Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഇന്ത്യ/ കേരളം
  18-08-2022
കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മയക്കു മരുന്നു ലഹരിയില്‍ കൂട്ടുകാരന്റെ ക്രൂരത
സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് അര്‍ഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകള്‍ അടക്കം അര്‍ഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ്.


കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്ളാറ്റിലുണ്ടായിരുന്ന അര്‍ഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അര്‍ഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവര്‍ ലോക്കേഷന്‍. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും അര്‍ഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അര്‍ഷാദിനെയും
Full Story
  16-08-2022
കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിനു സമീപം യുവാവ് കൊല്ലപ്പെട്ട നിലയില്‍: മൃതദേഹം ഒരേ ഫ്‌ളാറ്റിലെ 5 പേരില്‍ ഒരാളുടേത്
കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവന്‍ (24) എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം. സജീവന്‍ ഹോട്ടല്‍ ജീവനക്കാരനാണ്.

സമീപ ഫ്‌ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. സജീവന്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഹര്‍ഷാദ് എന്നായാളെ കാണാനില്ലെന്നാണ് വിവരം.
Full Story
  16-08-2022
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്ലസ് ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു
പ്ലസ്ടു വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടു മാസം മുന്‍പായിരുന്നു സംഭവം. കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


സംഭവം അമ്മയോട് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് കുട്ടി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പറയുകയായിരുന്നു.

പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി.
Full Story
  12-08-2022
ഇതു വിഘടനവാദികളുടെ നിലപാട്; ജലീലിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: കേന്ദ്രമന്ത്രി വി.മുരളീധരന്‍
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീല്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണ്. സര്‍ക്കാര്‍ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും വി. മുരളീധരന്‍ പറഞ്ഞു.


കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് വിശേഷിപ്പിച്ച് ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്. ഇതേ കുറിപ്പില്‍ ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും
Full Story
  12-08-2022
പാക് അധീന കശ്മീര്‍ 'ആസാദ് കശ്മീര്‍':മുന്‍ മന്ത്രി ജലീലിന്റെ കുറിപ്പ് വിവാദമായി
മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായി. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇതേ കുറിപ്പില്‍ ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യന്‍ അധീന കശ്മീരെന്നും' പരാമര്‍ശിക്കുന്നുണ്ട്. പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നു.


'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ്
Full Story
  10-08-2022
യുവതിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഫോണുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍: അരും കൊല പാലക്കാട്
ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്‌ഐ കൊന്നല്ലൂര്‍ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.


യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടില്‍ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്.

തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചു.ചെന്നൈയിലെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് സംഘമാണ് പ്രതിയെ
Full Story
  10-08-2022
വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവം: വീണ്ടും അന്വേഷിക്കാന്‍ പോക്‌സോ കോടതി ഉത്തരവ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രധാനകാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപെട്ടു.

കേസ് അന്വേഷണത്തില്‍ സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍
Full Story
  09-08-2022
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു: ബിജെപിക്ക് 77 സീറ്റുള്ള സംസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ആര്‍ജെഡിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി, സ്പീക്കര്‍ മുതലായ സ്ഥാനങ്ങള്‍ നിതീഷ് കുമാര്‍ ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതീഷ് കുമാറിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ബിഹാറിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍
Full Story
[76][77][78][79][80]
 
-->




 
Close Window