Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
രാഷ്ട്രീയ വിചാരം
  20-12-2022
പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മയില്‍ കിട്ടുമല്ലോ? 48 ലക്ഷം മുടക്കി ക്ലിഫ് ഹൗസില്‍ തൊഴുത്ത് ഉണ്ടാക്കണോ - പരിഹസിച്ച് പിസി
സര്‍ക്കാര്‍ വന്‍തോതില്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശയാത്രകള്‍ ഇതിന് തെളിവാണ്.ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിര്‍മ്മാണം അനാവശ്യമാണെന്ന് പിസി ജോര്‍ജ് വിമര്‍ശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കില്‍ മില്‍മ നല്‍കില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റര്‍ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിര്‍മ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ
Full Story
  19-12-2022
ബഫര്‍ സോണ്‍ ഭൂമി നിര്‍ണയം: മലയോരത്തുള്ളവര്‍ക്ക് കടുത്ത ആശങ്ക, രാഹുല്‍ഗാന്ധി കത്തയച്ചു ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വിറോണ്മെന്റ് സെന്റര്‍ (KSRSEC) തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടില്‍ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദ?ഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊതുജനങ്ങളില്‍ നിന്ന്
Full Story
  18-12-2022
കമ്യൂണിസ്റ്റുകാരെ പോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കില്ല: നയങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി ബിജെപി
കേരളത്തിലെ ബി.ജെ.പി.ക്ക് ഇനി 'പാര്‍ട്ടി ഓഫീസ്' ഉണ്ടാകില്ല. പാര്‍ട്ടി കേഡര്‍മാരും. ഓഫീസിനെ കാര്യാലയവും കേഡര്‍മാരെ പ്രവര്‍ത്തകനുമാക്കും, കുത്തക,സ്‌ക്വാഡ്, സാമ്രാജ്യത്ത്വം, മുതലാളിത്തം, നവ ലിബറല്‍ എന്നിങ്ങനെ കാലങ്ങളായി കമ്യൂണിസ്റ്റുകളുടെ കുത്തകയായ വാക്കുകളൊന്നും ബി.ജെ.പിക്കാര്‍ പ്രയോഗിക്കരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കണമെങ്കില്‍ കമ്യൂണിസ്റ്റുകളുടെ കുത്തക വാക്കുകള്‍ ഒഴിവാക്കണമെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് കേരളത്തിലെ നേതാക്കളോട് പറഞ്ഞു.

പ്രസംഗത്തിലും ഭാവത്തിലും കമ്മ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ദേശീയ നേതൃത്വം പറയുന്നു. പാര്‍ട്ടി അച്ചടക്കം, കുലംകുത്തി, ബദല്‍രേഖ,
Full Story
  14-12-2022
മക്കള്‍ രാഷ്ട്രീയത്തിന്റെ പിന്‍തുടര്‍ച്ച: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യൂത്ത് വിങ് സെക്രട്ടറിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എ ന്‍ രവി സത്യവാചകം ചൊല്ലികൊടുത്തു. ചെപ്പോക്ക് തിരുവല്ലിക്കേനിയില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേല്‍ക്കുക.

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി ഉയരും. മുഖ്യമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിര്‍വഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45 കാരനായ ഉദയനിധി. 37
Full Story
  04-12-2022
വിഴിഞ്ഞം തുറമുഖത്ത് സംഘടിച്ച് സമരത്തിനെ ജാഥ നടത്തി പ്രതിരോധിക്കാന്‍ സിപിഎം
വിഴിഞ്ഞം വിഷയത്തില്‍ പ്രചരണ ജാഥയുമായി സിപിഎം. ''വികസനം സമാധാനം'' എന്ന മുദ്രാവാക്യവുമായാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജാഥ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളിലാണ് ജാഥ. ആറാം തീയതി വര്‍ക്കലയില്‍ ആരംഭിക്കുന്ന ജാഥ 9ന് വിഴിഞ്ഞത്ത് സമാപിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ജാഥ നയിക്കുന്നത്.

വിഴിഞ്ഞം തുറമുഖ സമരം അക്രമാസക്തമാവുകയും വലിയതോതില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിഷയത്തെ രാഷ്ട്രീയമായും നേരിടാന്‍ സിപിഎം പ്രചാരണ ജാഥ നടത്തുന്നത്. വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുകയാണ് പ്രചാരണ ജാഥയുടെ ലക്ഷ്യം. ഡിസംബര്‍ ആറിന് വൈകീട്ട് മന്ത്രി പി. രാജീവാണ് ജാഥ ഉദ്ഘാടനം ചെയ്യുക. ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനം
Full Story
  30-11-2022
വിഴിഞ്ഞത്ത് മാര്‍ച്ച് നടത്താന്‍ ഇറങ്ങി ഹിന്ദു ഐക്യവേദി: ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് മുല്ലൂരിന് മുന്‍പ് ബാരിക്കേട് കെട്ടി
പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുന്‍നിര്‍ത്തി മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാര്‍ച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് സമരസമിതിയെ പരിഹസിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാര്‍ക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പോര്‍ട്ട് ആട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്‌തോയെന്നു സംശയമുണ്ടെന്നും സമരം
Full Story
  26-11-2022
കേരള നിയമസഭയിലേക്ക് മത്സരിക്കാനില്ല - നയം വ്യക്തമാക്കി കെ.മുരളീധരന്‍
നിയമസഭയിലേക്ക് മല്‍സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി കെ മുരളീധരന്‍. വീണ്ടും ലോക്‌സഭയിലേക്ക് തന്നെ മല്‍സരിക്കുമെന്നാണ് മുരളീധരന്റെ സ്വയം പ്രഖ്യാപനം. സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്നും വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചനകള്‍ക്കിടെയാണ് നേതൃത്വത്തെ അമ്പരിപ്പിക്കുന്ന മുരളിയുടെ നീക്കം.

മുല്ലപ്പള്ളിക്ക് പകരക്കാരനായി വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. ലോക്‌സഭയിലെത്തിയിട്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനാവാത്തിലുള്ള പരിഭവം മുരളീധരന്‍ പലപ്പോഴും പങ്കുവച്ചു. ഇതിനിടയില്‍ നേമത്ത് മല്‍സരിച്ച് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇടക്കാലത്ത് വട്ടിയൂര്‍ കാവില്‍ വീണ്ടും സജീവമായതോടെ
Full Story
  25-11-2022
കോണ്‍ഗ്രസിന്റെ പിന്തുണയോടെ അക്രമികള്‍ അഴിഞ്ഞാടിയിരുന്നു: 2002ല്‍ അക്രമികളെ പാഠം പഠിപ്പിച്ചുവെന്ന് അമിത്ഷാ
ഗുജറാത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സാമൂഹികവിരുദ്ധര്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ 2002ല്‍ അക്രമികളെ പാഠം പഠിപ്പിച്ചുവെന്നും ബിജെപി സംസ്ഥാനത്ത് സമാധാനം സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് ഗുജറാത്തിലുണ്ടായ കലാപം ചൂണ്ടിക്കാണ്ടിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. ''ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് (1995ന് മുന്‍പ്) വര്‍ഗീയ കലാപങ്ങള്‍ വ്യാപകമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ
Full Story
[14][15][16][17][18]
 
-->




 
Close Window