Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  15-05-2024
യൂറോപ്പിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘത്തിന് നേതൃത്വം നല്‍കി ദി സ്‌കോര്‍പ്പിയന്‍ പിടിയില്‍

ലണ്ടന്‍: യൂറോപ്പിലേക്കുള്ള മനുഷ്യകടത്തിന് നേതൃത്വം കൊടുത്തിരുന്ന 'ദി സ്‌കോര്‍പിയന്‍' എന്ന് വിളിപ്പേരുള്ള ബര്‍സാന്‍ മജീദ് പിടിയിലായി. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്നാണ് രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഇയാള്‍ പിടിയിലായത്. മജീദും സംഘവും ചേര്‍ന്ന് പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ബോട്ടുകളിലും ലോറികളിലുമായി ഇംഗ്ലിഷ് ചാനലിലൂടെ കടത്തി. ഒളിവില്‍പ്പോയ മജീദിനെ കണ്ടെത്താന്‍ ബിബിസി നടത്തിയ അന്വേഷണത്തില്‍ ഇറാഖിലെ സുലൈമാനിയ നഗരത്തിലാണ് ഇയാള്‍ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. യുകെയിലേക്ക് ആളുകളെ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കുന്നതിന് സാധ്യമായത് എല്ലാം ചെയ്യും. മജീദിന്റെ കേസ് എടുത്തുകാണിച്ചതിന്

Full Story
  14-05-2024
യുകെയില്‍ അടുത്ത വര്‍ഷം മൊത്തം ശമ്പളത്തിന്റെ നാലു ശതമാനം വര്‍ധന: എംപ്ലോയര്‍മാരുടെ തീരുമാനം ഇങ്ങനെയെന്നു റിപ്പോര്‍ട്ട്
തൊഴില്‍ ഉടമകള്‍ അടുത്തവര്‍ഷം 4 ശതമാനം ശമ്പള വര്‍ധനവ് നല്‍കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നേരത്തെയുള്ള ശമ്പള വര്‍ധനവിന്റെ അതെ നിരക്കാണ്. എന്നാല്‍ നാല് ശതമാനം ശമ്പള വര്‍ധനവ് എന്നത് സമീപകാലത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ധനവും കണക്കിലെടുത്താല്‍ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡെവലപ്മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലെ ശമ്പള വര്‍ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉല്‍പ്പാദന ക്ഷമത കാര്യമായി ഉയര്‍ന്നില്ലെങ്കില്‍ വേതന വര്‍ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണില്‍
Full Story
  14-05-2024
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ഇനി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശനമില്ല
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷ അനുഭവിച്ചവര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രവേശന വിലക്ക്. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്ന് പുതിയ ബില്‍ പാസാക്കി. അതേസമയം, കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായ എംപിമാരുട പേരില്‍ കുറ്റം ചുമത്തിയാല്‍ മാത്രമേ വിലക്കുകയുള്ളൂ എന്ന പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടും അത് അംഗീകരിക്കപ്പെട്ടില്ല.

എംപിമാര്‍ 169-നെതിരെ 170-ന് വോട്ട് ചെയ്തു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അറസ്റ്റ് എന്ന പരിധിക്ക് വിലക്ക് വരുന്നത് . നിലവില്‍ ഒരു എംപിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടാല്‍ അവരെ നിരോധിക്കാന്‍ പാര്‍ലമെന്ററി അധികാരികള്‍ക്ക് അധികാരമില്ല. എംപിമാര്‍ അന്വേഷണ വിധേയമായി സ്വമേധയാ വിട്ടുനിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്
Full Story
  14-05-2024
ലൈംഗിക അതിക്രമമോ കുറ്റകൃത്യങ്ങള്‍ക്കോ അറസ്റ്റിലായ എംപിമാര്‍ക്ക് നിരോധനം

ലണ്ടന്‍: യുകെയില്‍ ലൈംഗികമോ അക്രമപരമോ ആയ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ എംപിമാരെ തിങ്കളാഴ്ച അംഗീകരിച്ച പുതിയ പദ്ധതി പ്രകാരം പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കും. ശുപാര്‍ശ ചെയ്ത എംപിമാരെ കുറ്റം ചുമത്തിയാല്‍ മാത്രമേ വിലക്കുകയുള്ളൂ എന്ന പ്രമേയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടും അത് അംഗീകരിക്കപ്പെട്ടില്ല. എംപിമാര്‍ 169-നെതിരെ 170-ന് വോട്ട് ചെയ്തു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അറസ്റ്റ് എന്ന പരിധിക്ക് വിലക്ക് വരുന്നത് . നിലവില്‍ ഒരു എംപിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടാല്‍ അവരെ നിരോധിക്കാന്‍ പാര്‍ലമെന്ററി അധികാരികള്‍ക്ക് അധികാരമില്ല. എംപിമാര്‍ അന്വേഷണ വിധേയമായി സ്വമേധയാ വിട്ടുനിന്ന സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് മാത്രം. ഇത്

Full Story
  14-05-2024
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുതിച്ചുയരുന്ന വാടക നിരക്കില്‍ നിന്ന് രക്ഷപെടാന്‍ പുതിയ നീക്കം

ലണ്ടന്‍: താങ്ങാന്‍ കഴിയാത്ത നിലയിലാണ് ബ്രിട്ടനിലെ വാടക നിരക്കുകള്‍. ശമ്പളം വര്‍ദ്ധിക്കുന്നതിനേക്കാള്‍ വേഗതയില്‍ നിരക്കുകള്‍ കുതിച്ചുയര്‍ന്നത് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ വാടക വര്‍ദ്ധനവിന് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്നാണ് ലേബര്‍ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതോടെ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിന് മേല്‍ സമ്മര്‍ദം ഉയരുകയാണ്. വാടകക്കാര്‍ക്ക് ജീവിതച്ചെലവുകളില്‍ പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ ശ്വാസം വിടാനുള്ള ഇടം നല്‍കാനുള്ള നടപടികളാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നത്.

പ്രധാനമന്ത്രിയായി

Full Story
  14-05-2024
ജയിലിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാരെ വെറുതേ വിടുന്നു, എന്നാല്‍ പുറത്തുവരുന്നവര്‍ കൊടുംക്രിമിനലുകള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന ന്യായീകരണം. എന്നാല്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'ഉയര്‍ന്ന അപകടം' പുലര്‍ത്തുന്ന കുറ്റവാളികളെയും ഈ കൂട്ടത്തില്‍ പുറത്തുവിടുന്നുവെന്നും, ഇവരില്‍ ചിലര്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത ഉള്ളവരാണെന്നും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

എച്ച്എംപി ലൂവിസില്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ്

Full Story
  14-05-2024
എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായില്ല

ലണ്ടന്‍: മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച അധിക ഡിമാന്‍ഡിനൊപ്പം കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത തോതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചെലവഴിക്കല്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്. ഗവണ്‍മെന്റ് ഫണ്ടിംഗ് വര്‍ദ്ധിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പണപ്പെരുപ്പം കവര്‍ന്നതായി ഐഎഫ്എസ് ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം നിലവിലെ പാര്‍ലമെന്റിന്റെ കാലയളവില്‍ എന്‍എച്ച്എസ് പ്രതിദിന ചെലവഴിക്കല്‍ വര്‍ഷത്തില്‍ 2.7% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-ല്‍ ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്ത 3.3 ശതമാനത്തില്‍ താഴെയാണിത്.

മഹാമാരി, റെക്കോര്‍ഡ് വെയ്റ്റിംഗ്

Full Story
  14-05-2024
റുവാന്‍ഡ സ്‌കീം നടപ്പാക്കും മുന്‍പെ തകരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഋഷി സുനാകിന്റെ സ്വപ്നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി പ്രധാനമന്ത്രി ഒപ്പുവെച്ച വിന്‍ഡ്സര്‍ ഫ്രേംവര്‍ക്ക് പ്രകാരമുള്ള മനുഷ്യാവകാശ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് ബെല്‍ഫാസ്റ്റിലെ ഹൈക്കോടതിയുടെ വിധി. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രകാരവും ആക്ട് അസാധുവാണെന്ന് ജസ്റ്റിസ് ഹംഫ്രീസ് പറഞ്ഞു.

എന്നാല്‍ കോടതി വിധി സ്‌കീം നടപ്പാക്കുന്നതിനെ

Full Story
[455][456][457][458][459]
 
-->




 
Close Window