Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ 'ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇമെയില്‍'; 70,000 കോടി രൂപയുടെ ബാധ്യത
reporter

ലണ്ടന്‍: ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ അയച്ച ഇമെയില്‍ രാജ്യത്തിന് 70,000 കോടിയിലധികം രൂപയുടെ (7 ബില്യന്‍ പൗണ്ട്) ബാധ്യതയായി മാറി. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടിഷ് ദൗത്യങ്ങളില്‍ സഹായികളായിരുന്ന ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുടെയും നൂറിലധികം ബ്രിട്ടിഷ് ചാരന്മാരുടെയും രഹസ്യവിവരങ്ങള്‍ താലിബാന്റെ കൈകളില്‍ എത്തിച്ച വിവരച്ചോര്‍ച്ചയാണ് ഇതിന് കാരണമായത്.

സംഭവത്തിന്റെ പശ്ചാത്തലം

- ബ്രിട്ടിഷ് സ്‌പെഷല്‍ ഫോഴ്സിലെ ഒരു ജൂനിയര്‍ ഓഫിസര്‍ അബദ്ധത്തില്‍ അയച്ച സ്‌പ്രെഡ്ഷീറ്റില്‍ പതിനായിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരുടെ പേരും വിലാസവും ഫോണ്‍ നമ്പറുകളും ഉള്‍പ്പെട്ടിരുന്നു.

- ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 100-ല്‍ അധികം ചാരന്മാരുടെ വിവരങ്ങളും ഇതോടെ പുറത്തായി.

- ഇവരുടെ ജീവന്‍ നേരിട്ട് ഭീഷണിയിലായതോടെ, അടിയന്തരമായി ബ്രിട്ടനിലേക്ക് മാറ്റുന്നതിനായി 'അഫ്ഗാനിസ്ഥാന്‍ റെസ്പോണ്‍സ് റൂട്ട്' (അഞഞ) പദ്ധതി ആരംഭിക്കേണ്ടി വന്നു.

ചെലവുകളും മറച്ചുവെച്ച നീക്കങ്ങളും

- വിവരച്ചോര്‍ച്ചയെ മറച്ചുവെക്കാന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ 'സൂപ്പര്‍ ഇന്‍ജങ്ഷന്‍' (ടൗുലൃശിഷൗിരശേീി) വഴി മാധ്യമങ്ങളെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് തടഞ്ഞു.

- ഹൈക്കോടതി ജസ്റ്റിസ് ചേംബര്‍ലെയ്ന്‍ കഴിഞ്ഞ വര്‍ഷം വിലക്ക് നീക്കിയപ്പോള്‍, സര്‍ക്കാര്‍ പാര്‍ലമെന്റിനോടും ജനങ്ങളോടും കള്ളം പറഞ്ഞുവെന്ന വിമര്‍ശനം ഉയര്‍ന്നു.

- ബ്രിട്ടിഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച 22 ബില്യന്‍ പൗണ്ടിന്റെ സാമ്പത്തിക ഗര്‍ത്തത്തില്‍ വലിയൊരു പങ്ക് ഈ അഫ്ഗാന്‍ പുനരധിവാസത്തിനായി രഹസ്യമായി മാറ്റിവെച്ചതാണെന്ന് വെളിപ്പെട്ടു.

- മൊത്തം പുനരധിവാസ പദ്ധതികള്‍ക്ക് 5.5 മുതല്‍ 6 ബില്യന്‍ പൗണ്ട് വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ വിവരച്ചോര്‍ച്ച മൂലം മാത്രം ഉണ്ടായ അധിക ചെലവ് 850 മില്യണ്‍ പൗണ്ടാണ്.

രാഷ്ട്രീയ വിവാദം

ബ്രിട്ടിഷ് സേന പരിശീലിപ്പിച്ച ഠഎ333, ഠഎ444 യൂണിറ്റുകളിലെ അംഗങ്ങളെ ഇപ്പോഴും ബ്രിട്ടനിലെത്തിച്ചിട്ടില്ലെന്നത് വലിയ പ്രതിഷേധത്തിന് കാരണമായി. മുന്‍ പ്രതിരോധ മന്ത്രി ജോണി മെര്‍സര്‍ ഇതിനെ ''ഹൃദയഭേദകം'' എന്ന് വിശേഷിപ്പിച്ചു.

പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന 2.5 ബില്യന്‍ പൗണ്ട് പുതിയ ഫണ്ടല്ല, മറിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ രഹസ്യമായി ചെലവഴിച്ച തുക കണക്കുകളില്‍ ശരിയായി രേഖപ്പെടുത്താനുള്ള 'അക്കൗണ്ടിങ് അഡ്ജസ്റ്റ്മെന്റ്' മാത്രമാണെന്ന് വിശദീകരിച്ചു. എന്നാല്‍, പൂര്‍ണ്ണമായ കണക്കുകള്‍ നല്‍കാന്‍ മന്ത്രാലയം ഇപ്പോഴും തയ്യാറായിട്ടില്ല

 
Other News in this category

 
 




 
Close Window