. വാനിന്റെ പിന്‍ഭാഗത്ത്

Full Story
[1][2][3][4][5]
 
-->




 
Close Window