Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ചരിത്രത്തിലാദ്യമായി ജൂനിയര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ ഒരുമിച്ച് സമരത്തിന് തയാറെടുക്കുന്നു
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ആദ്യമായി ഒരുമിച്ച് പണിമുടക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തിയതികളിലാണ് ഇവര്‍ ഒരുമിച്ച് പണിമുടക്കിനിറങ്ങുന്നത്. ഇതിനെ തുടര്‍ന്ന് എന്‍എച്ച്എസിലെ സര്‍വീസുകളിലും കണ്‍സള്‍ട്ടേഷനുകളിലും വ്യാപകമായ തടസ്സങ്ങളുണ്ടാകുമെന്ന ആശങ്ക മുമ്പില്ലാത്ത വിധത്തിലാണ് ശക്തമായിരിക്കുന്നത്. ദീര്‍ഘകാലമായി തുടരുന്ന തങ്ങളുടെ സേവന-വേതന വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ പേരിലാണ് ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും സമരത്തിനിറങ്ങുന്നത്.കഴിഞ്ഞ കുറച്ച് കാലമായി ഇവര്‍ നടത്തി വരുന്ന സമരങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ സമരവും. ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് പോലും സര്‍ക്കാര്‍ തയ്യാറാകാത്തതാണ് തങ്ങളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്നാണ് ദി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇരു വിഭാഗം ഡോക്ടര്‍മാരുടെയും സമരങ്ങള്‍ ഒരുമിച്ചുണ്ടാകുന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ ഹോസ്പിറ്റല്‍ സര്‍വീസുകളും മറ്റ് എന്‍എച്ച്എസ് സര്‍വീസുകളും ക്രിസ്മസ് കാലത്തേതിന് സമാനമായി താഴുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിന്റെ സമയത്താണീ പണിമുടക്കുകളെത്തുന്നതെന്നതും ശ്രദ്ധേയമാണ്.ഡോക്ടര്‍മാരുടെ സംയുക്ത സമരത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുകളേകി എന്‍എച്ച്എസ് ബോസുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ റെക്കോര്‍ഡിലെത്തിയ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഇനിയും നീളാനിത് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. എന്‍എച്ച്എസ് ലീഡര്‍മാര്‍ ദീര്‍ഘകാലമായി ആശങ്കപ്പെട്ടിരുന്ന പ്രതിസന്ധിയാണ് ഡോക്ടര്‍മാരുടെ സംയുക്ത സമരത്തിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്സിക്യൂട്ടീവായ മാത്യു ടെയ്ലര്‍ മുന്നറിയിപ്പേകുന്നു. ഈ അനാവശ്യ സമരങ്ങളിലൂടെ രോഗികള്‍ക്ക് ലഭിക്കേണ്ടുന്ന അത്യാവശ്യ സര്‍വീസുകളില്‍ അനാവശ്യമായ സമയം വൈകലുകളും ബുദ്ധിമുട്ടുകളുമുണ്ടാകുമെന്നും അദ്ദേഹം ആരോപിക്കുന്നു.

 
Other News in this category

 
 




 
Close Window