Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sun 10th May 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  07-03-2026
ഈ പ്രശ്‌നം ഞാന്‍ നോക്കിക്കോളാം: നിങ്ങള്‍ വിഷമിക്കണ്ട: വിവാഹമോചന കേസില്‍ മറുപടിയുമായി വിജയ്
`ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ടല്ലോ? അത് ഞാന്‍ നോക്കിക്കോളാം. നിങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുത്. നിങ്ങള്‍ വിഷമിച്ചാല്‍ എനിക്ക് മുറിവേല്‍ക്കും. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാന്‍ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല' - ടിവികെ നേതാവ് വിജയ് ആരാധകരോടു പറഞ്ഞു.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ താന്‍ നോക്കിക്കോളാമെന്നും ജനങ്ങള്‍ അതോര്‍ത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്യുടെ പ്രതികരണം. വിജയ്യുടെ വാക്കുകള്‍ കേട്ടതോടെ സ്ത്രീകള്‍ വലിയ കൈയടിയാണ് നല്‍കിയത്.
വിജയ്- സം?ഗീത വിവാഹ മോചന വാര്‍ത്തകള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാര്‍ത്തകള്‍
Full Story
  01-03-2026
ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യും: ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍
ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇറാനെ അടിച്ചമര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി.
Full Story
  01-03-2026
അമേരിക്കയെ നിരന്തരം വിമര്‍ശിച്ച നേതാവായിരുന്നു ഖമനേയി: 30 വര്‍ഷത്തിലേറെയായി ഇറാന്റെ പരമോന്നത നേതാവ്
അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും ഖമനയി മടി കാണിക്കാറില്ല. ഇറാനെ ആക്രമിച്ചാല്‍ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വിളിച്ചുപറഞ്ഞ ഖമനയിയെ അമേരിക്കക്ക് വന്‍ തലവേദനയുണ്ടാക്കിയിരുന്നു.
1979-ലെ ഇസ്ലാമിക് വിപ്ലവത്തിലൂടെ ഷാ ഭരണകൂടത്തെ പുറത്താക്കിയ കാലത്താണ് ഖമനയി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1989-ല്‍ റൂഹുള്ള ഖൊമേനിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി നിയമിതനായി. തുടക്കത്തില്‍ ഭരണരംഗത്ത് അത്ര ശക്തനല്ലെന്ന് കരുതപ്പെട്ടിരുന്ന ഖമനയി, പിന്നീട് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC) അടുത്ത ബന്ധം സ്ഥാപിച്ച് ഇറാന്റെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും
Full Story
  26-02-2026
പൊലീസുകാരനെ ഇടിച്ചു വീഴ്ത്തി കാറുമായി പാഞ്ഞു: വാഹന പരിശോധനയ്ക്കിടെ ആക്രമണം
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ എഎസ്‌ഐ പി എന്‍ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ 20 മീറ്റര്‍ മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡന്‍ ബ്രേക്കിട്ടതോടെ എഎസ്‌ഐ തെറിച്ചുവീഴുകയായിരുന്നു.
എസിഎം സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ കൈ കാണിച്ചതിനെ തുടര്‍ന്നു നിര്‍ത്തിയ ശേഷം അമിതവേഗതയില്‍ കാര്‍ ചീറിപായുകയായിരുന്നു. കാര്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
കാറില്‍ ഏതെങ്കിലും ലഹരി വസ്തുക്കളുണ്ടായിരുന്നോ എന്നാണ് പോലീസിന്റെ സംശയം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിയിരിക്കുന്നത്. സന്തോഷിന്റെ തുടകള്‍ക്ക് ക്ഷതം
Full Story
  19-02-2026
കര്‍ഷകനെ കല്യാണം കഴിക്കുന്ന യുവതികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ
കര്‍ഷകരെ വിവാഹം കഴിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക എംഎല്‍എ ഡോ. രംഗനാഥ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. തുമകുരു ജില്ലയിലെ കുനിഗല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രംഗനാഥ്, വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായി പ്രത്യേക പ്രഖ്യാപനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഗ്രാമങ്ങളില്‍ താമസിച്ച് കൃഷിയെ ആശ്രയിച്ച് കഴിയുന്ന പുരുഷന്മാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക അലവന്‍സും പ്രത്യേക പദവിയും നല്‍കണമെന്നാണ് കത്തിലെ ആവശ്യം. തന്റെ മണ്ഡലമായ കുനിഗല്‍ പ്രധാനമായും ഗ്രാമീണ മേഖലയാണെന്നും കൃഷിയാണ് അവിടുത്തെ പ്രധാന തൊഴിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഒട്ടുമിക്ക യുവാക്കളും
Full Story
  18-02-2026
ആക്ഷന്‍ ഹീറോയില്‍ അഭിനയിച്ച ഷഫീക്ക് 52 ലിറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍
'ആക്ഷന്‍ ഹീറോ ബിജു' സിനിമയിലൂടെ ശ്രദ്ധേയനായ 'അല്‍കു' എന്ന ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍. 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 58 ബോട്ടില്‍ (37.7 ലീറ്റര്‍) ബിയറുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രാത്രി 12 മണിക്കു ശേഷം ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്ന ഇയാളെ എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവില്‍പനയിലൂടെ ലഭിച്ച പേരായിരുന്നു 'അല്‍കു'. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് സ്വന്തം വാഹനത്തില്‍ മദ്യം എത്തിച്ചു നല്‍കുകയായിരുന്നു അല്‍കു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും
Full Story
  17-02-2026
കേരളത്തില്‍ റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച: ഫെബ്രുവരി 19 മുതല്‍ വിശ്വാസ ലോകത്തിനു നോമ്പുകാലം
കേരളത്തില്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. വിവിധ ഖാസിമാര്‍ സ്ഥിരീകരിച്ചു. ശഅബാന്‍ 30 പൂര്‍ത്തീകരിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിയായ ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി എന്നിവരും അറിയിച്ചു.
Full Story
  16-02-2026
ബസ്സിനുള്ളില്‍ സ്ത്രീക്കു നേരേ ലൈംഗിക അതിക്രമം: ആലപ്പുഴ സ്വദേശി അറസ്റ്റില്‍
എറണാകുളം ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനില്‍ എത്തിക്കുകയും ആയിരുന്നു.

സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന KSRTC ബസില്‍ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു, പിന്നീട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. KSRTC ജീവനക്കാര്‍ പ്രതിയെ
Full Story
[1][2][3][4][5]
 
-->




 
Close Window