Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
ഇന്ത്യ/ കേരളം
  18-04-2024
മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും സുരക്ഷിതവും കുറ്റമറ്റതുമാണ്; ആശങ്ക ഉണ്ടാകേണ്ടതില്ല - മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച് കാസര്‍ഗോഡ് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മുഴുവന്‍ വോട്ടെടുപ്പ് യന്ത്രങ്ങളും പൂര്‍ണമായും സുരക്ഷിതവും കുറ്റമറ്റതുമാണെന്നും യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിനായി ഇവിഎം സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍
Full Story
  17-04-2024
ഇന്ത്യ മഹാരാജ്യത്തിലെ 100 കോടി വോട്ടര്‍മാര്‍ ഒരുങ്ങി: 19ന് ആദ്യ ഘട്ടം വോട്ടെടുപ്പ്: കേരളത്തില്‍ 26ന്
പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണം അവസാനിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശിങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് ,രാജസ്ഥാന്‍, ഛത്തീസ്ഗഢ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരാകും ആദ്യ ഘട്ടത്തില്‍ ജനവിധി എഴുതുക.

റോഡ് ഷോയും റാലിയുമൊക്കെയായി പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശം തീര്‍ത്തു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അസമിലും ത്രിപുരയിലുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലികള്‍. പശ്ചിമ യുപിയില്‍ നടന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
പരസ്യം ചെയ്യല്‍

ത്രിപുരയില്‍ സിപിഎമ്മിനെയും
Full Story
  16-04-2024
ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: നാലാം റാങ്ക് നേടിയത് എറണാകുളം സ്വദേശി സിദ്ധാര്‍ഥ്
സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി കെ സിദ്ധാര്‍ത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ത്ഥിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ത്ഥ് നേടിയത്. നിലവില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
പരസ്യം ചെയ്യല്‍

ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ട മലയാളികള്‍: വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 ), രമ്യ ആര്‍ ( 45 ), ബിന്‍ ജോ പി ജോസ് (59), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), വിനീത് ലോഹിതാക്ഷന്‍ (169),
Full Story
  16-04-2024
ടെസ്റ്റ് നടത്തിയപ്പോള്‍ KSRTC സ്‌റ്റേഷന്‍ മാസ്റ്ററും മദ്യലഹരിയില്‍: ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങിയത് 100 ജോലിക്കാര്‍

കെഎസ്ആര്‍ടിസിലെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി ജീവനക്കാര്‍. 15 ദിവസത്തിനിടെ 100 ജീവനക്കാരെയാണ് പരിശോധനയിലൂടെ പിടികൂടിയത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സ്വിഫ്റ്റിലെയും കെഎസ്ആര്‍ടിസിയിലെ തല്‍ക്കാലിക ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി വിജിലന്റ്സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോ?ഗ്രാമിന്റെ ഭാ?ഗമായാണ് നടപടി. 60 കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നടത്തിയ

Full Story
  14-04-2024
30 വയസ്സുള്ള യുവതിയെ നടുറോഡില്‍ കുത്തി വീഴ്ത്തി: വിവാഹം നിശ്ചയിച്ച യുവതിക്ക് ദാരുണാന്ത്യം; കൊലപാതകി ആത്മഹത്യ ചെയ്തു
പാലക്കാട് പട്ടാമ്പിയില്‍ മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കി. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രവിയയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു അരുംകൊല. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. പ്രണയപ്പകയെ തുടര്‍ന്നാണ് സന്തോഷ് പ്രവിയയെ കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഇന്നു രാവിലെ
Full Story
  14-04-2024
സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി; ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും: ബിജെപി പ്രകടന പത്രിക പുറത്തിറക്കി
ലോക്‌സഭാ ഇലക്ഷനു മുന്നോടിയായി 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് നടപ്പാക്കും. 25 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്നും മുക്തര്‍. സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷം കൂടി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി.

രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കി.

6 ജി സാങ്കേതിക വിദ്യ നടപ്പാക്കും. ജന്‍ ഔഷധിയില്‍ 80 ശതമാനം
Full Story
  11-04-2024
തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹൈക്കോടതി തള്ളി
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നായിരുന്നു സ്വരാജിന്റെ പരാതി. ജസ്റ്റിസ് പി ജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം വോട്ടേഴ്‌സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് എറ്റവും വാശിയേറിയ പോരാട്ടമായിരുന്നു കഴിഞ്ഞ നിയമസഭ
Full Story
  11-04-2024
27 വര്‍ഷം മുന്‍പ് ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി
ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വര്‍ഷത്തിന് ശേഷം അഞ്ചല്‍ പൊലീസ് പിടികൂടി. വര്‍ക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവന്‍ (54) ആണ് പിടിയിലായത്.

1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചല്‍ -കുളത്തുപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവന്‍. കുളത്തൂപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബസില്‍ യാത്ര ചെയ്ത അഞ്ചല്‍ സ്വദേശിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ഇറക്കിയ ശേഷം കാറില്‍ കയറ്റി വര്‍ക്കല, പരവൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് സ്വകാര്യ ലോഡ്ജുകളില്‍ വച്ച് സജീവനും ബസ് ജീവനക്കാരുള്‍പ്പെടെയുള്ള
Full Story
[93][94][95][96][97]
 
-->




 
Close Window