Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
UK Special
  27-02-2026
ആത്മഹത്യയെക്കുറിച്ച് സെര്‍ച്ച് ചെയ്താല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
ആത്മഹത്യ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാര്‍ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ അക്കൗര്യം രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ. യുഎസ്, ബ്രിട്ടന്‍, ഓസ്ട്രേലിയ ,കാനഡ എന്നിവിടങ്ങളില്‍ ഈ സംവിധാനം വരുന്ന ആഴ്ചകളില്‍ നിലവില്‍ വരും. ഈ വര്‍ഷം തന്നെ മറ്റു രാജ്യങ്ങളിലും നിലവില്‍ വരും.

ഇന്‍സ്റ്റഗ്രാമിലെ പാരന്റല്‍ സൂപ്പര്‍വിഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇ മെയില്‍, ടെക്സ്റ്റ് മെസേജ്, വാട്സ് ആപ്പ് എന്നിവ വഴി അറിയിപ്പു ലഭിക്കും.

ഇന്‍സ്റ്റഗ്രാം ആപ്പുവഴിയും കുട്ടികളുടെ തിരച്ചില്‍ വിവരം അറിയിക്കും. ഒപ്പം ആത്മഹത്യ , സ്വയം മുറിവേല്‍പ്പിക്കല്‍ എന്നിവയില്‍ നിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന വിദഗ്ധരുടെ സഹായം
Full Story
  27-02-2026
ബ്രിട്ടനിലെ ആരോഗ്യരംഗം കുടിയേറ്റ നിയന്ത്രണങ്ങളാല്‍ പ്രതിസന്ധിയില്‍

ലണ്ടന്‍: വിദേശ നഴ്‌സുമാരുടെയും കെയര്‍ തൊഴിലാളികളുടെയും റിക്രൂട്ട്‌മെന്റ് കുത്തനെ ഇടിഞ്ഞതോടെ ബ്രിട്ടനിലെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കണക്കുകള്‍ വ്യക്തമാക്കുന്നത്

- വിദേശ നഴ്‌സുമാര്‍:

- 2022-ല്‍ പ്രവേശനം ലഭിച്ചത്: 26,100

- 2025-ല്‍ പ്രവേശനം ലഭിച്ചത്: 1,777

- ഇടിവ്: 93%

- കെയറിംഗ് പേഴ്‌സണല്‍ സര്‍വീസ് വിഭാഗം (കെയര്‍ വര്‍കര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് സ്റ്റാഫ്):

Full Story
  27-02-2026
ലണ്ടനിലെ ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനി അടച്ചുപൂട്ടി

ലണ്ടന്‍: ഇന്ത്യന്‍ വ്യവസായിയായ സഞ്ജീവ് മെഹ്ത 2010-ല്‍ ഏറ്റെടുത്ത ആധുനിക ഈസ്റ്റ് ഇന്ത്യ കമ്പനി സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ലിക്വിഡേഷനിലേക്ക് നീങ്ങി. ലണ്ടനിലെ മെയ്ഫെയറില്‍ പ്രവര്‍ത്തിച്ചിരുന്ന ആഡംബര സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും കമ്പനി വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കടബാധ്യതയും തകര്‍ച്ചയും

- ഏകദേശം 10.5 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിയെ തകര്‍ച്ചയിലേക്ക് നയിച്ചത്.

- ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡിലെ മാതൃ കമ്പനിക്ക്: £6,00,000 (ഏകദേശം ?6.3 കോടി)

-

Full Story
  27-02-2026
സെഹോറില്‍ 109 വര്‍ഷം പഴക്കമുള്ള കടം കേസ്

 സെഹോറില്‍ 109 വര്‍ഷം പഴക്കമുള്ള കടം കേസ്

സെഹോര്‍ (മധ്യപ്രദേശ്): ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ വായ്പയെക്കുറിച്ചുള്ള അസാധാരണമായ കേസ് വീണ്ടും വാര്‍ത്തയായി. 1917-ല്‍ പ്രശസ്ത ബിസിനസുകാരനായ സേത്ത് ജുമ്മ ലാല്‍ റുത്തിയ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ 35,000 രൂപയുടെ കടം, പലിശ സഹിതം ഇന്ന് കോടിക്കണക്കിന് രൂപയായി വളര്‍ന്നുവെന്ന് കുടുംബം അവകാശപ്പെടുന്നു.

ചരിത്ര പശ്ചാത്തലം

- ഒന്നാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍, സെഹോറിലെ സേത്ത് ജുമ്മ ലാലിനെ സമീപിച്ചു.

Full Story
  27-02-2026
നോട്ടിംഗ്ഹാമിലെ യുവതി 'ലോകത്തിലെ ഏറ്റവും ധനിക'യായി... പക്ഷേ കാപ്പിക്കടയില്‍ മാത്രം!

നോട്ടിംഗ്ഹാം: 29 കാരിയായ ബിസിനസ് ഉടമ സോഫി ഡൗണിംഗ്, ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കാരണം, അവര്‍ക്കുള്ള ആസ്തി 63 ക്വാഡ്രില്യണ്‍ പൗണ്ട് (63,000,000,000,000,000 പൗണ്ട്)! എന്നാല്‍ ഇതിന് പിന്നില്‍ ഒരു രസകരമായ കഥയുണ്ട്.

ക്രിസ്മസ് സമ്മാനമായി '200 ഡിഗ്രി കോഫി' എന്ന കോഫി ഷോപ്പില്‍ നിന്ന് 10 പൗണ്ടിന്റെ ഗിഫ്റ്റ് കാര്‍ഡ് ലഭിച്ച സോഫി, മച്ച ലാറ്റെ വാങ്ങിയപ്പോള്‍ ബാക്കി തുകയുടെ ബാലന്‍സ് പ്രിന്റ് ചെയ്തപ്പോള്‍ 63 ക്വാഡ്രില്യണ്‍ പൗണ്ട് ആയി. കോഫി ഷോപ്പിലെ മെഷീന്‍ സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിന് കാരണം.

ഈ തുക എലോണ്‍ മസ്‌കിന്റെ സമ്പത്തിനേക്കാള്‍ 1,00,000 മടങ്ങ്

Full Story
  27-02-2026
ബ്രിട്ടനില്‍ കോവിഡ് പരിശോധനാ തട്ടിപ്പ് കേസ്: മുന്‍ മന്ത്രി ഷാഹിദ് മാലിക് കുടുങ്ങി

ലണ്ടന്‍/ബ്രാഡ്ഫോര്‍ഡ്: കോവിഡ് മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചിരുന്ന കാലത്ത് പരിശോധനയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ ബ്രിട്ടിഷ് മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ഷാഹിദ് മാലിക് കുടുങ്ങി.

'ആര്‍.ടി ഡയഗ്‌നോസ്റ്റിക്‌സ്' എന്ന സ്ഥാപനമാണ് ഈ വന്‍ അഴിമതിയുടെ കേന്ദ്രം. പരിശോധനയ്ക്കായി ലഭിച്ച സാംപിളുകള്‍ ലബോറട്ടറിയില്‍ പരിശോധിക്കാതെ ഉപേക്ഷിക്കുകയും, എല്ലാവര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുകയായിരുന്നു.

31 ദിവസത്തിനുള്ളില്‍ (2021 മേയ് 16

Full Story
  26-02-2026
അവര്‍ മനപ്പൂര്‍വം ഓണ്‍ലൈന്‍ റേറ്റിങ് മോശമാക്കുന്നു; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ.
ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ. മോശം അനുഭവങ്ങള്‍ കൊണ്ട് തളര്‍ന്നുവെന്നും ഇനി തുടരാനാകില്ലെന്നും രംഗ് രേസ് റസ്റ്റൊറന്റ് ഉടമ ഹര്‍മന്‍സിങ് കപൂര്‍ പറയുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഈ കടുത്ത തീരുമാനം. പാക്കിസ്ഥാനികള്‍ ഓണ്‍ലൈനിലൂടെ മനപൂര്‍വം റേറ്റിങ് മോശമായി നല്‍കുന്നുവെന്നും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സിങ് പറഞ്ഞു.

മോശം തീരുമാനം എടുക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിങ് പറഞ്ഞു. പാക് വംശജരാണ് ഭക്ഷണത്തെ പറ്റി മോശം പറയുന്നത്. യുകെ പൊലീസില്‍ നിന്ന് യാതൊരു പിന്തുണയുമില്ല. ഓണ്‍ലൈന്‍ ആക്രമണം മാത്രമല്ല തന്റെ വാഹനത്തിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

പോസ്റ്റിന് പിന്നാലെ
Full Story
  26-02-2026
ബ്രിട്ടനിലെ തൊഴിലില്ലായ്മ റെക്കോര്‍ഡിലേക്ക്: ജെ.പി. മോര്‍ഗന്‍ പ്രവചനം

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡിലെത്തുമെന്നു ജെ.പി. മോര്‍ഗന്‍ പ്രവചിക്കുന്നു. ദേശീയ മിനിമം വേതനത്തിലെ വര്‍ധനവും, തൊഴിലുടമകള്‍ക്ക് ബാധകമായ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തിലെ വര്‍ധനവും തൊഴില്‍ വിപണിയെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവിലെ സ്ഥിതി

- ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായിരുന്നു.

- ജെ.പി. മോര്‍ഗന്റെ പ്രവചനപ്രകാരം, അടുത്ത കാലത്ത് തൊഴിലില്ലായ്മ 5.5 ശതമാനത്തിലെത്തും.
Full Story

[41][42][43][44][45]
 
-->




 
Close Window