Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
ഇന്ത്യ/ കേരളം
  10-02-2024
നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ അവസാന പാര്‍മെന്റ് സമ്മേളനം ഇന്നു സമാപിച്ചു; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി
മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കടന്നുപോകുന്നത് പരിഷ്‌ക്കാരത്തിന്റെയും മാറ്റത്തിന്റെയും അഞ്ച് വര്‍ഷങ്ങളാണെന്ന് മോദി പറഞ്ഞു. 'ശക്തമായ ഇന്ത്യയുടെ അടിത്തറ പാകുന്ന നിരവധി മാറ്റങ്ങളും പരിഷ്‌കാരങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നു. ഭീകരതയെ നേരിടാന്‍ ഞങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉണ്ടാക്കി.ഈ കാലയളവില്‍ ഞങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യം പതിനേഴാം ലോക്സഭയെ അനുഗ്രഹിക്കും. ഭരണഘടനാ നിര്‍മ്മാതാക്കളുടെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമുണ്ട്'-പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം,
'രാമനുള്ളിടത്ത് മതമുണ്ട്, ധര്‍മ്മം നശിപ്പിക്കുന്നവര്‍ കൊല്ലപ്പെടുന്നു, ധര്‍മ്മം സംരക്ഷിക്കുന്നവരെ സംരക്ഷിച്ചു.അന്ന് ശ്രീരാമനെ
Full Story
  10-02-2024
വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ; ഭാര്യക്ക് സര്‍ക്കാര്‍ ജോലി
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൈമാറാന്‍ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍തലത്തില്‍ അനുകൂലമായി പരിഗണിക്കും. അജീഷിനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോ?ഗത്തില്‍ തീരുമാനമായി.
പരസ്യം ചെയ്യല്‍
'കാട്ടാനയെ
Full Story
  09-02-2024
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി
പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചുള്ള കൂടിക്കാഴ്ച്ച 25 മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കണ്ടത്. സിറോ മലബാര്‍ സഭ അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള അനൗപചാരിക കൂടിക്കാഴ്ച ആയിരുന്നു എന്നും ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പരസ്യം ചെയ്യല്‍

ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാര്‍ദപരമായ ചര്‍ച്ച മാത്രമാണ് നടന്നത്. മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ചര്‍ച്ചയായില്ലെന്ന് റാഫേല്‍ തട്ടില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ
Full Story
  08-02-2024
കേരളത്തിന് കേന്ദ്രം നല്‍കിയ ഫണ്ടിന്റെ മൊത്തം കണക്ക് പാര്‍ലമെന്റില്‍ നിരത്തി നിര്‍മല സീതാരാമന്‍
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന സംസ്ഥാനത്തിന്റെ ആരോപണം തള്ളി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് നല്‍കിയ കേന്ദ്ര ഫണ്ടിന്റെ കണക്ക് പാര്‍ലമെന്റില്‍ നിരത്തിയായിരുന്നു ധനമന്ത്രിയുടെ മറുപടി. മോദി ഭരണത്തില്‍ നല്‍കിയത് 1,50,140 കോടി രൂപ കേരളത്തിന് നല്‍കിയതായി ധനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു.കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
യുപിഎ ഭരണകാലത്ത് സംസ്ഥാനത്തിന് നല്‍കിയ തുകയുമായി താരതമ്യപ്പെടുത്തിയായിരുന്നു പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ വിശദീകരണം. യുപിഎ കാലത്ത് കേരളത്തിന് നല്‍കിയ നികുതി വിഹിതം 46,303 കോടിയായിരുന്നു. മോദി ഭരണത്തില്‍ നല്‍കിയത് 1,50,140 കോടി രൂപയുമാണ്. ഗ്രാന്റ് യുപിഎ കാലത്ത് 25,629 കോടി രൂപയാണെങ്കില്‍ എന്‍ഡിഎ ഭരിച്ച 2014-24
Full Story
  08-02-2024
കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം ആരംഭിച്ചു: കേരളത്തില്‍ പ്രതിഷേധ റാലി നടത്തും
കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ രോഷമാണ് ഡല്‍ഹിയില്‍ ഉയരുകയെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും. കേരളത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമായതിനാലാണ് ഇത്തരമൊരു സമരമുറ അവലംബിക്കേണ്ടി വന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഡല്‍ഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം
Full Story
  07-02-2024
കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്ത റിയാസ് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി
കേരളത്തില്‍ സ്ഫോടന പരമ്പരയും ചാവേര്‍ ആക്രമണവും ആസൂത്രണം ചെയ്‌തെന്ന കേസില്‍ പ്രതി റിയാസ് അബുബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. പ്രതിക്കെതിരെ എന്‍ഐഎ ചുമത്തിയ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ശിക്ഷാ വിധിയില്‍ വാദം നാളെ നടക്കും.

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേര്‍ന്ന് റിയാസ് അബൂബക്കര്‍ കേരളത്തില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു. വിധിയില്‍ ഇതും
Full Story
  07-02-2024
കേന്ദ്രത്തിന് എതിരേ ഇടതുപക്ഷം ഒന്നിച്ച് ഡല്‍ഹിയില്‍ സമരത്തിന്: ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല സമരമെന്ന് പിണറായി

റായി നാളെ ഡല്‍ഹിയില്‍ കേരളം സവിശേഷമായ സമരമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ആരെയും തോല്‍പ്പിക്കാനല്ല സമരം, തോറ്റു പിന്മാറുന്നതിനുപകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. രാജ്യം മുഴുവന്‍ പിന്തുണയുമായി കേരളത്തോടൊപ്പമുണ്ട്. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കക്ഷിരാഷ്ട്രീയ മുഖം നല്‍കി കാണാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.


ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഡല്‍ഹിയിലെ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. മന്ത്രിസഭാംഗങ്ങളും എംഎല്‍എമാരും സമരത്തില്‍

Full Story
  06-02-2024
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി; ഈ കേസ് മാറ്റിവയ്ക്കുന്നത് 38ാം തവണ
എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ അപ്പീലില്‍ ഇതുവരെയും നോട്ടിസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന്
Full Story
[97][98][99][100][101]
 
-->




 
Close Window