Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇന്ത്യ/ കേരളം
  09-08-2024
നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച യൂട്യൂബര്‍ അജു അലക്സ്(ചെകുത്താന്‍) പൊലീസ് കസ്റ്റഡിയില്‍
താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കേസെടുത്ത പിന്നാലെ അജു അലക്‌സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ 'അമ്മ'യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.
Full Story
  09-08-2024
യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അറസ്റ്റില്‍
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ സമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയില്‍ ഇയാള്‍ വിഡിയോ ചെയ്തതെന്നാണ് പരാതി.

2022-ല്‍ സമാനമായ കേസില്‍ സൂരജ് പാലക്കാരനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കേസിനു പിന്നാലെ യൂട്യൂബര്‍ ഒളിവില്‍ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Full Story
  09-08-2024
വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഉഗ്രശബ്ദവും മുഴക്കവും ഉണ്ടായെന്നു നാട്ടുകാര്‍
വയനാട് നെന്മേനിയിലെ ചില മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍.
ഭൂമിക്കടയില്‍ ഉഗ്രശബ്ദവും മുഴക്കവും കുലുക്കവും ഉണ്ടായതായി പറഞ്ഞു. ഭൂമി കുലുക്കമുണ്ടായെന്ന സംശയത്തില്‍ ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം
നല്‍കി. അധികൃതര്‍ നല്‍കി. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ആണ് പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വലിയ ശബ്ദവും മുഴക്കവും ഉണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. മേഖലയിലെ
Full Story
  08-08-2024
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം ഹെലികോപ്ടറില്‍; വയനാട്ടിലേതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ പര്യടനം നടത്തും. പ്രധാനമന്ത്രിയ്ക്കൊപ്പം ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുക. കല്‍പ്പറ്റയിലാകും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിറക്കുക. കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം അദ്ദേഹം ഉരുള്‍പൊട്ടല്‍ കണ്ണീര്‍ഭൂമിയാക്കിയ ചൂരല്‍മലയിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം മുതലായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
അതേസമയം, ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റന്നാള്‍ പ്രധാനമന്ത്രി ദുരന്തഭൂമി
Full Story
  07-08-2024
കര്‍ണാടകയിലെ ഷിരൂരില്‍ മലയിടിഞ്ഞു കാണാതായ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി
ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാകും നിയമനം. ബാങ്ക് അധികൃതര്‍ നേരിട്ടെത്തി അര്‍ജുന്റെ കുടുംബത്തെ വിവരം അറിയിച്ചു.

നേരത്തെ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അര്‍ജുന്റെ ഭാര്യയ്ക്ക് ഉചിതമായ ജോലിനല്‍കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷം ബാങ്ക് തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പരസ്യം ചെയ്യല്‍

അര്‍ജുന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പൊന്നും
Full Story
  07-08-2024
എല്ലാവരേയും ജയിപ്പിക്കുന്ന പരിപാടി അവസാനിപ്പിച്ചു; എട്ടാം ക്ലാസില്‍ നിന്നു ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം
സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഇല്ല. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.

2026-27ല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം
Full Story
  06-08-2024
കേരളത്തിലെ രണ്ടു റെയില്‍വേ സ്‌റ്റേഷനുകളുടെ പേരു മാറ്റി; സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പേരു മാറ്റം.
കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് പേരു മാറ്റം. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു.

ഇതോടെ, ഈ രണ്ടു സ്റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും. ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അംഗീകരിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 9 കിലോ മീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്റ്റേഷനുകള്‍.
Full Story
  06-08-2024
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ പുറത്താക്കിയതില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുണ്ടെന്നു റിപ്പോര്‍ട്ട്: ചൈനയാണു പണം മുടക്കിയതെന്നും വാര്‍ത്ത
ഷെയ്ഖ് ഹസീനയെ പുറത്താക്കാന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ ഗൂഡാലോചന നടത്തിയെന്നു സൂചന. ഇസ്ലാമി ഛാത്ര ശിബിര്‍ ഗൂഢാലോചന നടത്തി. ഇതിന് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഫണ്ട് ചെയ്തത്. പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ബംഗ്ലാദേശ് വിരുദ്ധ എക്സ് ഹാന്‍ഡിലുകള്‍ വഴി ശ്രമിച്ചുവെന്നും ഹസീന സര്‍ക്കാരിനെതിരെ 500-ലേറെ ട്വീറ്റുകള്‍ പാക് ഹാന്‍ഡിലുകളില്‍നിന്ന് പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്‍ ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍
Full Story
[64][65][66][67][68]
 
-->




 
Close Window