Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യൂറോപ്പിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘത്തിന് നേതൃത്വം നല്‍കി ദി സ്‌കോര്‍പ്പിയന്‍ പിടിയില്‍
reporter

ലണ്ടന്‍: യൂറോപ്പിലേക്കുള്ള മനുഷ്യകടത്തിന് നേതൃത്വം കൊടുത്തിരുന്ന 'ദി സ്‌കോര്‍പിയന്‍' എന്ന് വിളിപ്പേരുള്ള ബര്‍സാന്‍ മജീദ് പിടിയിലായി. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ നിന്നാണ് രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഇയാള്‍ പിടിയിലായത്. മജീദും സംഘവും ചേര്‍ന്ന് പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ബോട്ടുകളിലും ലോറികളിലുമായി ഇംഗ്ലിഷ് ചാനലിലൂടെ കടത്തി. ഒളിവില്‍പ്പോയ മജീദിനെ കണ്ടെത്താന്‍ ബിബിസി നടത്തിയ അന്വേഷണത്തില്‍ ഇറാഖിലെ സുലൈമാനിയ നഗരത്തിലാണ് ഇയാള്‍ താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. യുകെയിലേക്ക് ആളുകളെ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കുന്നതിന് സാധ്യമായത് എല്ലാം ചെയ്യും. മജീദിന്റെ കേസ് എടുത്തുകാണിച്ചതിന് ബിബിസിക്ക് നന്ദിയെന്നും യുകെയുടെ നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) പറഞ്ഞു. മേയ് 12 ന് കുര്‍ദിഷ് സുരക്ഷാ സേന മജീദിനെ കസ്റ്റഡിയിലെടുത്തതായി എന്‍സിഎ അറിയിച്ചു. മുന്‍പ് നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന മജീദ്, യുകെ-ബെല്‍ജിയന്‍ സംയുക്ത അന്വേഷണം നേരിടുന്ന കുറ്റവാളിയാണ്.

മജീദിനെ കണ്ടെത്താന്‍ ബിബിസിയുടെ കണ്ടെത്തലുകള്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചതായി കുര്‍ദിസ്ഥാന്‍ റീജനല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. ''പ്രതിയെ അയാളുടെ വീടിന് പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ഇറങ്ങിയ നിമിഷം തന്നെ അയാളെ അറസ്റ്റ് ചെയ്യുകയും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ അറസ്റ്റ് നടക്കുകയും ചെയ്തു. യൂറോപ്പില്‍ പ്രതിക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ പരിശോധിച്ച ശേഷം ഇയാളെ യൂറോപ്യന്‍ പൊലീസും പ്രോസിക്യൂട്ടര്‍മാരും ചോദ്യം ചെയ്യും '' ഉദ്യോഗസ്ഥന്‍ ബിബിസിയോട് പറഞ്ഞു. 2016-നും 2021-നും ഇടയില്‍ യൂറോപ്പിനും യുകെയ്ക്കും ഇടയില്‍ നടന്ന മനുഷ്യക്കടത്തില്‍ ഭൂരിഭാഗവും മജീദിന്റെ സംഘം നിയന്ത്രിച്ചിരുന്നതായി കരുതപ്പെടുന്നു. രണ്ട് വര്‍ഷത്തെ രാജ്യാന്തര പൊലീസ് ഓപ്പറേഷനെ തുടര്‍ന്ന് യുകെ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളിലെ ഇരുപത്തിയാറ് സംഘാംഗങ്ങളെ പിടികൂടി കോടതികളില്‍ ശിക്ഷിച്ചു. അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ഒളിവില്‍ കഴിയുകയും ചെയ്ത മജീദിനെ ബെല്‍ജിയത്തിലെ ഒരു കോടതി ഹാജരാകാതെ തന്നെ വിചാരണ ചെയ്യുകയും 121 ആളുകളുടെ കള്ളക്കടത്ത് കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 2022 ഒക്ടോബറില്‍ അദ്ദേഹത്തിന് 10 വര്‍ഷം തടവും 968,00 യൂറോ പിഴയും വിധിച്ചു. കഴിഞ്ഞ മാസം ബിബിസി അദ്ദേഹത്തെ കണ്ടെത്തിയപ്പോള്‍, മജീദ് സുലൈമാനിയയിലെ ഒരു മാളില്‍ വച്ച് കാണാമെന്ന് സമ്മതിക്കുകയും സംഘത്തിന്റെ തലവന്‍ താനല്ലെന്ന് ആ സമയത്ത് പറയുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window