Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.2945 INR  1 EURO=109.4331 INR
ukmalayalampathram.com
Sun 29th Mar 2026
UK Special
  21-04-2025
മരണാനന്തര ചടങ്ങുകള്‍ ആചാരരഹിതം ആക്കണമെന്നാണ് മാര്‍പ്പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്
പോപ്പ് ഫ്രാന്‍സിസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ട ഉടനെ വത്തിക്കാന്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലമായ Novendiale പ്രഖ്യാപിക്കും. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെളുത്ത കാസക്ക് (cassock ) ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരംകൊണ്ട് നിര്‍മിച്ച പേടകത്തില്‍ കിടത്തും. സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചാണ് മുന്‍പ് ഈ മഞ്ചങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ 2024ല്‍ പോപ് ഫ്രാന്‍സിസ് സംസ്‌കാര നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.

അതുപോലെ തന്നെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനായി എംബാം ചെയ്ത ശരീരം ഉയര്‍ത്തിയ പീഠത്തിലോ കാറ്റാഫാള്‍ക്കിലോ (catafalque) സ്ഥാപിക്കുന്ന ചടങ്ങും ഉണ്ടായേക്കില്ല. ശരീരം പേടകത്തില്‍ കിടത്തി തന്നെയായിരിക്കാം പൊതുദര്‍ശനം.
Full Story
  21-04-2025
ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ അക്രമാസക്തരായി
ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവര്‍ പാര്‍ലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

ഈ വിധി വന്നതോടെ ജെന്‍ഡര്‍ റെക്കഗ്നിഷന്‍ സര്‍ട്ടിഫിക്കറ്റ് (ജി ആര്‍ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവര്‍ക്ക് സിംഗിള്‍ സെക്‌സ് സ്‌പേസുകള്‍ അഥവാ സ്ത്രീകള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികള്‍, ചേഞ്ചിംഗ് റൂമുകള്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും ട്രാന്‍സ് അവകാശങ്ങള്‍ക്കായുള്ള മുദ്രവാക്യങ്ങളായിരുന്നു ഉയര്‍ത്തിയതെങ്കില്‍ അവരില്‍ ചിലര്‍ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ളോോ
Full Story
  21-04-2025
യുകെയിലെ സ്‌കൂളുകളില്‍ ബ്രേക്ക്ഫാസ്റ്റ് സൗജന്യം: ലേബര്‍ സര്‍ക്കാര്‍ വാക്കു പാലിച്ചു
ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്‌കൂളുകളില്‍ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍. ഇതിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച ആരംഭിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്‌കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. ലേബര്‍ സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ ഒരു വര്‍ഷം 30 മില്യണ്‍ പൗണ്ട് വേണം. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

അധ്യാപകരും രക്ഷിതാക്കളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും വലിയ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള ഫണ്ടിങ്ങിനെ സംബന്ധിച്ച് പലരും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 30 മില്യണ്‍ പൗണ്ട് എന്നത് ഇത്രയും ബ്രഹത്തായ പദ്ധതിക്ക് ആവശ്യമായ
Full Story
  21-04-2025
18 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ അടക്കം 44 രാജ്യങ്ങളില്‍ ഇസ്ലാം ഭരണം വരും

ലണ്ടന്‍: 27 വര്‍ഷം മുമ്പ് 1996-ല്‍ അന്തരിച്ച ബാബ വംഗ, ബള്‍ഗേറിയയില്‍ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. വാന്‍ഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാര്‍ഥ പേര്. 12 -ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങള്‍ കാണാന്‍ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും ന്യൂയോര്‍ക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുന്‍പ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോഴിതാ അടുത്ത 18 വര്‍ഷത്തിനുള്ളില്‍, അതായത് 2043 ആകുമ്പോഴേക്കും, യൂറോപ്പിലെ 44 രാജ്യങ്ങളില്‍ ഇസ്ലാം ആധിപത്യം സ്ഥാപിക്കുമെന്നാണ് ബാബ വാംഗയുടെ പ്രവചനം. യൂറോപ്പിലെ 4 രാജ്യങ്ങള്‍ ഇസ്ലാം

Full Story
  21-04-2025
സ്ത്രീ ലിംഗപരമായ നിര്‍വചനം ട്രാന്‍സ് അവകാശങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് സംശയം

ലണ്ടന്‍: ആരാണ് യഥാര്‍ത്ഥ 'സ്ത്രീ' എന്നതുസംബന്ധിച്ച് യുകെ കോടതിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു. ജീവശാസ്ത്രപരമായ ലിംഗപരതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം 'സ്ത്രീ' എന്ന വാക്കിന്റെ നിയമപരമായ നിര്‍വചനമെന്ന യുകെ കോടതിയുടെ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രാന്‍സ് വിഭാഗത്തിലുള്ള സ്ത്രീകള്‍ തുല്യത നിയമങ്ങള്‍ക്കുകീഴിലുള്ള നിര്‍വചനത്തില്‍പെടില്ലെന്ന് കോടതി പറയുന്നു. ഇത് ട്രാന്‍സ് സ്ത്രീകള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ ലിംഗഭേദത്തിന് നിയമപരമായ അംഗീകാരം നല്‍കുന്ന ഔപചാരിക രേഖയായ ജിആര്‍സി (ലിംഗഭേദ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്) കൈവശമുള്ള ഒരു

Full Story
  21-04-2025
യുകെ സുപ്രീംകോടതി വിധിക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തം

ലണ്ടന്‍: സ്ത്രീയുടെ നിയമപരമായ നിര്‍വചനം സംബന്ധിച്ച് യുകെ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. സ്ത്രീ എന്ന വിശേഷണത്തില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ സ്ത്രീകളെ ഒഴിവാക്കി. 2010 ലെ സമത്വ നിയമവും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നിരുന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഈ വിധി ആശങ്ക സൃഷ്ടിക്കുമെന്നും വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോടതി വിധിയില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം പ്രകടനങ്ങള്‍ അരങ്ങേറി യുകെയിലെ

Full Story
  21-04-2025
ഇംഗ്ലണ്ടിലെ 750 സ്‌കൂകളില്‍ അടുത്തയാഴ്ച മുതല്‍ സൗജന്യ ബ്രേക്ക് ഫാസ്റ്റ് ക്ലബ്

ലണ്ടന്‍: ലേബര്‍ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ സ്‌കൂളുകളിലെ സൗജന്യ ബ്രേക്ക്ഫാസ്റ്റ് ക്ലബുകള്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇംഗ്ലണ്ടിലെ 750 പ്രൈമറി സ്‌കൂളുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ക്ലബിനൊപ്പം അരമണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയറുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. തുടക്കം വിജയകരമായാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. ഈ ചൊവ്വാഴ്ച മുതല്‍ ജൂലൈയില്‍ സ്‌കൂള്‍ അടയ്ക്കുന്നതു വരെയാണ് പദ്ധതിയുടെ ട്രയല്‍ റണ്‍. പദ്ധതി പൂര്‍ണമായും നടപ്പാക്കാന്‍ 30 മില്യണ്‍ പൗണ്ടാണ് ഒരു വര്‍ഷം വേണ്ടിവരിക.

Full Story

  20-04-2025
സൗതാംപ്റ്റണില്‍ താമസിക്കുന്ന ഷിന്റോയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സൗത്താംപ്ടണില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷിന്റോ പള്ളുരുത്തില്‍ അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: റിയ ഷിന്റോ. മക്കള്‍: അമേയ ഗ്രേസ്, അല്‍ന മറിയ. കണ്ണൂര്‍ ഉളിക്കല്‍ പുറവയല്‍ പി. എ. ദേവസ്യ, അന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ഷിജോ പള്ളുരത്തില്‍ ദേവസ്യ (കോണ്‍വാള്‍, യുകെ), ഷെറിന്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്താണ് ജോലി ചെയ്തിരുന്നത്. ഐല്‍ ഓഫ് വിറ്റിലെ ഹോട്ടല്‍ മുറിയില്‍ ഷിന്റോയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗത്താംപ്ടണ്‍ ടൗണ്‍ സെന്ററിലാണ് ഷിന്റോ താമസിച്ചിരുന്നത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയാണ്.
Full Story
[241][242][243][244][245]
 
-->




 
Close Window