Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
ഫീച്ചര്‍ സ്‌പെഷ്യല്‍
  25-09-2025
വളര്‍ത്തു നായ്ക്കള്‍ക്കും വിനോദ സഞ്ചാരി നികുതി ചുമത്താന്‍ ഇറ്റലിയിലെ ബോല്‍സാനോ നഗരം
2026 ജനുവരി മുതല്‍ പുതിയ നായ നികുതി നിലവില്‍ വരുമെന്നും നഗര ഭരണാധികാരികള്‍ അറിയിച്ചു.
ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നികുതിയെന്ന് ബോല്‍സാനോ നഗര ഭരണാധികാരികള്‍ പറയുന്നു. സന്ദര്‍ശകരായ നായകളുടെ ഉടമകള്‍ ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം156 രൂപ) നികുതിയായി നല്‍കണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോല്‍സാനോയില്‍ നായകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നികുതി.
ബോല്‍സാനോയിലെ നായ ഉടമകളും ഒരു നായയ്ക്ക് വര്‍ഷം 100 യൂറോ നികുതിയായി നല്‍കണം. തെരുവുകള്‍ വൃത്തിയാക്കുന്നതിനുള്ള ചെലവുകള്‍ക്കായും, നായകള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കും മാത്രമായി പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും വേണ്ടിയാണ് ഈ നികുതി എന്നാണ് അധികൃതര്‍ പറയുന്നത്.
Full Story
  23-09-2025
സിനിമ കാണാന്‍ എത്തുന്നവരെ കുപ്പിവെള്ളം കൊണ്ടു വരാന്‍ സമ്മതിക്കില്ലെങ്കില്‍ തിയേറ്ററുകാര്‍ സൗജന്യമായി കുടിവെള്ളം കൊടുക്കണമെന്ന് ഉപഭോക്തൃകോടതി ഉത്തരവ്
മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ ശ്രീകാന്ത് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. (court asked multiplex theatres to assure free water to all)

പുറത്തുനിന്ന് ഭക്ഷണപാനീയങ്ങള്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയും സൗജന്യമായി കുടിവെള്ളം നല്‍കാതിരിക്കുകയും ചെയ്യുന്നത് തിയേറ്റര്‍ ഉടമകളുടെ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കും എന്നുള്‍പ്പെടെ ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഏപ്രിലില്‍ കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പരാതിക്കാരന്‍ സിനിമ കാണാനെത്തുകയും പുറത്തുനിന്ന് പാനീയം കയറ്റിയത്
Full Story
  22-09-2025
72 വയസ്സുകാരന്‍ സ്റ്റാനിസ്ലാവ് 27 വയസ്സുള്ള അന്‍ഹെലിനയെ ഇന്ത്യയിലെത്തി വിവാഹം കഴിച്ചു
ഹിന്ദു ആചാരപ്രകാരം യുക്രേനിയന്‍ സ്വദേശികളായ യുവതിയും 72കാരനും വിവാഹിതരാകുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. എന്‍ഡിടിവി രാജസ്ഥാന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, നാല് വര്‍ഷത്തെ ലിവിങ്-ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് സ്റ്റാനിസ്ലാവും (72), അന്‍ഹെലിനയും (27) പരമ്പരാഗത ആചാരങ്ങളിലൂടെ ഒന്നിക്കാന്‍ തീരുമാനിച്ചത്. ജയ്പൂരും ഉദയ്പൂരും പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ അവര്‍ വിവാഹത്തിനായി ജോധ്പൂര്‍ തിരഞ്ഞെടുക്കുകയായിരുന്നു.
വീഡിയോയില്‍, വരന്‍ ഷെര്‍വാണിയും തലപ്പാവും ധരിച്ചപ്പോള്‍, വധു പരമ്പരാഗത മര്‍വാരി വസ്ത്രമാണ് തിരഞ്ഞെടുത്തത്. സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്ത വിവാഹ ചടങ്ങുകള്‍ ഒരു ഹോട്ടലില്‍ വെച്ചാണ് നടന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാവിലെ നടന്ന ഹല്‍ദി ചടങ്ങോടെയാണ്
Full Story
  11-09-2025
പെരുമ്പാമ്പിനെ പിടിച്ച് എണ്ണയിലിട്ട് ഫ്രൈയാക്കി; പാമ്പ് ഫ്രൈ കഴിക്കുന്നതിനു മുന്‍പേ പിടിയിലായി
കണ്ണൂര്‍ പാണപ്പുഴയില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി ഭക്ഷിച്ച രണ്ട് യുവാക്കള്‍ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ വീട്ടില്‍ യു പ്രമോദ് (40), ചന്ദനംചേരി വീട്ടില്‍ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: കാസര്‍ഗോഡ് 17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടിലായിരുന്നു പ്രതികള്‍ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തളിപ്പറമ്പ്
Full Story
  11-09-2025
മൂകാംബികാ ദേവിക്കും വീരഭദ്രസ്വാമിക്കും വജ്ര കിരീടവും സ്വര്‍ണ്ണ വാളും മുഖരൂപവും സമര്‍പ്പിച്ച് ഇളയരാജ

വജ്രമാല ഉള്‍പ്പെടെ 8 കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് കൊല്ലൂരില്‍ സമര്‍പ്പിച്ചത്. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജയെ വാദ്യമേളങ്ങളോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്നാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു. കൊടിമരത്തിനു മുന്നില്‍ ക്ഷേത്ര മുഖ്യ അര്‍ച്ചകന്‍ കെ എന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തിലാണ് ആഭരണങ്ങള്‍ ദേവിക്ക്

Full Story
  10-09-2025
കാര്‍ വാങ്ങി. നാരങ്ങ നിലത്തു വച്ച് കയറ്റിയിറക്കി. പുത്തന്‍ ഥാര്‍ തലയും കുത്തി കെട്ടിടത്തിനു താഴേക്ക്
പുതിയ മഹീന്ദ്ര ഥാര്‍ പുറത്തിറക്കുന്നതിന് മുന്‍പായി നാരങ്ങയ്ക്കുമേല്‍ കയറ്റിയിറക്കാനുള്ള യുവതിയുടെ ശ്രമത്തിനിടെ വാഹനം ഷോറൂമിന്റെ ഒന്നാംനിലയില്‍നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. 29കാരിയായ മാനി പവാറിനാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാനി പവാര്‍ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമില്‍ എത്തിയത്.
വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജയും ചടങ്ങുകളും നടത്താന്‍ അവര്‍ തീരുമാനിച്ചു. ഥാര്‍ റോഡിലിറക്കുന്നതിന് മുന്‍പായി ചക്രത്തിനടിയില്‍ നാരങ്ങ വെച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ
Full Story
  02-09-2025
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് 46-ാം വിവാഹ വാര്‍ഷികം. മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ വിവാഹ ക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. '46 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവര്‍ത്തിക്കുമ്പോള്‍, 1979 സെപ്റ്റംബര്‍ 2നായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയന്‍ വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ക്ഷണക്കത്ത് തയാറാക്കിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍
Full Story
  01-09-2025
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്നു സംശയം: അന്വേഷണം ആരംഭിച്ചു
വിമാനത്താവളത്തില്‍ നിന്നും മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തട്ടിപ്പില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ഔട്ട്ലെറ്റില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഓഫര്‍ ചെയ്ത് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ഇതും വായിക്കുക: ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല്‍ വഴുതി കൊക്കയിലേക്കുവീണ വയോധികനെ സബ് ഇന്‍സ്‌പെക്ടര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി
ഇതുവഴി യാത്രക്കാര്‍ക്ക് അനുവദിക്കപ്പെട്ട അളവിനെക്കാള്‍ മദ്യം ലഭിക്കുന്നുവെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള പരാതി. പ്രിവന്റീവ് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണത്തില്‍
Full Story
[2][3][4][5][6]
 
-->




 
Close Window