Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
രാഷ്ട്രീയ വിചാരം
  28-09-2022
അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നു;രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് എസ്ഡിപിഐ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ്ഡിപിഐ. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു.


ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ്ഡിപിഐ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ
Full Story
  28-09-2022
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു; പോപ്പുലര്‍ ഫ്രണ്ട് പിരിച്ചു വിട്ടെന്ന് സ്ഥാന ജനറല്‍ സെക്രട്ടറി
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട്. സംഘടന പിരിച്ചു വിട്ടതായി അംഗങ്ങള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറിന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിപ്പ് നല്‍കി. പ്രവര്‍ത്തനം നിര്‍ത്താന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കി.


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിതെന്നും പ്രസ്തവാനയില്‍ പറയുന്നു.

എന്നാല്‍
Full Story
  25-09-2022
കോണ്‍ഗ്രസില്‍ ജാതിയും മതവും നോക്കാതെ രാഷ്ട്രീയജീവിതം നയിച്ച ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു തവണ മന്ത്രിയായിരുന്നു. ഇ.കെ.നായനാര്‍, എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ തൊഴില്‍, വനം, വൈദ്യുതി, ഗതാഗതം,എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.


1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980-81 നായനാര്‍ മന്ത്രിസഭയിലെ തൊഴില്‍, വനം മന്ത്രിയായിരുന്നു. ആന്റണി മന്ത്രിസഭയില്‍ (1995-96)തൊഴില്‍, ടൂറിസം മന്ത്രി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ (2004-06) വൈദ്യുതി-ഗതാഗത മന്ത്രി 2011-16 കാലത്ത് വൈദ്യുതി മന്ത്രിയുമായിരുന്നു.

നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ
Full Story
  19-09-2022
കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂരിന് പച്ചക്കൊടി: അനുമതി നല്‍കിയത് സോണിയാ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ശശി തരൂരിനു സോണിയ ഗാന്ധിയുടെ അനുമതി. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ മത്സര രംഗത്തുനിന്നും പിന്‍മാറുമെന്നും തരൂര്‍ അറിയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. സോണിയയും തരൂരും ഇന്നു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടത്. ജി 23 സംഘത്തിന്റെ സ്ഥാനാര്‍ഥിയായി ഒതുങ്ങാതെ ഗ്രൂപ്പിനതീതമായ പൊതുസ്വീകാര്യതയ്ക്കുള്ള സാധ്യത തരൂര്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം സന്ദര
Full Story
  17-09-2022
ചീറ്റകളെ നോക്കുന്നതിനിടെ പ്രധാനമന്ത്രി ഈ രാജ്യത്തെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാന്‍ ശമിക്കണമെന്ന് രാഹുല്‍ഗാന്ധി
രാജ്യത്തേക്ക് ചീറ്റകളെ എത്തിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ ചീറ്റകളെ എത്തിക്കാന്‍ ശ്രമിക്കുന്ന മോദിയുടെ നടപടി അസംബന്ധമാണ്. രാജ്യം തൊഴിഴില്ലായ്മയും വിലക്കയറ്റവും അഭിമുഖീകരിക്കുകയാണ്. ചീറ്റകളുടെ കാര്യം നോക്കുന്നതിനിടെ രാജ്യത്തെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ശ്രമിക്കണം. ഇതിന് വേണ്ടി കൂടി പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.


നമീബിയയില്‍ നിന്നുള്ള 8 ചീറ്റകളാണ് കുനോ വന്യജീവി സങ്കേതത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ടത്. ഇതില്‍ അഞ്ചെണ്ണം ആണ്‍ ചീറ്റകളും മൂന്നെണ്ണം പെണ്‍ ചീറ്റകളുമാണ്. രാജ്യത്തെ വിവിധ വന്യജീവി സങ്കേതങ്ങളിലേക്കായി 50
Full Story
  17-09-2022
ശക്തമായ മഴ കാരണം പൊതുമരാമത്ത് വകുപ്പന് 300 കോടി രൂപ നഷ്ടമുണ്ടായെന്ന് മന്ത്രി റിയാസ്
അതിതീവ്ര മഴ കാരണം ഈ വര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികള്‍ പറയാനുള്ള 'റിംഗ് റോഡ്' ഫോണ്‍-ഇന്‍ പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോള്‍ ഒന്ന്, രണ്ട് ദിവസത്തില്‍ കിട്ടുന്ന അവസ്ഥയാണ്. മഴയുടെ പാറ്റേണില്‍ മാറ്റം വന്നിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂലായ് ഒന്നു മുതല്‍ 11 വരെ 373 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇത് സാധാരണഗതിയില്‍ ലഭിക്കേണ്ട മഴയുടെ അളവിനേക്കാള്‍ 35 ശതമാനം കൂടുതലാണ്. ഓഗസ്റ്റ് 1
Full Story
  15-09-2022
മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം ലഭിക്കും? ഞാന്‍ റബര്‍ സ്റ്റാമ്പല്ലെന്ന് ഗവര്‍ണര്‍
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാന്‍ താന്‍ റബര്‍ സ്റ്റാമ്പ് അല്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാല നിയമ ഭേദഗതി, ലോകായുക്ത നിയമ ഭേദഗതി എന്നിവയുടെ പേര് പരാമര്‍ശിക്കാതെ ഉള്ളടക്കം ചോദ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. ഇതുവരെ നടന്ന നിയമപരമല്ലാത്ത മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയമപരമാക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ബില്ലുകളെന്നും ഗവര്‍ണര്‍ ആരോപിച്ചു.

സര്‍വകലാശാല നിയമ (ഭേദഗതി) ബില്ലില്‍ ഒപ്പിടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഗവര്‍ണറുടെ മറുപടി. -
Full Story
  06-09-2022
അന്ന് രാഹുല്‍ഗാന്ധിയുടെ ഓഫിസ് അടിച്ചു പൊളിച്ചപ്പോള്‍ പിരിച്ചു വിട്ട എസ്എഫ്‌ഐയുടെ കമ്മിറ്റി പുനസംഘടിപ്പിച്ചു
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ട എസ്. എഫ് ഐ വയനാട് ജില്ലാ കമ്മറ്റി പുനസംഘടിപ്പിച്ചു. നേതൃനിരയില്‍ മാറ്റമില്ലാതെയാണ് പുനസംഘടന. എം.പി. ഓഫീസ് ആക്രമണത്തില്‍ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പടെ 29 പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടത്. ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.


ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ജൂണ്‍ 24 നാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഓഫീസ് ആക്രമിച്ച പ്രവര്‍ത്തകര്‍ ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും രാഹുല്‍ ഗാന്ധിയുടെ കസേരയില്‍
Full Story
[16][17][18][19][20]
 
-->




 
Close Window