Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
ഇന്ത്യ/ കേരളം
  03-01-2026
തൊണ്ടി മുതലായത് അടിവസ്ത്രം; അതില്‍ കൃത്രിമം നടത്തി; മുന്‍ മന്ത്രി കുറ്റക്കാരനെന്നു കോടതി; മയക്കുമരുന്നു കേസിലാണ് വിധി
മൂന്നര പതിറ്റാണ്ട് നീണ്ട തൊണ്ടിമുതല്‍ തിരിമറി കേസില്‍ എം.എല്‍.എ. ആന്റണി രാജു കുറ്റക്കാരന്‍. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. മൂന്നര പതിറ്റാണ്ട് നീണ്ട കേസില്‍, നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 1990ല്‍ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വറ്റോര്‍ സെര്‍വെല്ലി തന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 61.5 ഗ്രാം കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവത്തിലാണ്, പ്രതിയുടെ അഭിഭാഷകനായ ആന്റണി രാജുവിനെതിരെ കേസ് ഉണ്ടായത്.
പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിര്‍ണായക തൊണ്ടിമുതലായ പ്രതിയുടെ കടുംനീല നിറത്തില്‍ ബനിയന്‍ തുണിയിലുള്ള അടിവസ്ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്ച്ച് തിരിച്ചുവച്ചു എന്നതാണ് കേസ്.
Full Story
  02-01-2026
ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു
അന്വേഷണവും ആയി പൂര്‍ണ്ണമായി സഹകരിച്ചെന്ന് വാസു കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജി ഈ ആഴ്ച്ച കോടതി പരിഗണിച്ചേക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറായ എന്‍ വാസു കേസില്‍ മൂന്നാം പ്രതിയാണ്. ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എന്‍ വാസു ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം രേഖകകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് വാസുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ ഈ പരാമര്‍ശം. ഇതു കേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നല്‍കി.
Full Story
  02-01-2026
ചിക്കിങ്ങില്‍ കത്തിവീശിയ മാനേജരെ പിരിച്ചു വിട്ടു; അടിയും കിട്ടി, ആശുപത്രിയിലുമായി ഒടുവില്‍ ജോലിയും പോയി
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ മാനേജറെ ചിക്കിംഗ് മാനേജ്‌മെന്റ് പുറത്താക്കി. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിന് പിന്നാലെ മാനേജര്‍ക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് ജോഷ്വാ. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. ജീവനക്കാര്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ മാറ്റം വരുത്തുമെന്നും കമ്പനി പറഞ്ഞു. കൊച്ചി എം ജി റോഡിലെ ചിക്കിംഗ് മാനേജറായിരുന്നു ജോഷ്വാ. സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ പ്രകോപിതനായി കത്തി
Full Story
  02-01-2026
ന്യൂ ഇയര്‍ ദിനത്തില്‍ മലയാളി കുടിച്ചത് 105.78 കോടി രൂപയുടെ മദ്യം; ബെവ്‌കോയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോഡ്
ഇത്തവണ പുതുവത്സരാഘോഷത്തില്‍ ഡിസംബര്‍ 31ന് മാത്രം മലയാളി കുടിച്ചത് 105.78 കോടി രൂപയുടെ മദ്യം. ബെവ്‌കോയുടെ ചരിത്രത്തിലെ സര്‍വകാല റെക്കോഡാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ പുതുവത്സരാഘോഷത്തില്‍ 97.13 കോടി രൂപയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. എട്ട് കോടിയോളം രൂപയാണ് ഇക്കുറി വില്‍പ്പനയിലുണ്ടായ വര്‍ധന.
92.89 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. 9.88 കോടി രൂപയുടെ ബിയര്‍ വിറ്റഴിച്ചപ്പോള്‍ 1.58 കോടി രൂപയുടെ വിദേശ നിര്‍മിത മദ്യവും 1.40 കോടി രൂപയുടെ വൈനും വിറ്റഴിച്ചു. 5.95 ലക്ഷം രൂപയുടെ വിദേശ നിര്‍മിത വൈനാണ് പുതുവത്സര തലേന്ന് വിറ്റഴിച്ചത്.
പുതുവത്സരത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് കടവന്ത്ര ഔട്ട്‌ലെറ്റില്‍ നിന്നാണ്. ഡിസംബര്‍ 31 ന് 1,00,16,610 രൂപയുടെ വില്‍പനയാണ് കടവന്ത്ര ഔട്ട്‌ലെറ്റില്‍
Full Story
  01-01-2026
ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരത്ത് ഹൈബ്രിഡ് കഞ്ചാവും മയക്കു മരുന്നുകളുമായി അറസ്റ്റില്‍
തിരുവനന്തപുരം കണിയാപുരത്ത് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി (hybrid cannabis) ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. ഇവരില്‍ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു. വാടകവീട്ടില്‍ നിന്നും പിടികൂടിയ പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍ (34) ബിഡിഎസ് വിദ്യാര്‍ഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അന്‍സിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി പിടിക്കാന്‍
Full Story
  01-01-2026
തിരുവനന്തപുരം മേയര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; ബിജെപിയുടെ വിജയം പുതുവത്സര സമ്മാനമെന്ന് മേയര്‍ വി.വി.രാജേഷ്
തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് നരേന്ദ്ര മോദിയുടെ അഭിനന്ദനം. ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ചു കൊണ്ടുളള കത്താണ് മോദിയുടെ സമ്മാനമായി പുതുവര്‍ഷപ്പുലരിയില്‍ മേയറെ തേടിയെത്തിയത്. 'ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദമോഡിജിയുടെ പുതുവത്സരസമ്മാനം. മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്‌നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം ബഹു:പ്രധാന മന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും, കേന്ദ്ര ബി ജെ പി യോടുമുള്ള നന്ദിയും, കടപ്പാടും സ്‌നേഹവും ഹൃദയത്തില്‍ സൂക്ഷിക്കും,'
Full Story
  30-12-2025
മദ്രസയില്‍ പഠനത്തിന് എത്തിയ 12 വയസ്സുകാരിയെ പീഡിപ്പിച്ച 46 വയസ്സുകാരന്‍ അധ്യാപകന് 14 വര്‍ഷം ജയില്‍ശിക്ഷ
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 14 വര്‍ഷം കഠിന തടവ്. കിദൂര്‍ സ്വദേശി അബ്ദുള്‍ ഹമീദിനെ(46)യാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബര്‍ മാസം ആദ്യം മുതല്‍ പല ദിവസങ്ങളില്‍ മദ്രസ ക്ലാസ്സ് മുറിയില്‍ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.

കുമ്പള പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ എ ഹാജരാ
Full Story
  30-12-2025
ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്‌ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ മൊഴി, നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതല്‍ കുരുക്കായി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്ഐടിയോട് പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്.
Full Story
[23][24][25][26][27]
 
-->




 
Close Window