Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
UK Special
  22-08-2026
ചാനലിലെ ചെറുബോട്ട് യാത്രകള്‍ തടയുന്നതില്‍ ഫ്രാന്‍സിന് മുന്നേറ്റം; 4,300 പേരുടെ യാത്ര തടഞ്ഞെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ തടയുന്നതില്‍ ഫ്രഞ്ച് അധികൃതരുടെ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്നതായി യുകെ ആഭ്യന്തര മന്ത്രാലയം. കടലില്‍വച്ചുതന്നെ ബോട്ടുകള്‍ തടയുന്നതും ഫ്രഞ്ച് തീരങ്ങളില്‍നിന്ന് അവ പുറപ്പെടുന്നത് തടയുന്നതുമുള്‍പ്പെടെയുള്ള പുതിയ നടപടികള്‍ ശക്തമാക്കിയതോടെയാണ് കൂടുതല്‍ യാത്രാശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വേനല്‍ക്കാലത്ത് നാല് വ്യത്യസ്ത ആഴ്ചകളിലായി 185 ചെറുബോട്ട് യാത്രാശ്രമങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ തടഞ്ഞു. ഇതിലൂടെ ഏകദേശം 4,300 കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് പുറപ്പെടുന്നത് തടയാനായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.

Full Story
  22-08-2026
കുട്ടികളിലെ വേപ്പിങ് ആരോഗ്യഭീഷണി; ഫ്‌ലേവറുകള്‍ക്കും പാക്കേജിങ്ങിനും നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍

ലണ്ടന്‍: കുട്ടികളും കൗമാരക്കാരും വേപ്പിങ് ഉപയോഗിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വേപ്പുകളുടെ രൂപകല്‍പന, പാക്കേജിങ്, ഫ്‌ലേവറുകളുടെ വൈവിധ്യം എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ആവശ്യപ്പെട്ടു. വേപ്പിങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച 81 പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വേപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങള്‍

Full Story
  21-08-2026
അന്ന് യുകെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി; അവിടെ ലൈഫ് സെറ്റായില്ല: ഹാരി രാജകുമാരനും ഭാര്യയും പോയ വഴിയേ മടങ്ങുന്നു
അമേരിക്കയില്‍ ജീവിക്കാന്‍ പോയ ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനത്തോടെ സസെക്സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രഹസ്യമായി യുകെയില്‍ ഒരു വീട് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഏഴും, അഞ്ചും വയസ്സുള്ള കുട്ടികളെയും ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് യുകെയില്‍ വീട് വാങ്ങിയിരിക്കുന്നത്.

യുകെ ഉപേക്ഷിച്ച് യുഎസിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ഭാര്യയെയും, മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ഞായറാഴ്ച ഹാരി രാജാവിനെ അറിയിച്ചിരുന്നു.

അതേസമയം കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെ 11 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് ഹാരിയും, മെഗാനും ഒഴിഞ്ഞിട്ടില്ല.
Full Story
  21-08-2026
നുഴഞ്ഞു കയറിയവരെ ജോലിക്കു വച്ചാല്‍ 60,000 പൗണ്ട് സിവില്‍ പെനാല്‍റ്റി: അതിബുദ്ധി കാണിച്ചാല്‍ പോക്കറ്റ് കാലിയാകും
യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസും ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ
Full Story
  21-08-2026
വിജയക്കൊടി പറത്തി യുകെയിലെ മലയാളി കുട്ടികള്‍: ജിസിഎസ്ഇ പരീക്ഷയില്‍ അഭിമാന താരങ്ങളായി മലയാളി വിദ്യാര്‍ഥികള്‍
ജിസിഎസ്ഇ പരീക്ഷയില്‍ പതിവുപോലെ മികച്ച വിജയം കൈവരിച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ബ്രിസ്റ്റോളിലെ ഏഥന്‍ ജിനേഷ്. എഴുതിയ പത്ത് വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഏഥന്‍ വിജയം കൈവ്വരിച്ചത്. പത്തനംതിട്ട സ്വദേശികളായ ജിനേഷ് ബേബി, ബിന്ദു മേരി ജിനേഷ് എന്നിവരുടെ മകനാണ് ഏഥന്‍.

എഞ്ചിനിയറിങ് മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏഥന്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ എ ലവല്‍ പഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം ചെസും ഏഥന്റെ പ്രിയ ഹോബിയാണ്. ഏഥന്റെ സ്‌കൂളായ ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന്‍ ജിനേഷാണ് സഹോദരന്‍.

ലണ്ടനിലെ ഡൗവയ് മാര്‍ട്ടിഴ്‌സ് കത്തൊലിക്
Full Story
  21-08-2026
ഹാരി-മേഗന്‍ കുടുംബത്തിന്റെ സുരക്ഷ സ്വകാര്യകാര്യം; പ്രതികരണവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടിഷ് സിംഹാസനാവകാശക്രമത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജകുമാരനും ഭാര്യ മേഗനും മക്കളായ ആര്‍ച്ചിയും ലിലിബറ്റും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അവരുടെ സ്വകാര്യകാര്യമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം. യുഎസില്‍നിന്ന് കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഹാരി-മേഗന്‍ ദമ്പതികളുടെ തീരുമാനത്തെ തുടര്‍ന്നാണ് സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ''ഇത് ഹാരിയുടെയും മേഗന്റെയും കാര്യമാണ്. അവര്‍ നടത്തുന്ന നീക്കത്തിന് ആശംസകള്‍ നേരുന്നു,'' എന്നായിരുന്നു സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ മാസം അവസാനത്തോടെ മക്കളോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങാനാണ് ദമ്പതികളുടെ തീരുമാനം.

Full Story
  21-08-2026
ഏഞ്ചല്‍ ജെറോമിന് വിടചൊല്ലാന്‍ ബാസില്‍ഡണ്‍; പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24ന്

ബാസില്‍ഡണ്‍: യുകെയില്‍ ഓഗസ്റ്റ് ഒന്നിന് അന്തരിച്ച മലയാളി യുവതി ഏഞ്ചല്‍ ജെറോമിന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണിലെ ബാസില്‍ഡണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചലിന്റെ ജീവിതത്തെ സ്‌നേഹത്തോടെയും നന്ദിയോടെയും അനുസ്മരിക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സഭാവിശ്വാസികളും സുഹൃത്തുക്കളും പങ്കെടുക്കും. ഏഞ്ചലിനൊപ്പമുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ച് പ്രിയപ്പെട്ടവള്‍ക്ക് വിടചൊല്ലുന്നതിനുള്ള അവസരമായാണ് ചടങ്ങ്

Full Story
  21-08-2026
യുകെയില്‍ അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ പരിശോധന കര്‍ശനമാകും

ലണ്ടന്‍: യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം

Full Story
[3][4][5][6][7]
 
-->




 
Close Window