Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
ഇന്ത്യ/ കേരളം
  11-03-2026
യുഎന്‍എ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ 1. 44 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി. 1. 44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിലാണ് ഇഡി കേസെടുത്തിരുന്നത്. (UNA fund fraud case)

2017-2019 കാലയളവില്‍ യുഎന്‍എ ദേശീയ അധ്യക്ഷനായിരുന്ന ജാസ്മിന്‍ ഷാ മറ്റ് ഭാരവാഹികളുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിലാണ് നടപടി.തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിന്‍ ഷാ. നഴ്സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും
Full Story
  11-03-2026
മൊണാലിസയും മുഹമ്മദ് ഫര്‍മാനും കേരളത്തില്‍ അഭയം തേടി: ജനാവലിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് വിവാഹം
കുംഭമേളയിലെ തിരക്കിനിടയില്‍ മാല വില്‍ക്കാനെത്തി ക്യാമറകളില്‍ ഇടംപിടിച്ച് ദേശീയ ശ്രദ്ധനേടിയ മൊണാലിസ വിവാഹിതയായി. കാമുകന്‍ ഫര്‍മാന്‍ ഖാനൊപ്പം തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം തേടിയ ഇരുവര്‍ക്കും, വൈകുന്നേരം അരുമാനൂര്‍ നയിനാര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്തി. മൊണാലിസയുടെ വീട്ടുകാര്‍ക്ക് അവരുടെ തന്നെ ഒരു ബന്ധുവിനെക്കൊണ്ട് മകളെ വിവാഹം ചെയ്യിക്കാനായിരുന്നു ആഗ്രഹം. പക്ഷെ മൊണാലിസയ്ക്ക് പ്രണയം ഫര്‍മാനോട് മാത്രം. മലയാളം, തമിഴ് സിനിമാ മേഖലകളിലെ നടനും, മോഡലുമാണ് ഇദ്ദേഹം. ഇന്‍ഡോര്‍ സ്വദേശിയാണ് മൊണാലിസ. ഫര്‍മാന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളയാളാണ്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതായിരുന്നു 18 കാരിയായ മൊണാലിസയുടെ പ്രശ്‌നം. പിതാവിനെതിരെ അവര്‍ പരാതിയും നല്‍കി. തിരുവനന്തപുരം
Full Story
  07-03-2026
നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്ന പോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ശത്രുക്കളല്ല, സിജെപിയാണെന്നും രാഹുല്‍ ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ വേെോട്ടടുപ്പിറക്കാന്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ അഞ്ചിന വാഗ്ദാനമാണ് യുഡിഎഫ് നല്‍കിയത്.

മോദിയെ നിയന്ത്രിക്കുന്നത് ട്രംപെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയും രാജ്യത്തിന്റെ കാര്‍ഷിക രംഗം വിദേശ രാജ്യത്തിന് വേണ്ടി തുറന്നുകൊടുത്തിട്ടില്ല. ഊര്‍ജ സുക്ഷയാണ് അടുത്തതായി വിദേശ ശക്തികള്‍ക്ക് തുറന്ന് കൊടുത്തത്. അമേരിക്ക
Full Story
  07-03-2026
ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ല; ക്ഷമ ചോദിച്ച് ഇറാന്‍
അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ പറഞ്ഞ് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്നം ശത്രുക്കള്‍ക്ക്
Full Story
  02-03-2026
ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി
പശ്ചിമേഷ്യയില്‍ സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷം ആശങ്ക ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകസമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. - പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ - കാനഡ ചര്‍ച്ചയില്‍ വിവിധ ധാരണാ പത്രങ്ങള്‍ ഇരു രാജ്യങ്ങളും കൈമാറി. 3 ധാരണാപത്രങ്ങള്‍ കൈമാറി. അപൂര്‍വ ധാതു സഹകരണം, പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, സാംസ്‌കാരിക സഹകരണം. AI ഉച്ചകോടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
Full Story
  01-03-2026
ഇറാന്റെ താല്‍ക്കാലിക നേതാവായി ആയത്തൊള്ള അലിറേസ അറാഫി
പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ അയത്തൊള്ള അലിറേസ അറാഫി ഇറാന്റെ താല്‍ക്കാലിക നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളായാണ് അറാഫിയെ കണ്ടിരുന്നത്. 67 കാരനായ അദ്ദേഹം പരിചയസമ്പന്നനായ ഒരു പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമാണ്. പരമോന്നത നേതാവിനെ നിയമിക്കുന്ന വിദഗ്ദ്ധരുടെ അസംബ്ലിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി അറാഫി നിലവില്‍ സേവനമനുഷ്ഠിക്കുന്നു.പരമോന്നത നേതാവിന്റെ ചുമതല താല്‍ക്കാലികമായി നിറവേറ്റുന്ന നേതൃത്വ കൗണ്‍സിലിലെ നിയമജ്ഞ അംഗമായി അറാഫിയെ നിയമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഇറാനിയന്‍ സ്റ്റുഡന്റ്സ് ന്യൂസ് ഏജന്‍സി (ISNA) റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി ?എജെയ്
Full Story
  28-02-2026
നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി: ഗള്‍ഫിലേക്ക് വ്യോമപാതകള്‍ നിശ്ചലമാകുന്നു
ഇറാന്‍ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാല്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. പുലര്‍ച്ചെ 2.38-ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വേയ്സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു. മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഇന്‍ഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DXB) ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍
Full Story
  27-02-2026
ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി; നാല് ദിവസത്തെ പൂര്‍ണ വിശ്രമം
ആരോഗ്യമന്ത്രി പത്തനംതിട്ടയിലെ വീട്ടിലെത്തി. നാല് ദിവസത്തെ പൂര്‍ണ വിശ്രമം ഡോക്ടഴ്‌സ് നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ മാര്‍ച്ച് രണ്ട് വരെയുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനിടെ, ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രിക്കൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫി എടുത്ത സംഭവത്തില്‍, പരിയാരം മെഡിക്കല്‍ കോളേജിനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ?മന്ത്രി
Full Story
[1][2][3][4][5]
 
-->




 
Close Window