Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  04-12-2025
ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി
ബൗണ്‍സര്‍ എന്നെഴുതിയ ടീ ഷര്‍ട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തില്‍ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ബൗണ്‍സര്‍മാരെ ഏര്‍പ്പാടാക്കിയതിന് എതിരെയുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ഉത്തരവ്.
കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗണ്‍സര്‍മാര്‍ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എന്‍ പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്കുനിയന്ത്രണവും പോലീസിന്റെയും ദേവസ്വം
Full Story
  04-12-2025
സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു - റിനി ആന്‍ ജോര്‍ജ്
ജാമ്യം നിഷേധിച്ച കോടതിവിധിക്ക് പിന്നാലെ രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 'ഇത് സത്യത്തിന്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാര്‍ട്ടിയോട് നന്ദി അറിയിക്കുന്നു. - രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി റിനി ആന്‍ ജോര്‍ജ്.
ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എന്റെ സഹോദരിമാര്‍ക്ക് നീതി നല്‍കാന്‍ നിമിത്തമായതില്‍ സന്തോഷിക്കുന്നു,' എന്ന് റിനി. മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പ്രതികരിച്ചത് റിനി ആയിരുന്നു.
കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, പേരുപരാമര്‍ശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവര്‍ഷക്കാലം
Full Story
  15-11-2025
ബിഹാറില്‍ ബിജെപി വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വലിയതോതില്‍ പണവും മസില്‍ പവറും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ വലിയ തോതില്‍ പണം ഉപയോഗിച്ചിട്ടുണ്ട്. മസില്‍ പവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. എന്തെല്ലാം ഘടകങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു എന്നത് സ്വയം വിമര്‍ശനപരമായി മഹാസഖ്യം പരിശോധിക്കും. തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചുകൊണ്ട് കൂടുതല്‍ ശക്തിയോടെ ജനങ്ങളെ സമീപിച്ച് അവരെ അണിനിരത്തി മുന്നോട്ട് പോവുക
Full Story
  15-11-2025
ബിഹാറില്‍ വോട്ട് കൊള്ള നടന്നു: തിരഞ്ഞെടുപ്പു ഫലം അവിശ്വസനീയം - കെ സി വേണുഗോപാല്‍
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തോല്‍വി പരിശോധിക്കും. കോണ്‍ഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു.

ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് 90% സ്ഥാനാര്‍ത്ഥികളും ജയിക്കുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
Full Story
  07-11-2025
എല്ലാ മാസവും 10 ലക്ഷം രൂപ വേണം: ഭാര്യയെ പിരിഞ്ഞ മുഹമ്മദ് ഷമിക്ക് ഉറക്കമില്ലാത്ത രാപകലുകള്‍
മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മകള്‍ക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിന്‍ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ നിലവിലെ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് ഹസിന്‍ ജഹാന്റെ
Full Story
  04-11-2025
ഭാര്യയെ ഡിവോഴ്‌സ് ചെയ്തു; പൂച്ചയെ നോക്കാനുള്ള പണം ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്
രണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ബുഗ്രയും ഭാര്യ എസ്ജിയും വിവാഹം മോചിതരായി. വിവാഹമോചനത്തിന് പിന്നാലെ പൂച്ചയെ നോക്കാന്‍ മുന്‍ ഭാര്യക്ക് 10,000 തുര്‍ക്കിഷ് ലിറ(ഏകദേശം 21,064 രൂപ) നല്‍കണമെന്ന് യുവാവിന് തുര്‍ക്കിഷ് കോടതിയുടെ ഉത്തരവ്. തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ യെനിസാഫാക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂളിലായിരിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് വാങ്ങിയ രണ്ട് പൂച്ചകളുടെ പരിചരണത്തിനായി പണം നല്‍കണമെന്ന് കോടതി യുവാവിനോട് ആവശ്യപ്പെട്ടു. ബുഗ്രയുമായുള്ള വിവാഹമോചന ഒത്തുതീര്‍പ്പിന്റെ ഭാഗമായി രണ്ട് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം എസ്ജിക്ക് ലഭിച്ചു. തുടര്‍ന്ന് പൂച്ചകളുടെ സംരക്ഷണത്തിനായി സാമ്പത്തിക സഹായം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ
Full Story
  29-10-2025
ദുബായിയിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കാന്‍ പറ്റുമോ? യുവതിയെ കയ്യോടെ പൊക്കി; വന്‍ തുക പിഴയടപ്പിച്ചു
ദുബായിലെ ഒരു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പിഴയും കടയ്ക്ക് നഷ്ടപരിഹാരവും ഉള്‍പ്പെടെ ആകെ 15,000 ദിര്‍ഹം (ഏകദേശം 3.5 ലക്ഷം രൂപ) നല്‍കാന്‍ ദുബായ് മിസ്ഡിമെനേഴ്സ് ആന്‍ഡ് വയലേഷന്‍സ് കോടതി കോടതി ഉത്തരവിട്ടു.
5,000 ദര്‍ഹം (ഏകദേശം 1.19 ലക്ഷം രൂപ) പിഴയും, മോഷ്ടിച്ച മാലയുടെ വില നികത്താന്‍ 10,000 ദര്‍ഹവും (ഏകദേശം 2.39 ലക്ഷം രൂപ) ചുമത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് മോഷണം നടന്നത്. യുവതി കടയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് മോഷണ വിവരമറിയുന്നത്.10,000 ദിര്‍ഹം വിലവരുന്ന ഒരു മാല ഡിസ്പ്ലേയില്‍ നിന്ന് നഷ്ടപ്പെട്ടതായി ഒരു
Full Story
  28-10-2025
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞിനെ ലൈംഗിക അതിക്രമം നടത്തിയ 40 വയസ്സുകാരന്‍: കൊല്ലം സ്വദേശി ഷൈജു അറസ്റ്റില്‍
കൊല്ലം കടയ്ക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വിട്ടുവരുന്ന വഴി മഴ നനയാതിരിക്കാന്‍ ബസ് സ്റ്റോപ്പില്‍ കയറി നിന്ന രണ്ടാം ക്ലാസുകാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ആറ്റുപുറം സ്വദേശിയായ ഷൈജു (40) ആണ് അറസ്റ്റിലായത്.
രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാള്‍ വിശേഷങ്ങള്‍ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും
Full Story
[1][2][3][4][5]
 
-->




 
Close Window