Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
UK Special
  18-07-2026
കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ചു; ഇന്ത്യന്‍ വംശജയ്ക്ക് മൂന്നുവര്‍ഷം തടവ്

ലണ്ടന്‍: മകനെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കുന്നതിനായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിച്ച ഇന്ത്യന്‍ വംശജയായ സിഖ് വനിതയ്ക്ക് ബ്രിട്ടനില്‍ മൂന്നുവര്‍ഷം തടവുശിക്ഷ. സൗത്താംപ്ടണില്‍ 18 വയസ്സുകാരനായ ഹെന്റി നൊവാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം ദിഗ്വയുടെ അമ്മ കിരണ്‍ കൗറിനാണ് (53) സൗത്താംപ്ടണ്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് മാറ്റുകയും തെളിവ് മറച്ചുവച്ച് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് കിരണ്‍ കൗറിനെതിരായ കുറ്റം. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് രാത്രി താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഹെന്റി നൊവാക്കിനെ വിക്രം ദിഗ്വ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദിഗ്വയ്ക്ക് കോടതി നേരത്തേ

Full Story
  18-07-2026
ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി ആന്‍ഡി ബേണ്‍ഹാം; തിങ്കളാഴ്ച പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ലണ്ടന്‍: ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി ആന്‍ഡി ബേണ്‍ഹാമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലണ്ടനില്‍ ചേര്‍ന്ന പ്രത്യേക പാര്‍ട്ടി സമ്മേളനത്തിലാണ് അദ്ദേഹം നേതൃസ്ഥാനം ഏറ്റെടുത്തത്. തിങ്കളാഴ്ച കിയര്‍ സ്റ്റാര്‍മറില്‍നിന്ന് അധികാരമേറ്റെടുത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ലേബര്‍ പാര്‍ട്ടി എംപിമാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മണ്ഡലം ഘടകങ്ങളുടെ പ്രതിനിധികള്‍, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ്റ്റാര്‍മറുടെ നേതൃത്വത്തെ പ്രശംസിച്ച ബേണ്‍ഹാം, ലേബര്‍ പാര്‍ട്ടിക്ക് പുതിയ ദിശയും രാജ്യത്തിന് പുതിയ പ്രതീക്ഷയും നല്‍കുമെന്ന്

Full Story
  18-07-2026
ജനിതക രോഗമായ എസ്എംഎ കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ നവജാത ശിശുക്കള്‍ക്ക് പരിശോധന

ലണ്ടന്‍: ജീവന് ഭീഷണിയാകാവുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) കണ്ടെത്തുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ നവജാത ശിശുക്കള്‍ക്കും പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ ലിറ്റില്‍ മിക്‌സ് ഗായിക ജെസി നെല്‍സണ്‍ തീരുമാനത്തെ 'എസ്എംഎ ബാധിത കുടുംബങ്ങളുടെ വിജയം' എന്നാണ് വിശേഷിപ്പിച്ചത്. ജെസിയുടെ ഇരട്ട പെണ്‍മക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ക്ക് എസ്എംഎ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ പ്രചാരണം നടത്തിയിരുന്നു.

പഠനപദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബറില്‍ പരിശോധന ആരംഭിക്കും. തുടര്‍ന്ന് 2027 ഒക്ടോബറോടെ ഇംഗ്ലണ്ടിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ്

Full Story
  18-07-2026
ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്‍ക്കരണം; പ്രതിഷേധവുമായി ചൈന

ലണ്ടന്‍: ചൈനീസ് സ്റ്റീല്‍ കമ്പനിയായ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബ്രിട്ടിഷ് സ്റ്റീല്‍ ദേശീയവല്‍ക്കരിക്കാനുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചൈന രംഗത്തെത്തി. നടപടി ജിംഗ്യേ ഗ്രൂപ്പിന്റെ നിയമപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൈന ആരോപിച്ചു. എന്നാല്‍ ദേശീയ സുരക്ഷയും പൊതുതാല്‍പര്യവും സംരക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. 2020 മുതല്‍ ജിംഗ്യേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു ബ്രിട്ടിഷ് സ്റ്റീല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നെങ്കിലും ഉടമസ്ഥാവകാശം ജിംഗ്യേയ്ക്കുതന്നെയായിരുന്നു. പാര്‍ലമെന്റ് പുതിയ നിയമം പാസാക്കിയതോടെയാണ് കമ്പനിയെ പൂര്‍ണമായി

Full Story
  18-07-2026
30 വര്‍ഷത്തിനിടയിലെ ഏറ്റവും നീണ്ട വരണ്ട കാലാവസ്ഥയിലേക്ക് ബ്രിട്ടന്‍; ജലക്ഷാമവും കാട്ടുതീ ഭീഷണിയും

ലണ്ടന്‍: രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗത്തെ തുടര്‍ന്ന് ബ്രിട്ടന്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വരണ്ട കാലാവസ്ഥയിലേക്ക് നീങ്ങുന്നു. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി 15 ദിവസം അളക്കാവുന്ന മഴ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 1996 ജൂണിനുശേഷമുള്ള ഏറ്റവും നീണ്ട മഴരഹിത കാലയളവാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഹെറിഫോര്‍ഡ്ഷയറിലെ റോസ്-ഓണ്‍-വൈ നഗരത്തില്‍ തുടര്‍ച്ചയായി 14 ദിവസം താപനില 27 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. രാജ്യത്ത് 30 ഡിഗ്രിക്ക് മുകളിലുള്ള താപനില തുടര്‍ച്ചയായി 13 ദിവസം രേഖപ്പെടുത്തിയതും 2006നുശേഷമുള്ള ഏറ്റവും നീണ്ട ഉഷ്ണകാലയളവായി. എന്നാല്‍ 1976ല്‍ രേഖപ്പെടുത്തിയ 16 ദിവസത്തെ റെക്കോര്‍ഡ് ഇത്തവണ മറികടക്കാന്‍ സാധ്യതയില്ലെന്നാണ്

Full Story
  17-07-2026
ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീട്ടില്‍ കുത്തേറ്റ് കൊല്ലപ്പെട്ടു; പ്രതി അറസ്റ്റില്‍

ലണ്ടന്‍: പശ്ചിമ ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാനിയല്‍ ഷോണ്‍ ജെയിംസ് (44) ആണ് പിടിയിലായത്. ഇയാളെ വില്‍സ്ഡന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഹെയ്സ് പ്രദേശത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കിരണ്‍ദീപ് കൗര്‍ (24) കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന കിരണ്‍ദീപിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗുരുതരമായി പരുക്കേറ്റ കിരണ്‍ദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍

Full Story
  17-07-2026
സ്ഥാനമൊഴിയുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാമര്‍; സാദിഖ് ഖാനും പട്ടികയില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹൗസ് ഓഫ് ലോഡ്‌സിലേക്ക് 26 പുതിയ അംഗങ്ങളെ പ്രഖ്യാപിച്ച് കിയര്‍ സ്റ്റാമര്‍. ലണ്ടന്‍ മേയറും മുതിര്‍ന്ന ലേബര്‍ നേതാവുമായ സര്‍ സാദിഖ് ഖാനാണ് പട്ടികയിലെ പ്രമുഖന്‍. ജൂലൈ 20ന് ആന്‍ഡി ബേണ്‍ഹാമിന് അധികാരം കൈമാറാനിരിക്കെയാണ് സ്റ്റാമറുടെ പ്രഖ്യാപനം. പ്രഭുസഭാംഗമാകുന്നതോടെ ബേണ്‍ഹാമിന്റെ പുതിയ മന്ത്രിസഭയില്‍ സാദിഖ് ഖാനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തുറക്കപ്പെടും. എന്നാല്‍ നിലവില്‍ മന്ത്രിപദം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നും ലണ്ടന്‍ മേയറെന്ന നിലയില്‍ നിലവിലെ കാലാവധിയിലെ ശേഷിക്കുന്ന രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും ഖാനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Full Story
  17-07-2026
ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം

ലണ്ടന്‍: ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ബ്രിട്ടനില്‍ നിയമവിരുദ്ധമാക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒരു ലിറ്ററില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനീയങ്ങളാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക. കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, വെന്‍ഡിങ് മെഷീനുകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്ക് ബാധകമാകും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. കഫീന്‍ അളവ് കുറവുള്ള ഡയറ്റ് കോക്ക് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ക്ക് വിലക്ക് ബാധകമാകില്ല. റെഡ് ബുള്‍, മോണ്‍സ്റ്റര്‍, റെലെന്റ്ലെസ് തുടങ്ങിയ പ്രമുഖ

Full Story
[1][2][3][4][5]
 
-->




 
Close Window