Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
ഇന്ത്യ/ കേരളം
  25-04-2026
അപ്രഖ്യാപിത പവര്‍കട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി; രാത്രി 9 മുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി
കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

രാത്രി 9 മുതല്‍ 11 വരെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്,പകല്‍ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ചെറിയ അളവില്‍ നിയന്ത്രണം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Full Story
  25-04-2026
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍: സുരേഷ് ഗോപി കുറിച്ചു: - ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂല നടപടി
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ - കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു
Full Story
  25-04-2026
കാട്ടുഭരണത്തിന് അന്ത്യം കുറിച്ചു: ബംഗാളില്‍ വോട്ടിങ് കഴിഞ്ഞ ശേഷം നരേന്ദ്രമോദി
'കഴിഞ്ഞ രാത്രി മുഴുവന്‍ തൃണമൂല്‍ അവരുടെ ഗുണ്ടകളെ ശാക്തീകരിക്കുകയായിരുന്നു. ബംഗാളിലെ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും എനിക്ക് പറയാനുള്ളത് ഇതാണ്: ഇതൊരു വിപ്ലവത്തിന്റെ മണ്ണാണെന്നും വീരന്മാരുടെ മണ്ണാണെന്നും മറക്കരുത്. മെയ് 4ന് ഫലം പുറത്തുവന്നാല്‍, തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഒളിക്കാന്‍ ഇടമുണ്ടാകില്ല, അവരെ രക്ഷിക്കാന്‍ ആരും വരില്ല. ഇന്നലത്തെ ഒന്നാം ഘട്ട വോട്ടെടുപ്പ് തൃണമൂലിന്റെ കാട്ടുഭരണത്തിന്റെ അന്ത്യം കുറിച്ചു കഴിഞ്ഞു,' പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 92.88 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ, ബിജെപിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വോട്ടിംഗ് ശതമാനം തൃണമൂലിന്റെ
Full Story
  24-04-2026
തൃശൂരിലെ വെടിക്കെട്ട് നിര്‍മ്മാണശാലയുടെ ലൈസന്‍സിയും മരിച്ചു; ഏറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് സതീശന്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ലൈസന്‍സിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശനാണ് (46) മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ബേണ്‍ഡ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സതീശന്‍ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി
Full Story
  24-04-2026
ആം ആദ്മി പാര്‍ട്ടിയിലെ 7 എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു; എല്ലാവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ എഎപി
ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ,രാഘവ് ചദ്ദ ഉള്‍പ്പെടെ 7 എംപിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഒരുങ്ങുന്നതായി പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അയോഗ്യരാക്കപ്പെടേണ്ട ഏഴ് എംപിമാരുടെ പട്ടികയില്‍ രാഘവ് ചദ്ദയുടെ പേരും എഎപി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സന്ദീപ് പഥക്, സ്വാതി മലിവാള്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി പിളര്‍ത്താന്‍ ചദ്ദയെ പിന്തുണയ്ക്കുന്ന മറ്റ് നാല് രാജ്യസഭാ അംഗങ്ങളും ഈ പട്ടികയില്‍ ഉണ്ടായേക്കും.
മുതിര്‍ന്ന എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, രാജ്യസഭയിലെ എഎപി അംഗങ്ങളില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും തന്നോടൊപ്പം
Full Story
  21-04-2026
തൃശൂരിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ, പരുക്കേറ്റവര്‍ക്ക് 50,000 രൂപ
ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കി.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226
Full Story
  21-04-2026
തൃശൂര്‍ പൂരത്തിന് 5 ദിവസം ബാക്കി: പടക്കപ്പുരയില്‍ സ്‌ഫോടനം: 13 മരണം സ്ഥിരീകരിച്ചു: നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ക്കിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 27 തൊഴിലാളികള്‍ക്ക് പരിക്ക്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് ഏപ്രില്‍ 21 ഉച്ചതിരിഞ്ഞ് 3.30 ഓടെ വന്‍ സ്‌ഫോടനം നടന്നത്. 40 പേരാണ് അപകട സമയത്ത് അവിടെ ഉണ്ടായിരുന്നത് എന്നതാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരില്‍ ചിലരുടെ പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ശരീരഭാ?ഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയ്യാറാക്കിവെച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണ് കത്തിയത്. കിലോമീറ്ററുകള്‍ ദൂരെ വരെ മുഴക്കം കേള്‍ക്കുന്ന തരത്തിലുള്ള വലിയ സ്‌ഫോടനമാണ് ഉണ്ടായത്. അതേ സ്ഥലത്ത് തന്നെ തുടരെ വീണ്ടും സ്‌ഫോടനം നടന്നിരുന്നു.
Full Story
  20-04-2026
ആ ഹരാസ്മെന്റ് ഒരു 21 വയസുകാരനോട് ചെയ്യാന്‍ പാടില്ലാത്തതാണ്; മകനു വേണ്ടി പോരാടും - നിതിന്‍ രാജിന്റെ അച്ഛന്‍
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍, കമ്മീഷണറെ കണ്ട് കുടുംബം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തെന്ന് പിതാവ് രാജന്‍ പറഞ്ഞു. നിതിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു.

അവസാനം വരെ താന്‍ നിതിന്‍ രാജിന് വേണ്ടി പോരാടുമെന്ന് പിതാവ് പറഞ്ഞു. ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ത്ഥനോ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും റാമിനെയും സംഗീതയേയും ഇതുവരെ പിടിക്കാനായിട്ടില്ല. അതില്‍ ഒരു വീഴ്ച വരാന്‍ പാടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - അദ്ദേഹം പറഞ്ഞു.

തന്റെ അറിവോടെയാണ് ലോണ്‍ ആപ്പില്‍ നിന്ന്
Full Story
[1][2][3][4][5]
 
-->




 
Close Window