Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
ഇന്ത്യ/ കേരളം
  12-12-2024
പാലക്കാട് സിമന്റ് കയറ്റിയ ലോറി പാഞ്ഞു കയറി നാലു വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
മണ്ണാര്‍ക്കാട് കല്ലടിക്കോട് അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഇര്‍ഫാന, മിത,റിദ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വ്യഴാഴ്ച്ച വൈകിട്ട് നാലരയോടെ പനയമ്പാടത്താണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. കടയില്‍ നിന്ന് മിഠായി വാങ്ങി ഇറങ്ങവേ കാറുമായിടിച്ച് നിയന്ത്രണം വിട്ട ലോറി അവര്‍ക്കു നേരെ പാഞ്ഞുകയറുകയായിരുന്നു.

ലോറി വരുന്നതു കണ്ട ഒരു പെണ്‍കുട്ടി മതില്‍ എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്. മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു പെണ്‍കുട്ടിയുടെ മൃതദേഹം
Full Story
  11-12-2024
പിണറായി വിജയനും തമിഴ്‌നാടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നാളെ കുമരകത്ത്
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. കോട്ടയം ജില്ലയിലെ കുമരകത്തു വച്ചാണ് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയ്ക്കായി ഒത്തു ചേരുന്നത്. സ്റ്റാലിന്‍ ഉച്ചയോടെ കുമരകത്ത് എത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സ്റ്റാലിന്‍ കേരളത്തിലെത്തിയത്.

തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍.മുരുകാനന്ദം, മന്ത്രിമാരായ ദുരൈമുരുകന്‍, എ.വി വേലു, എം.പി.സ്വാമിനാഥന്‍ അടക്കമുള്ളവര്‍ സ്റ്റാലിന് ഒപ്പമുണ്ട്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.
Full Story
  11-12-2024
ഉപതിരഞ്ഞെടുപ്പില്‍ അവഗണന ഉണ്ടായി; എന്നെ മാറ്റി നിര്‍ത്താന്‍ ഒരു എംഎല്‍എ ശ്രമിച്ചു: ചാണ്ടി ഉമ്മന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് അവഗണന ഉണ്ടായെന്ന് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ. താന്‍ പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആര്‍ക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പല കാര്യങ്ങള്‍ കാണാം. ഒരു ചോദ്യം വന്നപ്പോള്‍ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും പറഞ്ഞത് എന്റെ ഒരു വിഷമം മാത്രമാണെന്നും പാര്‍ട്ടിക്കുള്ളില്‍ എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

തന്നെ മാറ്റി നിര്‍ത്താനും അവഗണിക്കാനും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഒരു എംഎല്‍എ ശ്രമിച്ചിരുന്നു. ഈ നീക്കമാണ് താന്‍ തുറന്നുപറഞ്ഞത്. അല്ലാതെ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല അതുകൊണ്ട് തന്നെ
Full Story
  11-12-2024
മറ്റൊരു സിനിമാ നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു; മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയമെന്നു നടി
ഹേമ കമ്മിറ്റിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് നടി. പ്രത്യേക അന്വേഷണ ഏജന്‍സി തന്നെ ഇത് വരെയും സമീപിച്ചിട്ടില്ല എന്ന് നടി പറയുന്നു. നാളെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മേലുള്ള അന്വേഷണത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് നീക്കം.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്ന് സംസ്ഥാന വനിത കമ്മീഷന്‍ വ്യക്തമാക്കി. അന്വേഷണം തടസ്സപ്പെട്ടാല്‍ പല ഇരകളുടെയും മൗലിക അവകാശം ലംഘിക്കപ്പെടും എന്ന്
Full Story
  10-12-2024
ആക്രമിക്കപ്പെട്ട യുവനടി രാഷ്ട്രപതിക്ക് കത്തയച്ചു: മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് അതിജീവിത
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ അതിജീവിത ചൂണ്ടിക്കാട്ടി.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ തുറന്നുപരിശോധിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടിയുടെ അസാധാരണ നീക്കം. കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും
Full Story
  10-12-2024
തിരുവനന്തപുരത്ത് മരിച്ച വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തന്‍കോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പോത്തന്‍കോട് കൊലക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Full Story
  09-12-2024
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കാന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താന്‍ പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും ആശാ ശരത് പറയുന്നു.

ഞാന്‍ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവില്‍ ദുബായില്‍ നിന്നും വരികയായിരുന്നു. കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതില്‍ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാല്‍ ഓരോ ആര്‍ട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നല്‍കുന്ന ഒരു അനുഭവമായിരുന്നു. - ആശ ശരത്
Full Story
  09-12-2024
വയനാട് ദുരന്തം: സഹായം നല്‍കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി
വയനാട്ടിലെ മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. വിഷയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസം കഴിഞ്ഞിട്ടും കേരളത്തിന് ഇതുവരെ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അമിത് ഷാ ഇത് ആദ്യമായല്ല പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി തെറ്റായ പ്രസ്താവന നടത്തുന്നത് ആദ്യമല്ല. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു. ഓാഗസ്റ്റ് 10 ന് പ്രധാനമന്ത്രി വയനാട്ടില്‍ വന്നു.
Full Story
[59][60][61][62][63]
 
-->




 
Close Window