Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=108.8969 INR
ukmalayalampathram.com
Mon 30th Mar 2026
UK Special
  13-03-2025
ബ്രിട്ടിഷ് യുവതി ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി: 2 പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പരാതി: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണു പ്രതി
ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണു പ്രതിയെന്നു പോലീസ്. വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായ വിവരം ബ്രിട്ടീഷ് ഹൈക്കമ്മീഷന് കൈമാറിയിട്ടുണ്ട്.
ഡല്‍ഹി മഹിപാല്‍പുരിയിലെ ഹോട്ടലിലാണ് സംഭവം. വിദേശ വനിതയുടെ പരാതിയില്‍ രണ്ടുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനായി തയാറെടുത്ത ബ്രിട്ടീഷ് വനിത ഇന്‍സ്റ്റഗ്രാം വഴിയാണ് റീല്‍ ചെയ്യുന്ന കൈലാഷിനെ പരിചയപ്പെട്ടു.
യു കെയില്‍ നിന്ന് ഗോവയിലെത്തിയ യുവതിയെ കാണാന്‍ കൈലാഷ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, ഗോവയിലെത്താന്‍ പ്രയാസമുണ്ടെന്ന് വ്യക്തമാക്കിയ
Full Story
  13-03-2025
യുകെയില്‍ കെയറര്‍ ജോലിയും ഇന്ത്യക്കാര്‍ക്ക് കിട്ടാതാകുമോ? നിയമം പുതുക്കുകയാണ് സര്‍ക്കാര്‍
ഏപ്രില്‍ 9 മുതല്‍ വിദേശത്ത് നിന്നും പുതിയ കെയര്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കെയര്‍ പ്രൊവൈഡര്‍മാര്‍ അതിനു മുന്‍പ് ഇംഗ്ലണ്ടില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിക്കുന്ന ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി തെളിക്കണമെന്നാണ് പുതിയ നിബന്ധന.

ഇതുവഴി യുകെയിലെ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ മേഖലയില്‍ ഒരു കരിയര്‍ ലക്ഷ്യമിട്ട് എത്തിയവര്‍ക്ക് ഇത് തുടരാനും, വിദേശ റിക്രൂട്ട്മെന്റിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും, പ്ലാന്‍ ഫോര്‍ ചേഞ്ച് വഴി ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ ശക്തി വീണ്ടെടുക്കാനുമാണ് ലക്ഷ്യമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കുന്നു.

നിലവിലെ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ലൈസന്‍സ് നഷ്ടമാകുമ്പോള്‍ പുതിയ സ്പോണ്‍സറെ ലഭിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടുന്ന ദുരവസ്ഥ
Full Story
  13-03-2025
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ യുകെയിലെ തൊഴിലാളികളുടെ പാര്‍ട്ടി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്: സ്ഥാപനം ലാഭത്തിലാകുമെന്ന് കണ്ടെത്തല്‍
ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് സ്ഥാപനം ലാഭത്തിലാക്കാമെന്നുള്ള ഉട്ടോപ്യന്‍ പദ്ധതിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് യുകെയിലെ ലേബര്‍ സര്‍ക്കാര്‍. ആദ്യം എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ആയിരക്കണക്കിന് ജീവനക്കാരെ ഒഴിവാക്കാനാണ് ശ്രമം. പിന്നീട് എല്ലാ വകുപ്പുകളിലും പിരിച്ചു വിടല്‍ നടപ്പാക്കും. അങ്ങനെ 353 ബില്ല്യണ്‍ പൗണ്ട് ചെലവ് കുറയ്ക്കാമെന്നുള്ള കണ്ടെത്തല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ് അവര്‍ തന്നെ ഏര്‍പ്പെടുത്തിയ എച്ച് ആര്‍ വിദഗ്ധര്‍.

എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. എന്നാല്‍ ഈ വെട്ടിനിരത്തല്‍ എന്‍എച്ച്എസ് മാത്രം ഒതുങ്ങില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ്
Full Story
  13-03-2025
ലൈംഗിക പീഡനക്കേസില്‍ വിരമിച്ച ബിഷപ്പിന് 4 വര്‍ഷം ജയില്‍: പ്രതി 84 വയസ്സുകാരന്‍ ആന്റണി പിയേഴ്‌സ്
ലൈംഗിക പീഡനകേസില്‍ മുന്‍ ബിഷപ്പിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ. സ്വാന്‍സി ബിഷപ്പ് സ്ഥാനത്തു നിന്നും 2008ല്‍ വിരമിച്ച ആന്റണി പിയേഴ്‌സ് എന്ന 84കാരന്‍ ഒരു പാരിഷില്‍ പുരോഹിതനായിരുന്ന സമയത്തായിരുന്നു ലൈംഗിക പീഡനം. 16 വയസ്സില്‍ താഴെയുള്ള അഞ്ചോളം കുട്ടികളോട് മോശമായി പെരുമാറിയ സംഭവങ്ങളില്‍ ഇദ്ദേഹം കുറ്റസമ്മതം നടത്തി. പിയേഴ്സ് സ്വാന്‍സിയിലെ വെസ്റ്റ് ക്രോസില്‍ ഇടവക പുരോഹിതനായിരുന്ന സമയത്താണ് കുറ്റം ചെയ്തത്. സ്വാന്‍സി ക്രൗണ്‍ കോടതിയിലാണ് ശിക്ഷ വിധിച്ചത്.നീണ്ട 30 വര്‍ഷക്കാലത്തോളം ഇത് സംബന്ധിച്ച് മൗനം പാലിച്ച ഇര പിന്നീട് 2023 ല്‍ ആയിരുന്നു ഇത് ചര്‍ച്ച് സേഫ്ഗാര്‍ഡിംഗ് ഓഫീസര്‍മാരോട് പറയുന്നത്.

പിയേഴ്‌സിനെതിരെ മറ്റൊരു ലൈംഗിക പീഡന പരാതി 1993ല്‍ ലഭിച്ചിരുന്നെന്നും 17 വര്‍ഷക്കാലത്തോളം ആ പരാതി പോലീസിന്
Full Story
  13-03-2025
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ വന്ന ബ്രിട്ടീഷ് യുവതി പീഡിപ്പിക്കപ്പെട്ടു

ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. ഡല്‍ഹി മഹിപാല്‍പൂരിലെ ഹോട്ടലില്‍ വെച്ച് പീഡനത്തിനിരയായി എന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുഹൃത്ത് കൈലാഷിനെയും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസീമിനെയും പൊലീസ് അറസ്റ്റ് ചെയ്തു.അവധി ആഘോഷത്തിനിടെ മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കാനാണ് യുവതി യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കൈലാഷിനെ വിളിച്ച് ഒപ്പം വരാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തനിക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കൈലാഷ്, യുവതിയോട് ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

Full Story
  13-03-2025
വിദ്യാര്‍ഥികള്‍ക്ക് യുകെയും കാനഡയും വേണ്ട, താത്പര്യം ജര്‍മനിയോട്

ലണ്ടന്‍: അന്താരാഷ്ട്ര നിലവാരത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന സ്വപനമാണ് പല വിദ്യാര്‍ഥികളെയും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. 2024 ലെ കണക്കുകള്‍ പ്രകാരം വിദ്യാര്‍ഥികളുടെ ഇഷ്ട്ട സ്ഥലമായി മാറിയിരിക്കുകയാണ് ജര്‍മനിയും റഷ്യയും. കഴിഞ്ഞ വര്‍ഷത്തില്‍ ജര്‍മ്മനിയിലേക്ക് 34,702 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് പഠനത്തിനായി എത്തിയത്. കൂടാതെ റഷ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 34% വര്‍ധനവ് രേഖപ്പെടുത്തി. കാനഡക്കും യുകെക്കും പുറമെ സ്റ്റുഡന്‍സ് വിസ ഈ രാജ്യങ്ങളില്‍ കോംപ്ലിക്കേറ്റഡ് അല്ലാത്തതും കുറഞ്ഞ ചിലവില്‍ ഇവിടങ്ങളിലേക്ക് പഠത്തിനായി എത്താന്‍ സാധിക്കുന്നതുമാണ് വിദ്യാര്‍ഥികളെ കൂടുതല്‍ അടുപ്പിക്കുന്നത്. ജര്‍മ്മനിയിലെ

Full Story
  13-03-2025
വാര്‍വിക് ഷറിലെ റസ്റ്ററന്റില്‍ റെയ്ഡ്: മൂന്നു ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാര്‍വിക്?ഷര്‍: വാര്‍വിക്?ഷറിലെ സ്റ്റാര്‍ ഗ്രില്‍ റസ്റ്ററന്റില്‍ ഹോം ഓഫിസ് നടത്തിയ റെയ്ഡില്‍ ഇന്ത്യക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഗ്രീന്‍ഹില്‍ സ്ട്രീറ്റിലെ സ്റ്റാര്‍ ഗ്രില്ലിലാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് ഇമിഗ്രേഷന്‍, കംപ്ലയന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) സംഘമാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ആളുകള്‍ ജോലി ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഫെബ്രുവരി 28ന് നടന്ന റെയ്ഡില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നുവെന്ന് ഹോം ഓഫിസ് അറിയിച്ചു. സ്റ്റാര്‍ ഗ്രില്ലിന് സിവില്‍ പെനാല്‍റ്റി റെഫറല്‍ നോട്ടിസ് നല്‍കി. ഇത് പ്രകാരം 60,000 പൗണ്ട് വരെ പിഴ ഈടാക്കാം. കൂടാതെ,

Full Story
  13-03-2025
ലണ്ടനില്‍ നഗ്നതാ പ്രദര്‍ശനം: രക്ഷപെടാന്‍ ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതി ആരോഗ്യമന്ത്രിയുടെ മുന്‍ അസിസ്റ്റന്റ്

ലണ്ടന്‍: നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുകെ ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ്ങിന്റെ അസിസ്റ്റന്റ് അറസ്റ്റിലായി. 13 വയസ്സുള്ള പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ പ്രതി സാം ഗൗള്‍ഡ് (33) ആണ് പിടിയിലായത്. അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിയുടെ രക്ഷയ്ക്കെത്തിയത് വഴിപോക്കനായ ഒരാളാണ്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സാം ഗൗള്‍ഡിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. റെഡ്ബ്രിജ് കൗണ്‍സിലറും ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയുമാണ് സാം. സംഭവത്തിന് പിന്നാലെ ലേബര്‍ പാര്‍ട്ടി സാമിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അതിക്രമത്തിന് ഇരയായ തന്റെ മകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണെന്ന് അമ്മ വെളിപ്പെടുത്തി.

Full Story
[270][271][272][273][274]
 
-->




 
Close Window