Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.2854 INR  1 EURO=108.1198 INR
ukmalayalampathram.com
Tue 31st Mar 2026
UK Special
  30-01-2025
ഫലസ്തീന്‍, ഇന്ത്യന്‍ വീടുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് യുകെ നിര്‍മിത ബുള്‍ഡോസര്‍, യുകെയില്‍ പുതിയ വിവാദം

ലണ്ടന്‍: ഫലസ്തീനിലെയും ഇന്ത്യയിലെയും വീടുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്നത് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ട്. കോടീശ്വരന്‍ ആന്റണി ബാംഫോര്‍ഡ് അധ്യക്ഷനായ ജെസി ബാംഫോര്‍ഡ് എക്സ്‌കവേറ്റേഴ്സ് ലിമിറ്റഡിനെതിരെയാണ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഫലസ്തീന്‍, ഇന്ത്യ എന്നിവിടങ്ങളിലെ വീടുകള്‍ തകര്‍ക്കുന്നതിനായി ജെസി ബാംഫോര്‍ഡ് എക്സ്‌കവേറ്റേഴ്സ് ലിമിറ്റഡ് ബുള്‍ഡോസറുകള്‍ നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കശ്മീരിലെ പൊളിക്കല്‍ നടപടികള്‍ക്കും ജെ.സി.പി ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായാണ് ആരോപണം. ഈ മേഖലകളിലെ പൊളിക്കല്‍ നടപടിക്ക് വിധേയേമാകുന്നത് മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളാണെന്നും

Full Story
  30-01-2025
മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് പുതിയ ഭാരവാഹികള്‍, ദേശീയ കൗണ്‍സിലില്‍ മലയാളിയും

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയായ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന് (എം.സി.ബി) ഇനി പുതിയ ഭാരവാഹികള്‍. ഇന്ത്യന്‍ വംശജനായ ഡോ. വാജിദ് അക്തര്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ കൗണ്‍സിലില്‍ മലയാളിയും ഇടംനേടി. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വാജിദ് അക്തറും ഡോ. മുഹമ്മദ് അദ്രീസുമാണ് മത്സരിച്ചത്. വാജിദ് അക്തര്‍ ആതുരശുശ്രൂഷ മേഖലയില്‍ നടത്തിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായും എം.സി.ബി അസിസ്റ്റന്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തീവ്രവലതുപക്ഷ സംഘടനകളുടെ ആക്രമണമടക്കം നിരവധി വെല്ലുവിളികള്‍ വ്യാപകമാകുന്ന ഘട്ടത്തില്‍

Full Story
  30-01-2025
ഹിന്ദു ദേശീയതയും ഖാലിസ്ഥാന്‍ തീവ്രവാദവും പുതിയ ഭീഷണികളില്‍ ഉള്‍പ്പെടുന്നതായി യുകെ സര്‍ക്കാരിന്റെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ പറയുന്നു

ലണ്ടന്‍: യു.കെയിലെ ഒരു ആഭ്യന്തര ഓഫീസിന്റ ചോര്‍ന്ന രേഖ പ്രകാരം, യുകെയില്‍ ഉയര്‍ന്നുവരുന്ന ഒമ്പത് ഭീഷണികളില്‍ ഹിന്ദു ദേശീയതയും ഖാലിസ്ഥാനി തീവ്രവാദവും ഉള്‍പ്പെടുന്നു. 2024 ഓഗസ്റ്റില്‍ യുകെ ആഭ്യന്തര വകുപ്പ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് യെവെറ്റ് കൂപ്പറാണ് കമ്മിറ്റി രൂപീകരിച്ചത്. ചോര്‍ന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍, 'ഹിന്ദു ദേശീയ തീവ്രവാദം' 'ഒരു തീവ്രവാദ പ്രത്യയശാസ്ത്രമായിരുന്നു' എന്ന് പറയുന്നു, ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം. ബ്രിട്ടീഷ് ഗവണ്‍മെന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന യുകെക്ക് ഉയര്‍ന്നുവരുന്ന ഭീഷണികളില്‍ പ്രധാനം ഖാലിസ്ഥാനി തീവ്രവാദമാണ്. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം, 'ഹിന്ദു ദേശീയ തീവ്രവാദം', ഹിന്ദുത്വ എന്നിവ

Full Story
  30-01-2025
എയര്‍ ഇന്ത്യ കൊച്ചി- യുകെ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു, അവസാന വിമാനം മാര്‍ച്ച് 28 ന്

ലണ്ടന്‍: എയര്‍ ഇന്ത്യ കൊച്ചി - യുകെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയില്‍ പടര്‍ന്നത്. പിന്നാലെ അടിയന്തിര ഇടപെടലുകളുമായി ഒഐസിസി (യുകെ) രംഗത്ത്. അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകള്‍ക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരില്‍ നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് എയര്‍ ഇന്ത്യ എംഡി ആന്‍ഡ് സിഇഒ ക്യാമ്പെല്‍ വില്‍സന്‍, യുകെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ന്‍ എന്നിവര്‍ക്ക് ഒഐസിസി (യുകെ) - യുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ

Full Story
  29-01-2025
മദ്യപിച്ച ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ച നിലയില്‍: മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നിട്ടുണ്ടെന്നു പോലീസ്
ബ്രിട്ടീഷ് ദമ്പതികള്‍ വിയറ്റ്നാമില്‍ മരിച്ച നിലയില്‍. ഇവര്‍ കഴിച്ച മദ്യത്തില്‍ കലര്‍ന്ന മെഥനോളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്. രണ്ട് പേരുടെയും മൃതദേഹം വില്ലയിലെ രണ്ട് മുറികളിലായിട്ടായിരുന്നു.
33കാരിയായ ഗ്രേറ്റ മേരിയും 36കാരനായ അര്‍നോ ക്വിന്റ്‌റോ എല്‍സും വിയറ്റ്നാമില്‍ സ്ഥിരതാമസമാക്കുകയായിരുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. മരണത്തിന് രണ്ട് ദിവസം മുമ്പാണ് ഇവര്‍ വിഷം കലര്‍ന്ന മദ്യം കഴിച്ചത്. പ്രാദേശികമായി നിര്‍മിക്കുന്ന ലിമോന്‍സെല്ലോ എന്ന മദ്യത്തിന്റെ രണ്ട് ബോട്ടിലുകള്‍ ഇവര്‍ തൊട്ടടുത്ത റസ്റ്റോറന്റില്‍ നിന്ന് ഒരു ദിവസം രാത്രി ഓര്‍ഡര്‍ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെട്ടു.

കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച ശേഷം
Full Story
  29-01-2025
സ്റ്റുഡന്റ്‌സിന്റെ എണ്ണം കുറഞ്ഞു;യൂണിവേഴ്‌സിറ്റികള്‍ ജോലിക്കാരെ പിരിച്ചു വിടുന്നു; കോഴ്‌സുകളും വെട്ടിക്കുറയ്ക്കുന്നു
നട്ടം തിരിഞ്ഞു യുകെ യൂണിവേഴ്സിറ്റികള്‍. പിടിച്ചു നില്‍ക്കാനായി നൂറുകണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രണ്ട് മുന്‍നിര യൂണിവേഴ്സിറ്റികളാണ് തൊഴിലുകള്‍ വെട്ടിനിരത്തുന്നത്.

400 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് കാര്‍ഡിഫ് യൂണിവേഴ്സിറ്റി വ്യക്തമാക്കി. എന്നാല്‍ ഇതിനൊപ്പം ഏതാനും ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്സിറ്റി അവസാനിപ്പിക്കുകയാണ്. കാര്‍ഡിഫ് യൂണിവേഴ്സിറ്റി നഴ്സിംഗ് കോഴ്സ് ഉള്‍പ്പെടെയാണ് നിര്‍ത്തലാക്കുന്നതെന്നാണ് വിവരം. കൂടാതെ ഹിസ്റ്ററി, മോഡേല്‍ ലാംഗ്വേജ് & ട്രാന്‍സ്ലേഷന്‍, മ്യൂസിക്, റിലീജ്യണ്‍ & തിയോളജി കോഴ്സുകള്‍ ഇനി ഉണ്ടാകില്ല. ഏഴ് ശതമാനം തൊഴില്‍ശേഷി കുറയ്ക്കാനാണ് യൂണിവേഴ്സിറ്റി ഉദ്ദേശിക്കുന്നത്. വേണ്ടിവന്നാല്‍ നിര്‍ബന്ധിത
Full Story
  29-01-2025
ബ്രിട്ടീഷുകാരുടെ സാമ്പത്തിക സ്ഥിതി മോശമാകുന്നുവെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ലക്ഷണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി ഇതിനിടെ ഈ വര്‍ഷം മോശമാകുമെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന്റെ പ്രഖ്യാപനം. എന്നാല്‍ ഒക്ടോബറിലെ ബജറ്റില്‍ റീവ്സ് സമ്മാനിച്ച നികുതിഭാരങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ബജറ്റ് ശരിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിസിനസ്സുകളെന്ന് സിബിഐ വ്യക്തമാക്കി.

അടുത്ത മൂന്ന് മാസത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ഇടിവ് നേരിടുമെന്നാണ് ലോബി ഗ്രൂപ്പ് കരുതുന്നത്. 2022 മധ്യത്തോടെ ലിസ് ട്രസിന്റെ കാലയളവില്‍ നേരിട്ടതിലും താഴേക്കാണ് സമ്പദ് വ്യവസ്ഥയുടെ പോക്ക്. സമ്പദ് വ്യവസ്ഥയ്ക്ക് എത്രയും പെട്ടെന്ന്

Full Story
  29-01-2025
രാസവസ്തു അടങ്ങിയ കൊക്കകോള ബ്രിട്ടനിലെത്തി, ഇപ്പോള്‍ തിരിച്ചുവിളിക്കുന്നു

ബ്രസ്സല്‍സ് : ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊക്ക കോള ബാച്ചുകള്‍ തിരിച്ചെടുത്തു. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഉല്പാദന കേന്ദ്രങ്ങളിലാണ് ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കലര്‍ന്ന പാനീയങ്ങള്‍ കണ്ടെടുത്തത്. കൊക്കകോള, ഫാന്റ, സ്പ്രൈറ്റ്, മിനിറ്റ് മെയ്ഡ്, ഫ്യൂസ് ടീ എന്നിവയാണ് പിന്‍വലിച്ചത്.ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടനിലേക്കും ഉത്പന്നങ്ങള്‍ പോയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

328 GE മുതല്‍ 338 GE വരെയുള്ള പ്രൊഡക്ഷന്‍ കോഡുകളുള്ള ഉത്പന്നങ്ങളാണ് പിന്‍വലിച്ചത്. ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ

Full Story
[302][303][304][305][306]
 
-->




 
Close Window